നാസിക്/മാവേലിക്കര: മഹാരാഷ്ട്രയിലെ നാസിക്കിൽ മലയാളി യുവാവ് കവർച്ചക്കാരുടെ വെടിയേറ്റു മരിച്ചു. തഴക്കര അറുന്നൂറ്റിമംഗലം മുറിവായ്ക്കര ബ്ലെസ് ഭവനത്തിൽ പരേതനായ രാജുവിന്റെയും (ശാമുവേൽ) സാറാമ്മയുടെയും മകൻ സാജു ശാമുവൽ (28) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 ന് മുത്തൂറ്റ് ജോർജ് ബാങ്ക് ഗ്രൂപ്പിന്റെ നാസിക്കിലെ ബ്രാഞ്ചിലാണ് സംഭവം. അഞ്ചു പേരടങ്ങുന്ന കവർച്ചാ സംഘമാണു കവ ർച്ചയ്ക്കെത്തിയത്.
മുഖം മൂടി ധരിച്ച, കൈത്തോക്കും കോ ടാലികളുമായെത്തിയ സംഘം ജീവനക്കാരുടെയും ഇടപാടുകാരുടെയും ഫോണുകൾ മോഷ്ടാക്കൾ കൈക്കലാക്കി. ഇതിനിടെ, ജീവനക്കാരിൽ ഒരാൾ സൈറൺ മുഴക്കി. ഇതേത്തുടർന്ന് പരിഭ്രാന്തരായ മോഷ്ടാക്കൾ വെടിവയ്പ് നടത്തിയെന്ന് നാസിക് പോലീസ് കമ്മീഷണർ വിശ്വാസ് നങ്കേർ പാട്ടീൽ പറഞ്ഞു.
മുത്തൂറ്റ് ബാങ്കിന്റെ ന്യൂബോംബെയിലെ ഓഫീസിൽ സോഫ്റ്റ്വേർ എൻജിനിയറായ സാജു പരിശോധനയ്ക്കു വേണ്ടിയാണ് നാസിക്കിലെത്തിയത്. അലാറം സ്ഥാപിച്ചിരിക്കുന്ന മുറിയിലേക്ക് തിരിഞ്ഞ സാജുവിനെ കവർച്ചക്കാർ പിന്നിൽനിന്നും വെടിവച്ചു. സാജു സംഭവസ്ഥലത്തു തന്നെ മരിച്ചു. രണ്ടരവർഷം മുന്പ് അഹമ്മദാബാദിൽ ജോലിക്ക് കയറിയ സാജു ഒരു വർഷം മുന്പാണ് ന്യൂബോംബെയിലെത്തിയത്.
രണ്ടര മാസം മുന്പ് കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് നാട്ടിലെത്തി മടങ്ങിയതാണ്. ഭാര്യ: ജെയ്സി. മകൻ: ജർമി (9 മാസം). പരിക്കേറ്റ ബ്രാഞ്ച് മാനേജർ സി.ബി. ദേശ്പാണ്ഡെ (64), ഓഡിറ്റർ കൈലാഷ് ജയിൻ (25) എന്നിവരെ നാസിക് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11 ന് മുത്തൂറ്റ് ജോർജ് ബാങ്ക് ഗ്രൂപ്പിന്റെ നാസിക്കിലെ ബ്രാഞ്ചിലാണ് സംഭവം. അഞ്ചു പേരടങ്ങുന്ന കവർച്ചാ സംഘമാണു കവ ർച്ചയ്ക്കെത്തിയത്.
മുഖം മൂടി ധരിച്ച, കൈത്തോക്കും കോ ടാലികളുമായെത്തിയ സംഘം ജീവനക്കാരുടെയും ഇടപാടുകാരുടെയും ഫോണുകൾ മോഷ്ടാക്കൾ കൈക്കലാക്കി. ഇതിനിടെ, ജീവനക്കാരിൽ ഒരാൾ സൈറൺ മുഴക്കി. ഇതേത്തുടർന്ന് പരിഭ്രാന്തരായ മോഷ്ടാക്കൾ വെടിവയ്പ് നടത്തിയെന്ന് നാസിക് പോലീസ് കമ്മീഷണർ വിശ്വാസ് നങ്കേർ പാട്ടീൽ പറഞ്ഞു.
മുത്തൂറ്റ് ബാങ്കിന്റെ ന്യൂബോംബെയിലെ ഓഫീസിൽ സോഫ്റ്റ്വേർ എൻജിനിയറായ സാജു പരിശോധനയ്ക്കു വേണ്ടിയാണ് നാസിക്കിലെത്തിയത്. അലാറം സ്ഥാപിച്ചിരിക്കുന്ന മുറിയിലേക്ക് തിരിഞ്ഞ സാജുവിനെ കവർച്ചക്കാർ പിന്നിൽനിന്നും വെടിവച്ചു. സാജു സംഭവസ്ഥലത്തു തന്നെ മരിച്ചു. രണ്ടരവർഷം മുന്പ് അഹമ്മദാബാദിൽ ജോലിക്ക് കയറിയ സാജു ഒരു വർഷം മുന്പാണ് ന്യൂബോംബെയിലെത്തിയത്.
രണ്ടര മാസം മുന്പ് കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് നാട്ടിലെത്തി മടങ്ങിയതാണ്. ഭാര്യ: ജെയ്സി. മകൻ: ജർമി (9 മാസം). പരിക്കേറ്റ ബ്രാഞ്ച് മാനേജർ സി.ബി. ദേശ്പാണ്ഡെ (64), ഓഡിറ്റർ കൈലാഷ് ജയിൻ (25) എന്നിവരെ നാസിക് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.