ബിഷ്കെക്: ഷാങ്ഹായി സഹകരണ സമിതി (എസ്സിഒ) ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി വെവ്വേറെ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനുള്ള മാർഗങ്ങളായിരുന്നു ചർച്ചാവിഷയം. പൊതുതെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെ പ്രധാനമന്ത്രിക്കസേരയിൽ കൂടുതൽ കരുത്തനായശേഷം മോദി പങ്കെടുക്കുന്ന ആദ്യത്തെ ഉച്ചകോടിയാണു ഷാങ്ഹായിലേത്.
ചൈന-യുഎസ് വ്യാപാരയുദ്ധം ശക്തമാകുന്നതിനിടെ മോദി-ഷി പിംഗ് കൂടിക്കാഴ്ചയ്ക്കും പ്രാധാന്യമേറെയാണ്.“ചൈനയുമായുള്ള സൗഹൃദം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ, എസ്സിഒ സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണ് ഇരുനേതാക്കളും ചർച്ച ചെയ്തത്” -കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
ഇന്ത്യൻ സന്ദർശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഷി ചിൻപിംഗ് സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വർഷംതന്നെ ഷി ചിൻപിംഗ് ഇന്ത്യ സന്ദർശിക്കും.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാരക്കുത്തക നയത്തിനെതിരേ ഐക്യനിര കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൂടിക്കാഴ്ചയ്ക്കു മുന്പ് ചിൻപിംഗ് സൂചന നൽകിയിരുന്നു. വ്യാപാരപ്രശ്നത്തിൽ കഴിഞ്ഞ ഒരുവർഷമായി ചൈനയും യുഎസും കടുത്ത ആശയഭിന്നതയിലാണ്.
ചൈനീസ് ടെലികോം ഭീമനായ ഹുലെയ്ക്കെതിരേ വ്യാപാരനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഏതാനുംമാസങ്ങളായി ഭിന്നത രൂക്ഷമാണ്. വ്യാപാര മുൻഗണനാ പദവിയിൽ നിന്ന് ഇന്ത്യയെ അടുത്തിടെ ട്രംപ് ഭരണകൂടം ഒഴിവാക്കിയിരുന്നു.എസ്സിഒ സമ്മേളനത്തിനായി കിർഗിസ്ഥാൻ തലസ്ഥാനത്ത് ഇന്നലെയാണ് മോദി എത്തിയത്.
ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാന്പത്തികസുരക്ഷാ കൂട്ടായ്മയാണ് എസ്സിഒ. സെപ്റ്റംബറിൽ വ്ലാദിവോസ്റ്റോക്കിൽ നടക്കുന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിന്റെ മുഖ്യാതിഥിയായി മോദിയെ പുടിൻ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച മോദി, ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
ചൈന-യുഎസ് വ്യാപാരയുദ്ധം ശക്തമാകുന്നതിനിടെ മോദി-ഷി പിംഗ് കൂടിക്കാഴ്ചയ്ക്കും പ്രാധാന്യമേറെയാണ്.“ചൈനയുമായുള്ള സൗഹൃദം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ, എസ്സിഒ സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണ് ഇരുനേതാക്കളും ചർച്ച ചെയ്തത്” -കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
ഇന്ത്യൻ സന്ദർശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഷി ചിൻപിംഗ് സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വർഷംതന്നെ ഷി ചിൻപിംഗ് ഇന്ത്യ സന്ദർശിക്കും.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാരക്കുത്തക നയത്തിനെതിരേ ഐക്യനിര കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൂടിക്കാഴ്ചയ്ക്കു മുന്പ് ചിൻപിംഗ് സൂചന നൽകിയിരുന്നു. വ്യാപാരപ്രശ്നത്തിൽ കഴിഞ്ഞ ഒരുവർഷമായി ചൈനയും യുഎസും കടുത്ത ആശയഭിന്നതയിലാണ്.
ചൈനീസ് ടെലികോം ഭീമനായ ഹുലെയ്ക്കെതിരേ വ്യാപാരനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഏതാനുംമാസങ്ങളായി ഭിന്നത രൂക്ഷമാണ്. വ്യാപാര മുൻഗണനാ പദവിയിൽ നിന്ന് ഇന്ത്യയെ അടുത്തിടെ ട്രംപ് ഭരണകൂടം ഒഴിവാക്കിയിരുന്നു.എസ്സിഒ സമ്മേളനത്തിനായി കിർഗിസ്ഥാൻ തലസ്ഥാനത്ത് ഇന്നലെയാണ് മോദി എത്തിയത്.
ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാന്പത്തികസുരക്ഷാ കൂട്ടായ്മയാണ് എസ്സിഒ. സെപ്റ്റംബറിൽ വ്ലാദിവോസ്റ്റോക്കിൽ നടക്കുന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിന്റെ മുഖ്യാതിഥിയായി മോദിയെ പുടിൻ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച മോദി, ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.