റിയാദ്: വറചട്ടിയിൽനിന്ന് എരിതീയിലേക്ക് എന്നപോലെ കടുത്തചൂടിൽ അമരുകയാണ് ഗൾഫ് മേഖല. കുവൈത്തിൽ 63 ഡിഗ്രി സെൽഷസായിരുന്നു കഴിഞ്ഞദിവസം രേഖപ്പെടുത്തിയ താപനില. സൗദിയിൽ 55 ഡിഗ്രി സെൽഷസും. വരും ദിവസങ്ങളിൽ താപനില ഉയരുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ മുന്നറിയിപ്പ്.
ഗൾഫ് മേഖലയിൽ ജൂൺ 21 മുതലാണ് വേനൽക്കാലം ആരംഭിക്കുന്നത്. എന്നാൽ, ഉഷ്ണതരംഗം നേരത്തേ എത്തിയതാണ് ചൂടു കൂടാൻ ഇടയാക്കിയത്. കുവൈത്തിൽ 46 ഡിഗ്രി സെൽഷസും റിയാദിൽ 45 ഡിഗ്രി സെൽഷസുമായിരുന്നു ഇന്നലത്തെ താപനില.
കുവൈത്തിൽ സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചതോടെ ഇന്നലെ മുതൽ സെപ്റ്റംബർ 15 വരെ ഖത്തറിലും സൗദിയിലും പുറംജോലികളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. ഉച്ചയ്ക്ക് 12 മുതൽ മൂന്നുമണിവരെ തുറസായ പ്രദേശങ്ങളിൽ സൂര്യപ്രകാശം നേരിട്ടു പതിക്കുന്നിടത്ത് ജോലികൾ ചെയ്യുന്നതിനാണു വിലക്ക്. നിയമം ലംഘിക്കുന്നവർ 50,000 ദിർഹം വരെ പിഴയടയ്ക്കേണ്ടിവരും.
ഇതിനിടെ, ഖത്തറിൽ ചൂട് 80 ഡിഗ്രി വരെ എത്തിയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ടെന്നും ഇതു ശരിയല്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഗൾഫ് മേഖലയിൽ ജൂൺ 21 മുതലാണ് വേനൽക്കാലം ആരംഭിക്കുന്നത്. എന്നാൽ, ഉഷ്ണതരംഗം നേരത്തേ എത്തിയതാണ് ചൂടു കൂടാൻ ഇടയാക്കിയത്. കുവൈത്തിൽ 46 ഡിഗ്രി സെൽഷസും റിയാദിൽ 45 ഡിഗ്രി സെൽഷസുമായിരുന്നു ഇന്നലത്തെ താപനില.
കുവൈത്തിൽ സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചതോടെ ഇന്നലെ മുതൽ സെപ്റ്റംബർ 15 വരെ ഖത്തറിലും സൗദിയിലും പുറംജോലികളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. ഉച്ചയ്ക്ക് 12 മുതൽ മൂന്നുമണിവരെ തുറസായ പ്രദേശങ്ങളിൽ സൂര്യപ്രകാശം നേരിട്ടു പതിക്കുന്നിടത്ത് ജോലികൾ ചെയ്യുന്നതിനാണു വിലക്ക്. നിയമം ലംഘിക്കുന്നവർ 50,000 ദിർഹം വരെ പിഴയടയ്ക്കേണ്ടിവരും.
ഇതിനിടെ, ഖത്തറിൽ ചൂട് 80 ഡിഗ്രി വരെ എത്തിയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ടെന്നും ഇതു ശരിയല്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.