പാരീസ്: അഗ്നിബാധ നേരിട്ട നോട്ടർഡാം കത്തീഡ്രൽ പുനരുദ്ധരിക്കാൻ കോടികൾ വാഗ്ദാനം ചെയ്ത ഫ്രഞ്ച് സന്പന്നർ ഒരു ചില്ലിക്കാശ് പോലും നല്കിയില്ലെന്നു റിപ്പോർട്ട്. ഏപ്രിൽ 15-നു തീപിടിത്തമുണ്ടായതിനു പിന്നാലെ ഫ്രാൻസിലെ അതിസന്പന്നർ ഏകദേശം 100 കോടി ഡോളറാണു വാഗ്ദാനം ചെയ്തത്. പൊങ്ങച്ചം കാണിക്കാൻവേണ്ടിയാണിതെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു.
ഗുച്ചി, കെറിംഗ്, സെയിന്റ് ലോറന്റ് തുടങ്ങിയ കന്പനികളുടെ മേധാവി ഫ്രാൻസ്വാ പിനോ 16 കോടി ഡോളറാണു വാഗ്ദാനം ചെയ്തത്. ലൂയി വിറ്റോൺ, ഡയർ തുടങ്ങിയ കന്പനികളുടെ മേധാവി ബെർണാഡ് ആർനോ 32.7 കോടിയും വാഗ്ദാനം ചെയ്തു.
എന്നാൽ, സന്പന്നരിൽനിന്ന് ഇതുവരെ ഒരു ചില്ലിക്കാശ് പോലും ലഭിച്ചിട്ടില്ലെന്ന് നോട്ടർഡാമിലെ സീനിയർ പ്രസ് ഒഫീഷ്യൽ ആന്ദ്രെ ഫിനോട്ട് അറിയിച്ചു. വാഗ്ദാനം ചെയ്യപ്പെട്ട തുകയൊന്നും ലഭിച്ചിട്ടില്ലെന്ന് ഫ്രഞ്ച് സർക്കാരും അറിയിച്ചു.
അതേസമയം, ഫ്രാൻസിലെയും അമേരിക്കയിലെയും സാധാരണക്കാർ തങ്ങളാലാവുന്നതു നല്കി. നോട്ടർഡാം ചാരിറ്റബിൾ ഫൗണ്ടേഷൻ മുഖേന 58 ലക്ഷം ഡോളറാണ് ഇതുവരെ സമാഹരിക്കാനായത്. പുനരുദ്ധാണപ്രവർത്തനങ്ങൾ നടത്തുന്ന 150 -ഓളം തൊഴിലാളികൾ ക്കു ശന്പളം നല്കുന്നത് ഈ തുക ഉപയോഗിച്ചാണ്.
തീപിടിത്തമുണ്ടായി രണ്ടു മാസം പൂർത്തിയായ ഇന്നലെ കത്തീഡ്രലിലെ ചെറിയ ചാപ്പലിൽ ദിവ്യബലിയർപ്പണം നടന്നു. 30 പേർക്കു മാത്രമാണ് പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നത്.
സുരക്ഷയുടെ ഭാഗമായി, കെട്ടിടനിർമാണ തൊഴിലാളികൾ ഉപയോഗിക്കുന്ന തൊപ്പികൾ ധരിച്ചാണ് ഇവർ പങ്കെടുത്തത്. പാരീസ് ആർച്ച്ബിഷപ് മൈക്കൽ ഓപിറ്റ് ശുശ്രൂഷകൾക്കു നേതൃത്വം നല്കി. ശുശ്രൂഷകൾ കത്തോലിക്കാ ടിവി ചാനലായ കെടിഒ സംപ്രേഷണം ചെയ്തു.
ഗുച്ചി, കെറിംഗ്, സെയിന്റ് ലോറന്റ് തുടങ്ങിയ കന്പനികളുടെ മേധാവി ഫ്രാൻസ്വാ പിനോ 16 കോടി ഡോളറാണു വാഗ്ദാനം ചെയ്തത്. ലൂയി വിറ്റോൺ, ഡയർ തുടങ്ങിയ കന്പനികളുടെ മേധാവി ബെർണാഡ് ആർനോ 32.7 കോടിയും വാഗ്ദാനം ചെയ്തു.
എന്നാൽ, സന്പന്നരിൽനിന്ന് ഇതുവരെ ഒരു ചില്ലിക്കാശ് പോലും ലഭിച്ചിട്ടില്ലെന്ന് നോട്ടർഡാമിലെ സീനിയർ പ്രസ് ഒഫീഷ്യൽ ആന്ദ്രെ ഫിനോട്ട് അറിയിച്ചു. വാഗ്ദാനം ചെയ്യപ്പെട്ട തുകയൊന്നും ലഭിച്ചിട്ടില്ലെന്ന് ഫ്രഞ്ച് സർക്കാരും അറിയിച്ചു.
അതേസമയം, ഫ്രാൻസിലെയും അമേരിക്കയിലെയും സാധാരണക്കാർ തങ്ങളാലാവുന്നതു നല്കി. നോട്ടർഡാം ചാരിറ്റബിൾ ഫൗണ്ടേഷൻ മുഖേന 58 ലക്ഷം ഡോളറാണ് ഇതുവരെ സമാഹരിക്കാനായത്. പുനരുദ്ധാണപ്രവർത്തനങ്ങൾ നടത്തുന്ന 150 -ഓളം തൊഴിലാളികൾ ക്കു ശന്പളം നല്കുന്നത് ഈ തുക ഉപയോഗിച്ചാണ്.
തീപിടിത്തമുണ്ടായി രണ്ടു മാസം പൂർത്തിയായ ഇന്നലെ കത്തീഡ്രലിലെ ചെറിയ ചാപ്പലിൽ ദിവ്യബലിയർപ്പണം നടന്നു. 30 പേർക്കു മാത്രമാണ് പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നത്.
സുരക്ഷയുടെ ഭാഗമായി, കെട്ടിടനിർമാണ തൊഴിലാളികൾ ഉപയോഗിക്കുന്ന തൊപ്പികൾ ധരിച്ചാണ് ഇവർ പങ്കെടുത്തത്. പാരീസ് ആർച്ച്ബിഷപ് മൈക്കൽ ഓപിറ്റ് ശുശ്രൂഷകൾക്കു നേതൃത്വം നല്കി. ശുശ്രൂഷകൾ കത്തോലിക്കാ ടിവി ചാനലായ കെടിഒ സംപ്രേഷണം ചെയ്തു.