ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ചയ്ക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ്. ഇറാൻ സന്ദർശനത്തിനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ആബെയുമായുള്ള കൂടിക്കാഴ്ചയിലാണ് ഖമനയ് ഇക്കാര്യം വ്യക്തമാക്കിയത്.
വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുക എന്ന ദൗത്യവുമായാണ് ആബെ എത്തിയത്. അമേരിക്കയെ വിശ്വാസമില്ലെന്നും മുൻകാലത്ത് അമേരിക്കയുമായി നടത്തിയ കയ്പേറിയ ചർച്ചയുടെ അനുഭവം ആവർത്തിക്കാനില്ലെന്നും ഖമനയ് വ്യക്തമാക്കി. ഇറാന് ആണവായുധം നിർമിക്കാൻ പദ്ധതിയില്ലെന്ന് ഖമനയ് ആബെയോടു പറഞ്ഞു. ആണവായുധം നിർമിക്കാൻ തീരുമാനിച്ചാൽ തടയാൻ അമേരിക്കയ്ക്കു സാധിക്കില്ലെന്നും ഖമനയ് പറഞ്ഞു.
വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുക എന്ന ദൗത്യവുമായാണ് ആബെ എത്തിയത്. അമേരിക്കയെ വിശ്വാസമില്ലെന്നും മുൻകാലത്ത് അമേരിക്കയുമായി നടത്തിയ കയ്പേറിയ ചർച്ചയുടെ അനുഭവം ആവർത്തിക്കാനില്ലെന്നും ഖമനയ് വ്യക്തമാക്കി. ഇറാന് ആണവായുധം നിർമിക്കാൻ പദ്ധതിയില്ലെന്ന് ഖമനയ് ആബെയോടു പറഞ്ഞു. ആണവായുധം നിർമിക്കാൻ തീരുമാനിച്ചാൽ തടയാൻ അമേരിക്കയ്ക്കു സാധിക്കില്ലെന്നും ഖമനയ് പറഞ്ഞു.