ടെഹ്റാൻ: ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾക്കു നേർക്കുണ്ടായ ആക്രമണം അന്താരാഷ്ട്ര എണ്ണവിപണിയെ ഉലച്ചു. സുപ്രധാന എണ്ണക്കടത്തു പാതയിലുണ്ടായ ആക്രമണവും യുഎസ്- ഇറാൻ സംഘർഷസാധ്യതയും ആശങ്ക വർധിപ്പിച്ചപ്പോൾ അസംസ്കൃത എണ്ണയുടെ വില നാലു ശതമാനം ഉയർന്നു.
യുഎസ്- ഇറാൻ സംഘർഷം ലഘൂകരിക്കാനായി ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോ ടെഹ്റാൻ സന്ദർശിച്ച വേളയിലായിരുന്നു ആക്രമണം. ആക്രമിക്കപ്പെട്ട കപ്പലുകളിലൊന്ന് ജപ്പാൻ കന്പനിയുടേതാണ്. ഈ രണ്ടു ഘടകങ്ങളും ചേർത്തു വായിച്ചാൽ ആക്രമണം സംശയം സൃഷ്ടിക്കുന്നതാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി ജവാദ് സെരീഫ് പറഞ്ഞു.
നോർവേയിലെ ഫ്രണ്ട്ലൈൻ കന്പനിയുടെ ഉടമസ്ഥതയിലുള്ള ഫ്രണ്ട് അൾറ്റെയ്ർ, ജപ്പാനിലെ കോകുക കറേജിയസ് കന്പനിയുടെ ഉടമസ്ഥതയിലുള്ള കോകുക സാംഗ്യോ എന്നീ കപ്പലുകളാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. ഒന്നിൽ തീപിടിത്തമുണ്ടായി. രണ്ടു കപ്പലുകളിലും ചോർച്ചയുണ്ട്. നോർവീജിയൻ ടാങ്കറിൽ ദുബായിൽനിന്നു സിംഗപ്പൂരിലേക്കു കൊണ്ടു പോകുകയായിരുന്ന അസംസ്കൃത പെട്രോളിയംരാസവസ്തുക്കളാണുള്ളത്. ജപ്പാനിലേക്കുള്ള മെഥനോളാണ് മറ്റേ കപ്പലിൽ.
യുഎസ് നേവി രക്ഷാപ്രവർത്തനത്തിനെത്തി. രണ്ടു കപ്പലുകളിലുംകൂടിയുള്ള 44 ജീവനക്കാരെ രക്ഷപ്പെടുത്തി. ഒരാൾക്കു നിസാര പരിക്കുണ്ട്. ഇവരെ ഇറാനിലെ ജാസ്ക് തുറമുഖത്തേക്കാണു കൊണ്ടുവന്നതെന്ന് ഇർന ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
യുഎസ് നേവിയുടെ ബഹ്റിനിൽ പ്രവർത്തിക്കുന്ന അഞ്ചാം കപ്പൽപ്പടയാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. എന്തു തരം ആക്രമണമാണു നടന്നതെന്നോ ആരാണു പിന്നിലെന്നോ വിശദീകരിക്കാൻ കപ്പൽപ്പട വക്താവ് കമഡോർ ജോഷ്വാ ഫ്രേ കൂട്ടാക്കിയില്ല. ജാപ്പനീസ് ടാങ്കറിനു നേർക്ക് കാന്തിക കുഴിബോംബ് ആക്രമണവും നോർവീജിയൻ ടാങ്കറിനു നേർക്ക് ടോർപിഡോ ആക്രമണവുമാണു നടന്നതെന്നു റിപ്പോർട്ടുണ്ട്.
യുഎസ്- ഇറാൻ സംഘർഷം മൂർച്ഛിച്ച ഒരു മാസം മുന്പ് സമാന ആക്രമണം നടന്നിരുന്നു. യുഎഇയിലെ ഫുജെയ്റ തുറമുഖത്തിനു സമീപം നാലു ടാങ്കറുകളാണ് ആക്രമിക്കപ്പെട്ടത്. രണ്ടെണ്ണം സൗദിയുടേതായിരുന്നു. ഇറാനു നേർക്കാണ് യുഎസ് വിരൽ ചൂണ്ടിയതെങ്കിലും ഇറാൻ നിഷേധിച്ചു. അതേസമയം, ഇറാന്റെ പിന്തുണയുള്ള യമെനിലെ ഹൗതി വിമതർ അമേരിക്കയുടെ സഖ്യകക്ഷികൂടിയായ സൗദിയിൽ നിരന്തരം മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിവരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരി അടക്കം 26 പേർക്കു പരിക്കേറ്റു.
സംഘർഷം രൂക്ഷമാക്കുന്ന ഒരു സംഭവവും ഉണ്ടാകരുതെന്ന് ടെഹ്റാനിൽ ബുധനാഴ്ചയെത്തിയ ആബെ ഷിൻസോ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം. ആബെ ഇന്നലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുമായി കൂടിക്കാഴ്ച നടത്തി.
ഇറാനുമായുള്ള ആണവക്കരാറിൽനിന്ന് ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയതോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷസാധ്യത ഉടലെടുത്തത്.
യുഎസ്- ഇറാൻ സംഘർഷം ലഘൂകരിക്കാനായി ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോ ടെഹ്റാൻ സന്ദർശിച്ച വേളയിലായിരുന്നു ആക്രമണം. ആക്രമിക്കപ്പെട്ട കപ്പലുകളിലൊന്ന് ജപ്പാൻ കന്പനിയുടേതാണ്. ഈ രണ്ടു ഘടകങ്ങളും ചേർത്തു വായിച്ചാൽ ആക്രമണം സംശയം സൃഷ്ടിക്കുന്നതാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി ജവാദ് സെരീഫ് പറഞ്ഞു.
നോർവേയിലെ ഫ്രണ്ട്ലൈൻ കന്പനിയുടെ ഉടമസ്ഥതയിലുള്ള ഫ്രണ്ട് അൾറ്റെയ്ർ, ജപ്പാനിലെ കോകുക കറേജിയസ് കന്പനിയുടെ ഉടമസ്ഥതയിലുള്ള കോകുക സാംഗ്യോ എന്നീ കപ്പലുകളാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. ഒന്നിൽ തീപിടിത്തമുണ്ടായി. രണ്ടു കപ്പലുകളിലും ചോർച്ചയുണ്ട്. നോർവീജിയൻ ടാങ്കറിൽ ദുബായിൽനിന്നു സിംഗപ്പൂരിലേക്കു കൊണ്ടു പോകുകയായിരുന്ന അസംസ്കൃത പെട്രോളിയംരാസവസ്തുക്കളാണുള്ളത്. ജപ്പാനിലേക്കുള്ള മെഥനോളാണ് മറ്റേ കപ്പലിൽ.
യുഎസ് നേവി രക്ഷാപ്രവർത്തനത്തിനെത്തി. രണ്ടു കപ്പലുകളിലുംകൂടിയുള്ള 44 ജീവനക്കാരെ രക്ഷപ്പെടുത്തി. ഒരാൾക്കു നിസാര പരിക്കുണ്ട്. ഇവരെ ഇറാനിലെ ജാസ്ക് തുറമുഖത്തേക്കാണു കൊണ്ടുവന്നതെന്ന് ഇർന ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
യുഎസ് നേവിയുടെ ബഹ്റിനിൽ പ്രവർത്തിക്കുന്ന അഞ്ചാം കപ്പൽപ്പടയാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. എന്തു തരം ആക്രമണമാണു നടന്നതെന്നോ ആരാണു പിന്നിലെന്നോ വിശദീകരിക്കാൻ കപ്പൽപ്പട വക്താവ് കമഡോർ ജോഷ്വാ ഫ്രേ കൂട്ടാക്കിയില്ല. ജാപ്പനീസ് ടാങ്കറിനു നേർക്ക് കാന്തിക കുഴിബോംബ് ആക്രമണവും നോർവീജിയൻ ടാങ്കറിനു നേർക്ക് ടോർപിഡോ ആക്രമണവുമാണു നടന്നതെന്നു റിപ്പോർട്ടുണ്ട്.
യുഎസ്- ഇറാൻ സംഘർഷം മൂർച്ഛിച്ച ഒരു മാസം മുന്പ് സമാന ആക്രമണം നടന്നിരുന്നു. യുഎഇയിലെ ഫുജെയ്റ തുറമുഖത്തിനു സമീപം നാലു ടാങ്കറുകളാണ് ആക്രമിക്കപ്പെട്ടത്. രണ്ടെണ്ണം സൗദിയുടേതായിരുന്നു. ഇറാനു നേർക്കാണ് യുഎസ് വിരൽ ചൂണ്ടിയതെങ്കിലും ഇറാൻ നിഷേധിച്ചു. അതേസമയം, ഇറാന്റെ പിന്തുണയുള്ള യമെനിലെ ഹൗതി വിമതർ അമേരിക്കയുടെ സഖ്യകക്ഷികൂടിയായ സൗദിയിൽ നിരന്തരം മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിവരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരി അടക്കം 26 പേർക്കു പരിക്കേറ്റു.
സംഘർഷം രൂക്ഷമാക്കുന്ന ഒരു സംഭവവും ഉണ്ടാകരുതെന്ന് ടെഹ്റാനിൽ ബുധനാഴ്ചയെത്തിയ ആബെ ഷിൻസോ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം. ആബെ ഇന്നലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുമായി കൂടിക്കാഴ്ച നടത്തി.
ഇറാനുമായുള്ള ആണവക്കരാറിൽനിന്ന് ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയതോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷസാധ്യത ഉടലെടുത്തത്.