ന്യൂഡൽഹി: തിങ്കളാഴ്ച രാജ്യവ്യാപകമായി ഡോക്ടർമാർ പണിമുടക്കും. പശ്ചിമബംഗാളിലെ ജൂണിയർ ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണു രാജ്യവ്യാപക പണിമുടക്കിന് ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്നത്. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇടപെട്ടു നിയമനിർമാണം നടത്തണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആവശ്യം.
എന്നാൽ സമരം രാഷ്ട്രീയപ്രേരിതമാണെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം.
പണിമുടക്കിനിടെ പശ്ചിമബംഗാളിലെ അഗർപാരയിൽ നവജാതശിശു ചികിത്സ കിട്ടാതെ മരിച്ചു. ഡോക്ടർമാരുടെ സമരം മൂലം ചികിത്സ കിട്ടാതെയാണ് തന്റെ കുട്ടി മരിച്ചതെന്ന് പിതാവ് അഭിജിത് മല്ലിക് പറഞ്ഞു. ജൂൺ 11നു ജനിച്ച് കുട്ടിക്ക് ശ്വസനസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. 12-ാം തീയതിയായതോടെ കുട്ടിയുടെ നില തീർത്തും വഷളായി. മറ്റൊരു ആശുപത്രിയിലേക്കു പോകാനാണ് അഗർപാര ആശുപത്രിയിലെ ഡോക്ടർമാർ അഭിജിത്തിനോടു പറഞ്ഞത്. എന്നാൽ, പല ആശുപത്രികൾ കയറിയിറങ്ങിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും 13നു രാവിലെ കുട്ടി മരിച്ചെന്നും അഭിജിത് പറയുന്നു.
ഡൽഹി മെഡിക്കൽ അസോസിയേഷൻ ഇന്നലെ സംസ്ഥാന വ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ഡൽഹി എയിംസിലെയും സഫ്ദർജംഗ് ആശുപത്രിയിലെയും ഡോക്ടർമാർ ഇന്നലെ പണിമുടക്കി. മഹാരാഷ്ട്രയിൽ 4500-ലേറെ ഡോക്ടർമാർ ഇന്നലെ പണിമുടക്കി. ഹൈദരാബാദിൽ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളജിൽ ഡോക്ടർമാർ പ്രതിഷേധം സംഘടിപ്പിച്ചു.
കോൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ ജൂണിയർ ഡോക്ടർക്ക് രോഗിയുടെ ബന്ധുക്കളിൽ നിന്നു മർദനമേൽക്കേണ്ടി വന്ന സംഭവത്തിൽ ബംഗാളിൽ കഴിഞ്ഞ നാലു ദിവസമായി ജൂണിയർ ഡോക്ടർമാർ പണിമുടക്കിലാണ്. കോൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിലെ നിരവധി ഡോക്ടർമാർ രാജിവയ്ക്കുകയും ചെയ്തു.
മുഖ്യമന്ത്രി മമത ബാനർജി സമരത്തിന് എതിരായെടുത്ത നിലപാടിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാരുടെ രാജി. ഡോക്ടർമാർക്ക് അന്ത്യശാസനം നൽകി മമത നടത്തിയ വിവാദ പരാർമശം പിൻവലിച്ച് മാപ്പു പറയണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.
സംഭവം അഭിമാന പ്രശ്നമായി എടുത്ത് പ്രശ്നം വഷളാക്കരുതെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ മമതയോട് അഭ്യർഥിച്ചു. പ്രശ്നപരിഹാരം കണ്ടെത്തുന്നതിനു പകരം ഡോക്ടർമാർക്ക് മമത അന്ത്യശാസനം നൽകിയതാണ് സ്ഥിതി വഷളാക്കിയത്-മന്ത്രി കുറ്റപ്പെടുത്തി.
സെബി മാത്യു
എന്നാൽ സമരം രാഷ്ട്രീയപ്രേരിതമാണെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം.
പണിമുടക്കിനിടെ പശ്ചിമബംഗാളിലെ അഗർപാരയിൽ നവജാതശിശു ചികിത്സ കിട്ടാതെ മരിച്ചു. ഡോക്ടർമാരുടെ സമരം മൂലം ചികിത്സ കിട്ടാതെയാണ് തന്റെ കുട്ടി മരിച്ചതെന്ന് പിതാവ് അഭിജിത് മല്ലിക് പറഞ്ഞു. ജൂൺ 11നു ജനിച്ച് കുട്ടിക്ക് ശ്വസനസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. 12-ാം തീയതിയായതോടെ കുട്ടിയുടെ നില തീർത്തും വഷളായി. മറ്റൊരു ആശുപത്രിയിലേക്കു പോകാനാണ് അഗർപാര ആശുപത്രിയിലെ ഡോക്ടർമാർ അഭിജിത്തിനോടു പറഞ്ഞത്. എന്നാൽ, പല ആശുപത്രികൾ കയറിയിറങ്ങിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും 13നു രാവിലെ കുട്ടി മരിച്ചെന്നും അഭിജിത് പറയുന്നു.
ഡൽഹി മെഡിക്കൽ അസോസിയേഷൻ ഇന്നലെ സംസ്ഥാന വ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ഡൽഹി എയിംസിലെയും സഫ്ദർജംഗ് ആശുപത്രിയിലെയും ഡോക്ടർമാർ ഇന്നലെ പണിമുടക്കി. മഹാരാഷ്ട്രയിൽ 4500-ലേറെ ഡോക്ടർമാർ ഇന്നലെ പണിമുടക്കി. ഹൈദരാബാദിൽ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളജിൽ ഡോക്ടർമാർ പ്രതിഷേധം സംഘടിപ്പിച്ചു.
കോൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ ജൂണിയർ ഡോക്ടർക്ക് രോഗിയുടെ ബന്ധുക്കളിൽ നിന്നു മർദനമേൽക്കേണ്ടി വന്ന സംഭവത്തിൽ ബംഗാളിൽ കഴിഞ്ഞ നാലു ദിവസമായി ജൂണിയർ ഡോക്ടർമാർ പണിമുടക്കിലാണ്. കോൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിലെ നിരവധി ഡോക്ടർമാർ രാജിവയ്ക്കുകയും ചെയ്തു.
മുഖ്യമന്ത്രി മമത ബാനർജി സമരത്തിന് എതിരായെടുത്ത നിലപാടിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാരുടെ രാജി. ഡോക്ടർമാർക്ക് അന്ത്യശാസനം നൽകി മമത നടത്തിയ വിവാദ പരാർമശം പിൻവലിച്ച് മാപ്പു പറയണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.
സംഭവം അഭിമാന പ്രശ്നമായി എടുത്ത് പ്രശ്നം വഷളാക്കരുതെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ മമതയോട് അഭ്യർഥിച്ചു. പ്രശ്നപരിഹാരം കണ്ടെത്തുന്നതിനു പകരം ഡോക്ടർമാർക്ക് മമത അന്ത്യശാസനം നൽകിയതാണ് സ്ഥിതി വഷളാക്കിയത്-മന്ത്രി കുറ്റപ്പെടുത്തി.
സെബി മാത്യു