അയോധ്യ (യുപി): ഭീകരാക്രമണ ഭീതിയെത്തുടർന്ന് ഉത്തർപ്രദേശിലെ അയോധ്യയിൽ ജാഗ്രതാ നിർദേശം. രാമജന്മഭൂമി ഉൾപ്പെടുന്ന മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. വിശദമായ പരിശോധനകൾക്കു ശേഷമേ വാഹനങ്ങൾ അയോധ്യയിലേക്കു കടത്തിവിടാവൂ എന്നു പോലീസ് കർശന നിർദേശം നൽകി. ട്രെയിൻ, ബസ്, ഹോട്ടൽ, ലോഡ്ജ് എന്നിവിടങ്ങളിലെല്ലാം സൂക്ഷ്മ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
2005ൽ അയോധ്യയിൽ ഭീകരാക്രമണം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ജൂൺ 18നു കോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിൽ ജാഗ്രതാ നിർദേശവും കനത്ത സുരക്ഷയും ഒരുക്കിയിരിക്കുന്നത്. നാലു വർഷം മുന്‍പുണ്ടായ ഈ ആക്രമണത്തിൽ അഞ്ചു ഭീകരരെ അന്ന് സുരക്ഷാസേന വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നാലുപേരെ ജമ്മു കാഷ്മീരിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, പൊതുജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
2005ൽ അയോധ്യയിൽ ഭീകരാക്രമണം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ജൂൺ 18നു കോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിൽ ജാഗ്രതാ നിർദേശവും കനത്ത സുരക്ഷയും ഒരുക്കിയിരിക്കുന്നത്. നാലു വർഷം മുന്‍പുണ്ടായ ഈ ആക്രമണത്തിൽ അഞ്ചു ഭീകരരെ അന്ന് സുരക്ഷാസേന വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നാലുപേരെ ജമ്മു കാഷ്മീരിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, പൊതുജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.