ബിഷ്കെക്: ഭീകരതയെ സഹായിക്കുന്ന പാക്കിസ്ഥാനെ പരോക്ഷമായി വിമർശിച്ച് ഷാങ്ഹായി കോപറേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനു പിന്തുണ നൽകുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഭീകരവാദത്തിനെതിരേ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കിർഗിസ്ഥാൻ തലസ്ഥനമായ ബിഷ്കെക്കിൽ ഷാങ്ഹായ് കോപറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സാന്നിധ്യത്തിൽ അവരെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ പരാമർശങ്ങൾ.
ഭീകരതയ്ക്ക് ഇടമില്ലാത്ത ഒരു സമൂഹമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭീകരവാദത്തെ നേരിടാൻ സഹകരണം ശക്തമാക്കണമെന്നും എസ്സിഒ അംഗരാജ്യങ്ങൾ ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു.
മേഖലയുടെ പ്രധാന താത്പര്യങ്ങൾ സുരക്ഷയും സമാധാനവുമാണ്. അഫ്ഗാനിസ്ഥാന്റെ സ്ഥിരത ഇതിന് അത്യന്താപേക്ഷിതമാണ്.
എസ്സിഒ അംഗരാജ്യങ്ങളുമായി ഇന്ത്യ സാന്പത്തിക സഹകരണം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ കഴിഞ്ഞ ഞായറാഴ്ച ശ്രീലങ്കൻ സന്ദർശനത്തിൽ സെന്റ് ആന്റണീസ് പള്ളി സന്ദർശിക്കാനിടയായി. എവിടെയുമുള്ള നിരപരാധികളുടെ ജീവൻ കവരുന്ന ഭീകരതയുടെ വൃത്തികെട്ട മുഖമാണവിടെ കാണാനായത്. ഭീകരതയെ നേരിടാൻ ഇടുങ്ങിയ ചിന്താഗതികൾ മാറ്റിനിർത്തി രാജ്യങ്ങൾ ഐക്യത്തോടെ തുടരണം’’- അദ്ദേഹം ആവശ്യപ്പെട്ടു. എസ്സിഒ രാജ്യങ്ങൾ വീസാ ചട്ടങ്ങളിൽ പരസ്പരം ഇളവ് നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി എന്നിവരും സമ്മേളനവേദിയിലുണ്ടായിരുന്നു.
ഉപചാരം കൈമാറി മോദിയും ഇമ്രാനും
ബിഷ്കെക്: ഷാങ്ഹായ് ഉച്ചകോടിക്കിടെ ഉപചാരം കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും. ലീഡേഴ്സ് ലോഞ്ചിൽവച്ചായിരുന്നു മോദിയും ഇമ്രാനും കണ്ടുമുട്ടിയത്.
ഇന്ത്യ-പാക് ഉഭയകക്ഷി ചർച്ച പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ച മുന്പ് ഇമ്രാൻ ഖാൻ മോദിക്കു കത്തെഴുതിയിരുന്നു. 2016 ജനുവരിയിൽ പത്താൻകോട്ട് വ്യോമതാവളത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും ചർച്ച നടത്തിയിട്ടില്ല.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സാന്നിധ്യത്തിൽ അവരെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ പരാമർശങ്ങൾ.
ഭീകരതയ്ക്ക് ഇടമില്ലാത്ത ഒരു സമൂഹമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭീകരവാദത്തെ നേരിടാൻ സഹകരണം ശക്തമാക്കണമെന്നും എസ്സിഒ അംഗരാജ്യങ്ങൾ ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു.
മേഖലയുടെ പ്രധാന താത്പര്യങ്ങൾ സുരക്ഷയും സമാധാനവുമാണ്. അഫ്ഗാനിസ്ഥാന്റെ സ്ഥിരത ഇതിന് അത്യന്താപേക്ഷിതമാണ്.
എസ്സിഒ അംഗരാജ്യങ്ങളുമായി ഇന്ത്യ സാന്പത്തിക സഹകരണം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ കഴിഞ്ഞ ഞായറാഴ്ച ശ്രീലങ്കൻ സന്ദർശനത്തിൽ സെന്റ് ആന്റണീസ് പള്ളി സന്ദർശിക്കാനിടയായി. എവിടെയുമുള്ള നിരപരാധികളുടെ ജീവൻ കവരുന്ന ഭീകരതയുടെ വൃത്തികെട്ട മുഖമാണവിടെ കാണാനായത്. ഭീകരതയെ നേരിടാൻ ഇടുങ്ങിയ ചിന്താഗതികൾ മാറ്റിനിർത്തി രാജ്യങ്ങൾ ഐക്യത്തോടെ തുടരണം’’- അദ്ദേഹം ആവശ്യപ്പെട്ടു. എസ്സിഒ രാജ്യങ്ങൾ വീസാ ചട്ടങ്ങളിൽ പരസ്പരം ഇളവ് നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി എന്നിവരും സമ്മേളനവേദിയിലുണ്ടായിരുന്നു.
ഉപചാരം കൈമാറി മോദിയും ഇമ്രാനും
ബിഷ്കെക്: ഷാങ്ഹായ് ഉച്ചകോടിക്കിടെ ഉപചാരം കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും. ലീഡേഴ്സ് ലോഞ്ചിൽവച്ചായിരുന്നു മോദിയും ഇമ്രാനും കണ്ടുമുട്ടിയത്.
ഇന്ത്യ-പാക് ഉഭയകക്ഷി ചർച്ച പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ച മുന്പ് ഇമ്രാൻ ഖാൻ മോദിക്കു കത്തെഴുതിയിരുന്നു. 2016 ജനുവരിയിൽ പത്താൻകോട്ട് വ്യോമതാവളത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും ചർച്ച നടത്തിയിട്ടില്ല.