ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തുടരുമെന്ന് എഐസിസി പ്രഖ്യാപിച്ചു. ആഴ്ചകൾ നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ചാണ് എ.കെ. ആന്റണിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കോണ്‍ഗ്രസ് കോർ കമ്മിറ്റി യോഗത്തിനുശേഷം വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല ഇക്കാര്യം അറിയിച്ചത്.
“കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ആണ്, ആയിരുന്നു, അദ്ദേഹം ഇനിയും തുടരുകയും ചെയ്യും.’’- എഐസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ സുർജേവാല വ്യക്തമാക്കി. രാഹുൽ ഗാന്ധി അല്ലാതെ മറ്റൊരാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ആലോചിക്കാനാകില്ലെന്ന് എ.കെ. ആന്റണി ദീപികയോടു പറഞ്ഞു. സോണിയയും രാഹുലും തന്നെയാകും കോണ്‍ഗ്രസിന്റെ നായകരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്കായി രൂപീകരിച്ച കോർ കമ്മിറ്റി തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ സ്വമേധയാ ഇല്ലാതായെന്നും സുർജേവാല പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നു രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതിനെത്തുടർന്നുള്ള അനിശ്ചിതാവസ്ഥയ്ക്കിടെയാണു രാഹുൽ അല്ലാതെ മറ്റൊന്നും ആലോചിക്കില്ലെന്നു കോർ കമ്മിറ്റി തീരുമാനിച്ചത്. താത്കാലിക പ്രസിഡന്റിനെയോ, പ്രത്യേക സമിതിയെയോ പാർട്ടിയുടെ നടത്തിപ്പു ചുമതല ഏൽപിക്കുമെന്ന മാധ്യമ റിപ്പോർട്ടുകളും യോഗം തള്ളി.
പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി രാഹുൽ ഗാന്ധി വീണ്ടും സജീവമാകുന്നതു വരെ ക്ഷമയോടെ കാത്തിരിക്കാനാണു ഇന്നലെ നടന്ന കോർ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ ശക്തിയാണു സോണിയയും രാഹുലും. ഇപ്പോഴത്തെ സാഹചര്യത്തിൽ രാഹുലിനു പകരക്കാരനെക്കുറിച്ചു ചിന്തിക്കുന്നു പോലുമില്ല. രാഹുൽ തന്നെ പാർട്ടിയെ നയിക്കും. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയുടെ ചെയർപേഴ്സണ്‍ തീരുമാനിക്കുമെന്നു സുർജേവാല പറഞ്ഞു. സോണിയാ ഗാന്ധിയെ സിപിപി അധ്യക്ഷയായി ജൂണ്‍ ഒന്നിനു തെരഞ്ഞെടുത്തിരുന്നു. തുടർച്ചയായ നാലാം തവണയാണു സോണിയ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയുടെ അധ്യക്ഷയാകുന്നത്. രാജ്യസഭയിൽ ഗുലാം നബി ആസാദ് പ്രതിപക്ഷ നേതാവായി തുടരും.
ലോക്സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവ്, ചീഫ് വിപ്പ്, പാർലമെന്ററി പാർട്ടി സെക്രട്ടറി തുടങ്ങിയ പദവികളിലേക്കും തിങ്കളാഴ്ചയോടെ തീരുമാനം ഉണ്ടായേക്കും. ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, എം.കെ. രാഘവൻ, ആന്റോ ആന്റണി തുടങ്ങിയ മുതിർന്ന എംപിമാരുടെ പേരുകൾ വിവിധ പദവികളിലേക്കു പരിഗണിക്കുന്നുണ്ട്.
മഹാരാഷ്ട്ര, ജമ്മു കാഷ്മീർ, ജാർഖണ്ഡ്, ഹരിയാന നിയമസഭകളിലേക്കു നടക്കാനുള്ള തെരഞ്ഞെടുപ്പിന്റെ കാര്യങ്ങളാണു കോർ കമ്മിറ്റിയിൽ ഇന്നലെ വിശദമായി ചർച്ച ചെയ്തത്. നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വൈകാതെ എഐസിസി ജനറൽ സെക്രട്ടറിമാരുടെയും പിസിസി, സിഎൽപി നേതാക്കളുടെയും യോഗം ചേരും.
ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിലും രാഹുൽ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തില്ല.
ജോർജ് കള്ളിവയലിൽ
“കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ആണ്, ആയിരുന്നു, അദ്ദേഹം ഇനിയും തുടരുകയും ചെയ്യും.’’- എഐസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ സുർജേവാല വ്യക്തമാക്കി. രാഹുൽ ഗാന്ധി അല്ലാതെ മറ്റൊരാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ആലോചിക്കാനാകില്ലെന്ന് എ.കെ. ആന്റണി ദീപികയോടു പറഞ്ഞു. സോണിയയും രാഹുലും തന്നെയാകും കോണ്‍ഗ്രസിന്റെ നായകരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്കായി രൂപീകരിച്ച കോർ കമ്മിറ്റി തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ സ്വമേധയാ ഇല്ലാതായെന്നും സുർജേവാല പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നു രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതിനെത്തുടർന്നുള്ള അനിശ്ചിതാവസ്ഥയ്ക്കിടെയാണു രാഹുൽ അല്ലാതെ മറ്റൊന്നും ആലോചിക്കില്ലെന്നു കോർ കമ്മിറ്റി തീരുമാനിച്ചത്. താത്കാലിക പ്രസിഡന്റിനെയോ, പ്രത്യേക സമിതിയെയോ പാർട്ടിയുടെ നടത്തിപ്പു ചുമതല ഏൽപിക്കുമെന്ന മാധ്യമ റിപ്പോർട്ടുകളും യോഗം തള്ളി.
പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി രാഹുൽ ഗാന്ധി വീണ്ടും സജീവമാകുന്നതു വരെ ക്ഷമയോടെ കാത്തിരിക്കാനാണു ഇന്നലെ നടന്ന കോർ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ ശക്തിയാണു സോണിയയും രാഹുലും. ഇപ്പോഴത്തെ സാഹചര്യത്തിൽ രാഹുലിനു പകരക്കാരനെക്കുറിച്ചു ചിന്തിക്കുന്നു പോലുമില്ല. രാഹുൽ തന്നെ പാർട്ടിയെ നയിക്കും. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയുടെ ചെയർപേഴ്സണ്‍ തീരുമാനിക്കുമെന്നു സുർജേവാല പറഞ്ഞു. സോണിയാ ഗാന്ധിയെ സിപിപി അധ്യക്ഷയായി ജൂണ്‍ ഒന്നിനു തെരഞ്ഞെടുത്തിരുന്നു. തുടർച്ചയായ നാലാം തവണയാണു സോണിയ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയുടെ അധ്യക്ഷയാകുന്നത്. രാജ്യസഭയിൽ ഗുലാം നബി ആസാദ് പ്രതിപക്ഷ നേതാവായി തുടരും.
ലോക്സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവ്, ചീഫ് വിപ്പ്, പാർലമെന്ററി പാർട്ടി സെക്രട്ടറി തുടങ്ങിയ പദവികളിലേക്കും തിങ്കളാഴ്ചയോടെ തീരുമാനം ഉണ്ടായേക്കും. ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, എം.കെ. രാഘവൻ, ആന്റോ ആന്റണി തുടങ്ങിയ മുതിർന്ന എംപിമാരുടെ പേരുകൾ വിവിധ പദവികളിലേക്കു പരിഗണിക്കുന്നുണ്ട്.
മഹാരാഷ്ട്ര, ജമ്മു കാഷ്മീർ, ജാർഖണ്ഡ്, ഹരിയാന നിയമസഭകളിലേക്കു നടക്കാനുള്ള തെരഞ്ഞെടുപ്പിന്റെ കാര്യങ്ങളാണു കോർ കമ്മിറ്റിയിൽ ഇന്നലെ വിശദമായി ചർച്ച ചെയ്തത്. നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വൈകാതെ എഐസിസി ജനറൽ സെക്രട്ടറിമാരുടെയും പിസിസി, സിഎൽപി നേതാക്കളുടെയും യോഗം ചേരും.
ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിലും രാഹുൽ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തില്ല.
ജോർജ് കള്ളിവയലിൽ