ലണ്ടൻ: തെരേസാ മേ രാജിവച്ച ഒഴിവിൽ പുതിയ കൺസർവേറ്റീവ് പാർട്ടി നേതാവിനെ കണ്ടെത്തുന്നതിനുള്ള ആദ്യവട്ടം വോട്ടെടുപ്പ് ഇന്നലെ ബ്രിട്ടീഷ് കോമൺസിൽ നടന്നു. 114 എംപിമാരുടെ പിന്തുണ നേടി മുൻ വിദേശകാര്യമന്ത്രി ബോറീസ് ജോൺസൺ മുന്നിലെത്തി. 43 വോട്ട് കിട്ടിയ ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി ജറമി ഹണ്ടാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതെത്തിയ പരിസ്ഥിതി സെക്രട്ടറി മൈക്കൽ ഗോവിന് 37 വോട്ടു കിട്ടി.
മിനിമം വോട്ട് (പതിനേഴ്) നേടുന്നതിൽ പരാജയപ്പെട്ട മാർക്ക് ഹാർപ്പർ, ആൻഡ്രിയാ ലീഡ്സം, എസ്തേർ മക്വെ എന്നിവർ ആദ്യറൗണ്ടിൽതന്നെ പുറത്തായി.
അടുത്തയാഴ്ച നടക്കുന്ന രണ്ടാം റൗണ്ടിൽ ഏഴ് സ്ഥാനാർഥിമോഹികളാണ് അവശേഷിക്കുന്നത്. ഫൈനൽ റൗണ്ട് മാസാവസാനത്തോടെ നടക്കും. ഏറ്റവും കൂടുതൽ വോട്ടു കിട്ടുന്ന രണ്ടു പേരിൽനിന്ന് ഒരാളെ പാർട്ടി അംഗങ്ങൾ ചേർന്ന് നേതാവായി തെരഞ്ഞെടുക്കും. ജൂലൈ 22നു തുടങ്ങുന്ന ആഴ്ചയിൽ പുതിയ നേതാവ് മേയ്ക്കു പകരം പ്രധാനമന്ത്രിയായി ചുമതലയേൽക്കും.
ആദ്യറൗണ്ടിൽ വിജയിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും ബോറീസ് ജോൺസൺ പറഞ്ഞു. പുറത്തായ മക്വേ, ലീഡ്സം എന്നിവരുടെ അനുയായികൾ രണ്ടാം റൗണ്ടിൽ ജോൺസന് വോട്ടു ചെയ്യുമെന്നാണു പൊതുവേ കരുതപ്പെടുന്നത്.
മിനിമം വോട്ട് (പതിനേഴ്) നേടുന്നതിൽ പരാജയപ്പെട്ട മാർക്ക് ഹാർപ്പർ, ആൻഡ്രിയാ ലീഡ്സം, എസ്തേർ മക്വെ എന്നിവർ ആദ്യറൗണ്ടിൽതന്നെ പുറത്തായി.
അടുത്തയാഴ്ച നടക്കുന്ന രണ്ടാം റൗണ്ടിൽ ഏഴ് സ്ഥാനാർഥിമോഹികളാണ് അവശേഷിക്കുന്നത്. ഫൈനൽ റൗണ്ട് മാസാവസാനത്തോടെ നടക്കും. ഏറ്റവും കൂടുതൽ വോട്ടു കിട്ടുന്ന രണ്ടു പേരിൽനിന്ന് ഒരാളെ പാർട്ടി അംഗങ്ങൾ ചേർന്ന് നേതാവായി തെരഞ്ഞെടുക്കും. ജൂലൈ 22നു തുടങ്ങുന്ന ആഴ്ചയിൽ പുതിയ നേതാവ് മേയ്ക്കു പകരം പ്രധാനമന്ത്രിയായി ചുമതലയേൽക്കും.
ആദ്യറൗണ്ടിൽ വിജയിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും ബോറീസ് ജോൺസൺ പറഞ്ഞു. പുറത്തായ മക്വേ, ലീഡ്സം എന്നിവരുടെ അനുയായികൾ രണ്ടാം റൗണ്ടിൽ ജോൺസന് വോട്ടു ചെയ്യുമെന്നാണു പൊതുവേ കരുതപ്പെടുന്നത്.