ലണ്ടൻ: വിക്കിലീക്സ് സഹസ്ഥാപകൻ ജൂലിയൻ അസാൻജിനെ കുറ്റവാളി കൈമാറ്റ കരാർ പ്രകാരം യുഎസിനു വിട്ടുകൊടുക്കണമോ എന്നതു സംബന്ധിച്ചുള്ള കേസിന്റെ വിചാരണ അടുത്തവർഷം ഫെബ്രുവരിയിൽ നടത്താൻ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. അസാൻജിനെതിരേ ചാരവൃത്തിക്കും കംപ്യൂട്ടർ ഹാക്കിംഗിനും യുഎസ് കോടതിയിൽ കേസുണ്ട്.
അസാൻജിനെ കൈമാറാനുള്ള ഉത്തരവിൽ യുകെ ആഭ്യന്തര സെക്രട്ടറിയും പാക് വംശജനുമായ സജിദ് ജാവിദ് കഴിഞ്ഞദിവസം ഒപ്പുവച്ചിരുന്നു. എന്നാൽ അന്തിമ ഉത്തരവു വരേണ്ടത് കോടതിയിൽനിന്നാണ്.
ഫെബ്രുവരി 25 മുതൽ അഞ്ചുദിവസം കേസ് കേൾക്കുമെന്ന് വെസ്റ്റ് മിനിസ്റ്റർ ചീഫ് മജിസ്ട്രേറ്റ് എമ്മാ ആർബത്നോട്ട് അറിയിച്ചു.
ജാമ്യമെടുത്തു മുങ്ങിയ കേസിൽ ശിക്ഷിക്കപ്പെട്ട് ബൽമാർഷ് ജയിലിൽ കഴിയുന്ന അസാൻജ് ഇന്നലെ വീഡിയോ ലിങ്കിലൂടെ കോടതിയുമായി ബന്ധപ്പെട്ടു. ഹാക്കിംഗ് ആരോപണം നിഷേധിച്ച അസാൻജ് വിക്കിലീക്സ് പ്രസാധകർ മാത്രമാണെന്നു വ്യക്തമാക്കി. ഇറാക്ക്, അഫ്ഗാൻ യുദ്ധങ്ങൾ സംബന്ധിച്ചും യുഎസ് ഇന്റലിജൻസ് കേബിൾ സന്ദേശങ്ങൾ സംബന്ധിച്ചും ആയിരക്കണക്കിനു രഹസ്യ ഫയലുകൾ ചോർത്തി വിക്കിലീക്സ് പ്രസിദ്ധീകരിച്ചത് അമേരിക്കയ്ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
അസാൻജിനെ കൈമാറാനുള്ള ഉത്തരവിൽ യുകെ ആഭ്യന്തര സെക്രട്ടറിയും പാക് വംശജനുമായ സജിദ് ജാവിദ് കഴിഞ്ഞദിവസം ഒപ്പുവച്ചിരുന്നു. എന്നാൽ അന്തിമ ഉത്തരവു വരേണ്ടത് കോടതിയിൽനിന്നാണ്.
ഫെബ്രുവരി 25 മുതൽ അഞ്ചുദിവസം കേസ് കേൾക്കുമെന്ന് വെസ്റ്റ് മിനിസ്റ്റർ ചീഫ് മജിസ്ട്രേറ്റ് എമ്മാ ആർബത്നോട്ട് അറിയിച്ചു.
ജാമ്യമെടുത്തു മുങ്ങിയ കേസിൽ ശിക്ഷിക്കപ്പെട്ട് ബൽമാർഷ് ജയിലിൽ കഴിയുന്ന അസാൻജ് ഇന്നലെ വീഡിയോ ലിങ്കിലൂടെ കോടതിയുമായി ബന്ധപ്പെട്ടു. ഹാക്കിംഗ് ആരോപണം നിഷേധിച്ച അസാൻജ് വിക്കിലീക്സ് പ്രസാധകർ മാത്രമാണെന്നു വ്യക്തമാക്കി. ഇറാക്ക്, അഫ്ഗാൻ യുദ്ധങ്ങൾ സംബന്ധിച്ചും യുഎസ് ഇന്റലിജൻസ് കേബിൾ സന്ദേശങ്ങൾ സംബന്ധിച്ചും ആയിരക്കണക്കിനു രഹസ്യ ഫയലുകൾ ചോർത്തി വിക്കിലീക്സ് പ്രസിദ്ധീകരിച്ചത് അമേരിക്കയ്ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.