വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ ദിവസം ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണ ടാങ്കറുകൾക്കു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് അടച്ച് എണ്ണക്കച്ചവടം സ്തംഭിപ്പിക്കുമെന്ന ഇറാന്റെ ഭീഷണി വിലപ്പോവില്ലെന്നും ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അവർ അത് അടയ്ക്കാൻ പോകുന്നില്ല -ട്രംപ് വ്യക്തമാക്കി.
ആക്രമണത്തിനിരയായ ഒരു എണ്ണക്കപ്പലിൽനിന്ന് ഇറാൻ സൈനികർ മൈനുകൾ നീക്കം ചെയ്യുന്നതെന്നു വിശദീകരിച്ച് യുഎസ് നേവി വീഡിയോ പുറത്തുവിട്ടു മണിക്കൂറുകൾക്കകമാണ് ട്രംപ് ഫോക്സ് ന്യൂസിനുള്ള ഇന്റർവ്യൂവിൽ ഇറാനെ ആക്രമണകാരിയായി മുദ്രകുത്തിയത്. മൈനുകൾ നീക്കം ചെയ്യുന്നത് നിങ്ങളെല്ലാം കണ്ടതല്ലേ. ഇറാനാണ് അതു ചെയ്തത്- ട്രംപ് തറപ്പിച്ചു പറഞ്ഞു.
തിരിച്ചറിയാൻ കഴിയാത്ത ഒരു പട്രോൾ ബോട്ട് ആക്രമണത്തിന് ഇരയായ ജാപ്പനീസ് കപ്പൽ കോകുക കറേജിയസിനെ സമീപിക്കുന്നത് വീഡിയോയിൽ കാണാം. ബോട്ടിലുള്ള ഒരാൾ കപ്പലിന്റെ പുറംചട്ടയിൽനിന്ന് എന്തോ നീക്കംചെയ്യുന്നു.
ബോട്ട് ഇറാനിലെ വിപ്ലവ ഗാർഡുകളുടേതാണെന്നും നീക്കം ചെയ്തത് കടലിൽ ഉപയോഗിക്കുന്നതരം മൈനുകളാണെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ചയുണ്ടായ ആക്രമണം പശ്ചിമേഷ്യയിൽ സംഘർഷം വർധിപ്പിച്ചേക്കുമെന്ന ആശങ്കകൾക്കിടെയാണ് വീഡിയോ പുറത്തുവന്നത്. ഒരു മാസം മുന്പ് നാല് എണ്ണ ടാങ്കറുകൾക്കു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിലും ഇറാനാണെന്ന് യുഎസ് ആരോപിച്ചിരുന്നു.
അതേസമയം, ആരോപണങ്ങളെല്ലാം ഇറാൻ നിഷേധിക്കുന്നു. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വർധിപ്പിക്കാൻ വേണ്ടി ആരോ കളിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രി ജവാദ് സെരീഫ് ഇന്നലെ പറഞ്ഞു. ഇസ്രേലി ചാരസംഘടന മൊസാദിന്റെയും യുഎസ് സുരക്ഷാ ഏജൻസിയുടെയും പങ്കു സംശയിക്കേണ്ടതുണ്ടെന്ന് ഇറേനിയൻ സ്പീക്കറുടെ ഉപദേഷ്ടാവ് പറഞ്ഞു.
ഇറാൻ-യുഎസ് സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ജപ്പാൻ പ്രധാനമന്ത്രി ആബേ ഷിൻസോ ടെഹ്റാൻ സന്ദർശിച്ച വേളയിലാണ് രണ്ടു കപ്പലുകൾ ആക്രമിക്കപ്പെട്ടത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ചയ്ക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആബേയോടു വ്യക്തമാക്കി.
ആക്രമണത്തിനിരയായ ഒരു എണ്ണക്കപ്പലിൽനിന്ന് ഇറാൻ സൈനികർ മൈനുകൾ നീക്കം ചെയ്യുന്നതെന്നു വിശദീകരിച്ച് യുഎസ് നേവി വീഡിയോ പുറത്തുവിട്ടു മണിക്കൂറുകൾക്കകമാണ് ട്രംപ് ഫോക്സ് ന്യൂസിനുള്ള ഇന്റർവ്യൂവിൽ ഇറാനെ ആക്രമണകാരിയായി മുദ്രകുത്തിയത്. മൈനുകൾ നീക്കം ചെയ്യുന്നത് നിങ്ങളെല്ലാം കണ്ടതല്ലേ. ഇറാനാണ് അതു ചെയ്തത്- ട്രംപ് തറപ്പിച്ചു പറഞ്ഞു.
തിരിച്ചറിയാൻ കഴിയാത്ത ഒരു പട്രോൾ ബോട്ട് ആക്രമണത്തിന് ഇരയായ ജാപ്പനീസ് കപ്പൽ കോകുക കറേജിയസിനെ സമീപിക്കുന്നത് വീഡിയോയിൽ കാണാം. ബോട്ടിലുള്ള ഒരാൾ കപ്പലിന്റെ പുറംചട്ടയിൽനിന്ന് എന്തോ നീക്കംചെയ്യുന്നു.
ബോട്ട് ഇറാനിലെ വിപ്ലവ ഗാർഡുകളുടേതാണെന്നും നീക്കം ചെയ്തത് കടലിൽ ഉപയോഗിക്കുന്നതരം മൈനുകളാണെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ചയുണ്ടായ ആക്രമണം പശ്ചിമേഷ്യയിൽ സംഘർഷം വർധിപ്പിച്ചേക്കുമെന്ന ആശങ്കകൾക്കിടെയാണ് വീഡിയോ പുറത്തുവന്നത്. ഒരു മാസം മുന്പ് നാല് എണ്ണ ടാങ്കറുകൾക്കു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിലും ഇറാനാണെന്ന് യുഎസ് ആരോപിച്ചിരുന്നു.
അതേസമയം, ആരോപണങ്ങളെല്ലാം ഇറാൻ നിഷേധിക്കുന്നു. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വർധിപ്പിക്കാൻ വേണ്ടി ആരോ കളിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രി ജവാദ് സെരീഫ് ഇന്നലെ പറഞ്ഞു. ഇസ്രേലി ചാരസംഘടന മൊസാദിന്റെയും യുഎസ് സുരക്ഷാ ഏജൻസിയുടെയും പങ്കു സംശയിക്കേണ്ടതുണ്ടെന്ന് ഇറേനിയൻ സ്പീക്കറുടെ ഉപദേഷ്ടാവ് പറഞ്ഞു.
ഇറാൻ-യുഎസ് സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ജപ്പാൻ പ്രധാനമന്ത്രി ആബേ ഷിൻസോ ടെഹ്റാൻ സന്ദർശിച്ച വേളയിലാണ് രണ്ടു കപ്പലുകൾ ആക്രമിക്കപ്പെട്ടത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ചയ്ക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആബേയോടു വ്യക്തമാക്കി.