മുംബൈ: തന്നെ ശല്യം ചെയ്തെന്ന ബോളിവുഡ് നടി തനുശ്രീ ദത്തയുടെ പരാതിയിൽ നടൻ നാനാ പടേക്കറിനെതിരേ തെളിവുകളില്ലാത്തതിനാൽ കുറ്റവിചാരണ ചെയ്യാനാവില്ലെന്നു ഒാഷിവാര പോലീസ് മജിസ്ട്രേറ്റ് കോടതിയെ ബോധിപ്പിച്ചു.
സാക്ഷികളെല്ലാം മൊഴി നല്കുന്നതിനു മുന്പ് കേസ് അവസാനിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് നല്കിയ പോലീസ് നടപടിയെ തനുശ്രീ അപലപിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള വനിതകൾ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയുന്ന മീ ടൂ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് തനുശ്രീ സിനിമാ മേഖലയിൽ തനിക്കുണ്ടായ ദുരനുഭവവും പങ്കുവച്ചത്.
തന്നെപ്പോലെ നിരവധി സ്ത്രീകളെ പടേക്കർ അപമാനിച്ചിട്ടുണ്ടെന്നു പറഞ്ഞ തനുശ്രീ, രാജ്യത്തെ നിയമസംവിധാനം അഴിമതി നിറഞ്ഞതാണെന്നു കുറ്റപ്പെടുത്തി. കേസിലെ കക്ഷികളുടെ വാദം കൂടി കേട്ടശേഷമേ കേസ് അവസാനിപ്പിക്കണമോ എന്നു കോടതി വിധിക്കൂ. പോലീസ് നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു തനുശ്രീയുടെ അഭിഭാഷകൻ പറഞ്ഞു.
സാക്ഷികളെല്ലാം മൊഴി നല്കുന്നതിനു മുന്പ് കേസ് അവസാനിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് നല്കിയ പോലീസ് നടപടിയെ തനുശ്രീ അപലപിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള വനിതകൾ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയുന്ന മീ ടൂ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് തനുശ്രീ സിനിമാ മേഖലയിൽ തനിക്കുണ്ടായ ദുരനുഭവവും പങ്കുവച്ചത്.
തന്നെപ്പോലെ നിരവധി സ്ത്രീകളെ പടേക്കർ അപമാനിച്ചിട്ടുണ്ടെന്നു പറഞ്ഞ തനുശ്രീ, രാജ്യത്തെ നിയമസംവിധാനം അഴിമതി നിറഞ്ഞതാണെന്നു കുറ്റപ്പെടുത്തി. കേസിലെ കക്ഷികളുടെ വാദം കൂടി കേട്ടശേഷമേ കേസ് അവസാനിപ്പിക്കണമോ എന്നു കോടതി വിധിക്കൂ. പോലീസ് നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു തനുശ്രീയുടെ അഭിഭാഷകൻ പറഞ്ഞു.