ബംഗളൂരു: കർണാടക മന്ത്രിസഭാ വികസനം ഇന്നു നടക്കും. പ്രതിസന്ധിയിലായ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ രക്ഷിക്കാനുള്ള അവസാനശ്രമമാണു മന്ത്രിസഭാ വികസനം. സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎൽഎ നാഗേഷ്, കെപിജെപിയുടെ ഏക അംഗം ആർ. ശങ്കർ എന്നിവരാണ് ഇന്നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ജെഡി-എസിന്റെയും കോൺഗ്രസിന്റെയും വിഹിതത്തിൽനിന്നാണ് ഇവർക്ക് മന്ത്രിസ്ഥാനം നല്കുന്നത്. ജെഡി-എസിലെ രണ്ടു പേരുടെയും കോൺഗ്രസിലെ ഒരംഗത്തിന്റെയും ഒഴിവാണുള്ളത്.
ശങ്കർ നേരത്തെ മന്ത്രിയായിരുന്നു. കഴിഞ്ഞ ഡിസംബറിലെ മന്ത്രിസഭാ പുനഃസംഘടനയിലാണു ശങ്കറിനു മന്ത്രിസ്ഥാനം നഷ്ടമായത്. തുടർന്ന് നാഗേഷും ശങ്കറും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സർക്കാർ രൂപവത്കരിക്കാൻ ബിജെപിക്ക് കഴിയാത്തതിനെത്തുടർന്ന് ഇരുവരും കോൺഗ്രസ്-ജെഡിഎസ് സർക്കാരിനു പിന്തുണയുമായി മടങ്ങിയെത്തി.
ശങ്കർ നേരത്തെ മന്ത്രിയായിരുന്നു. കഴിഞ്ഞ ഡിസംബറിലെ മന്ത്രിസഭാ പുനഃസംഘടനയിലാണു ശങ്കറിനു മന്ത്രിസ്ഥാനം നഷ്ടമായത്. തുടർന്ന് നാഗേഷും ശങ്കറും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സർക്കാർ രൂപവത്കരിക്കാൻ ബിജെപിക്ക് കഴിയാത്തതിനെത്തുടർന്ന് ഇരുവരും കോൺഗ്രസ്-ജെഡിഎസ് സർക്കാരിനു പിന്തുണയുമായി മടങ്ങിയെത്തി.