ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രവർത്തകർ പണിയെടുക്കാതെ ഇരുന്നതാണ് ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിക്കു കാരണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. റായ്ബറേലിയിലെ വോട്ടർമാരോട് നന്ദി പറയാൻ സംഘടിപിച്ച പരിപാടിയിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിമർശനം.
ബിജെപിക്കെതിരെ രൂക്ഷവിമർശനം നടത്തി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തി. രണ്ടാം തവണ അധികാരത്തിലേറാൻ അന്തസിന്റെ എല്ലാ അതിർത്തികളും ബിജെപി ലംഘിച്ചെന്ന് അവർ ആരോപിച്ചു. റായ്ബറേലിയിലെ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കടുത്ത ഭാഷയിലാണു സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റായ്ബറേലിയിലെ പൊതുപരിപാടിൽ സംസാരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാൻ എല്ലാ തന്ത്രങ്ങളും ബിജെപി പ്രയോഗിച്ചു. അവ നീതിപൂർവമാണോ അനീതി നിറഞ്ഞതാണോ എന്ന് എല്ലാവർക്കും അറിയാം. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ട്. അധികാരത്തിലേറാൻ അന്തസിന്റെ എല്ലാ അതിർത്തികളും ബിജെപി ലംഘിച്ചെന്നും സോണിയ ഗാന്ധി വിമർശിച്ചു.
എന്നാൽ, പാർട്ടി പ്രവർത്തകരുടെ നിസംഗതക്കെതിരെയായിരുന്നു പ്രിയങ്ക ഗാന്ധി പൊട്ടിത്തെറിച്ചത്. റായ്ബറേലിയിലെ വിജയം സോണിയ ഗാന്ധിയുടെ വിജയമാണ്. വോട്ടർമാരുടെ പിന്തുണയാണ് സഹായിച്ചത്. പാർട്ടി പ്രവർത്തകർക്കു പങ്കില്ല. തോൽവിക്ക് കാരണം പ്രവർത്തകർ പണിയെടുക്കാത്തതാണ്. പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവർ ആരൊക്കെയെന്നറിയാം. പ്രവർത്തിക്കാൻ തയാറല്ലാത്തവർ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പ്രിയങ്ക നൽകി. നാലാം തവണയാണ് റായ്ബറേലിയിൽ നിന്ന് സോണിയ ഗാന്ധി ലോക്സഭയിലെത്തുന്നത്. യുപിയിൽ ഒരു സീറ്റാണ് ഇത്തവണ കോണ്‍ഗ്രസിന് നേടാനായത്.
അതേസമയം പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ ഉത്തർപ്രദേശിൽ അടുത്ത തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ഭരണം പിടിക്കാനാകുമെന്നാണ് പാർട്ടി പ്രവർത്തകർ തിരികെ ആവശ്യപ്പെട്ടത്. പ്രിയങ്ക മുന്നിട്ടിറങ്ങിയാൽ കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം ശക്തിപ്പെടുത്താനാകുമെന്നാണ് പ്രവർത്തകരുടെ പക്ഷം. തെരഞ്ഞെടുപ്പു വിജയത്തിന് നന്ദി അറിയിക്കാൻ സോണിയ ഗാന്ധി സംഘടിപ്പിച്ച വിരുന്നിലാണ് പ്രവർത്തകർ ഇതേ ആവശ്യം ഉന്നയിച്ചത്.
ബിജെപിക്കെതിരെ രൂക്ഷവിമർശനം നടത്തി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തി. രണ്ടാം തവണ അധികാരത്തിലേറാൻ അന്തസിന്റെ എല്ലാ അതിർത്തികളും ബിജെപി ലംഘിച്ചെന്ന് അവർ ആരോപിച്ചു. റായ്ബറേലിയിലെ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കടുത്ത ഭാഷയിലാണു സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റായ്ബറേലിയിലെ പൊതുപരിപാടിൽ സംസാരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാൻ എല്ലാ തന്ത്രങ്ങളും ബിജെപി പ്രയോഗിച്ചു. അവ നീതിപൂർവമാണോ അനീതി നിറഞ്ഞതാണോ എന്ന് എല്ലാവർക്കും അറിയാം. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ട്. അധികാരത്തിലേറാൻ അന്തസിന്റെ എല്ലാ അതിർത്തികളും ബിജെപി ലംഘിച്ചെന്നും സോണിയ ഗാന്ധി വിമർശിച്ചു.
എന്നാൽ, പാർട്ടി പ്രവർത്തകരുടെ നിസംഗതക്കെതിരെയായിരുന്നു പ്രിയങ്ക ഗാന്ധി പൊട്ടിത്തെറിച്ചത്. റായ്ബറേലിയിലെ വിജയം സോണിയ ഗാന്ധിയുടെ വിജയമാണ്. വോട്ടർമാരുടെ പിന്തുണയാണ് സഹായിച്ചത്. പാർട്ടി പ്രവർത്തകർക്കു പങ്കില്ല. തോൽവിക്ക് കാരണം പ്രവർത്തകർ പണിയെടുക്കാത്തതാണ്. പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവർ ആരൊക്കെയെന്നറിയാം. പ്രവർത്തിക്കാൻ തയാറല്ലാത്തവർ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പ്രിയങ്ക നൽകി. നാലാം തവണയാണ് റായ്ബറേലിയിൽ നിന്ന് സോണിയ ഗാന്ധി ലോക്സഭയിലെത്തുന്നത്. യുപിയിൽ ഒരു സീറ്റാണ് ഇത്തവണ കോണ്‍ഗ്രസിന് നേടാനായത്.
അതേസമയം പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ ഉത്തർപ്രദേശിൽ അടുത്ത തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ഭരണം പിടിക്കാനാകുമെന്നാണ് പാർട്ടി പ്രവർത്തകർ തിരികെ ആവശ്യപ്പെട്ടത്. പ്രിയങ്ക മുന്നിട്ടിറങ്ങിയാൽ കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം ശക്തിപ്പെടുത്താനാകുമെന്നാണ് പ്രവർത്തകരുടെ പക്ഷം. തെരഞ്ഞെടുപ്പു വിജയത്തിന് നന്ദി അറിയിക്കാൻ സോണിയ ഗാന്ധി സംഘടിപ്പിച്ച വിരുന്നിലാണ് പ്രവർത്തകർ ഇതേ ആവശ്യം ഉന്നയിച്ചത്.