ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ (അഡ്വാൻസ്ഡ്) ഫലം പ്രസിദ്ധീകരിച്ചു. മഹാരാഷ്ട്രയിലെ ബല്ലാർപുർ സ്വദേശി കാർത്തികേയ് ചന്ദ്രേഷ് ഗുപ്തയ്ക്കാണ് ഒന്നാം റാങ്ക്. 372 ൽ 346 മാർക്ക് കാർത്തികേയ് നേടി. അലാഹാബാദ് സ്വദേശി ഹിമാംശു ഗൗരവ് സിംഗ് രണ്ടാം റാങ്കും ന്യൂഡൽഹിയിൽ നിന്നുള്ള അർച്ചിൽ ഭുബന മൂന്നാം റാങ്കും നേടി.
പത്താം റാങ്ക് നേടിയ അഹമ്മദാബാദ് സ്വദേശിനി ഷബ്നം സഹായിക്കാണ് പെണ്‍കുട്ടികളിൽ ഏറ്റവും ഉയർന്ന റാങ്ക്. 308 മാർക്കാണ് ഷബ്നം നേടിയത്. മൊത്തം 38,705 പേർ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. 5,356 പേർ പെണ്‍കുട്ടികളാണ്.
മാന്നാനം കെ.ഇ. സ്കൂളിൽ പഠിച്ച വിഷ്ണു വിനോദ് സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും ദേശീയ തലത്തിൽ 90ാം റാങ്കും നേടി. സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് വിഷ്ണുവിനായിരുന്നു.
പത്താം റാങ്ക് നേടിയ അഹമ്മദാബാദ് സ്വദേശിനി ഷബ്നം സഹായിക്കാണ് പെണ്‍കുട്ടികളിൽ ഏറ്റവും ഉയർന്ന റാങ്ക്. 308 മാർക്കാണ് ഷബ്നം നേടിയത്. മൊത്തം 38,705 പേർ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. 5,356 പേർ പെണ്‍കുട്ടികളാണ്.
മാന്നാനം കെ.ഇ. സ്കൂളിൽ പഠിച്ച വിഷ്ണു വിനോദ് സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും ദേശീയ തലത്തിൽ 90ാം റാങ്കും നേടി. സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് വിഷ്ണുവിനായിരുന്നു.