ന്യൂഡൽഹി: പിന്നോക്ക വിഭാഗങ്ങൾക്കുള്ള ഒബിസി സംവരണ ക്വോട്ട മൂന്നായി വിഭജിക്കാൻ നിർദേശം. ഇതോടൊപ്പം 90 വർഷത്തിനുശേഷം ആദ്യമായി 2021 ലെ അടുത്ത കനേഷുമാരിയിൽ (സെൻസസ്) ഒബിസി (അതർ ബാക്ക്വേഡ് കമ്യൂണിറ്റീസ്) വിഭാഗത്തിൽപ്പെട്ടവരുടെ ജാതിയും ഉപജാതികളും തിരിച്ചുള്ള പ്രത്യേക കണക്കെടുക്കാനും കേന്ദ്രസർക്കാർ നിയോഗിച്ച ജസ്റ്റീസ് ജി. രോഹിണി കമ്മീഷൻ നിർദേശിക്കുന്നു. സ്വാതന്ത്ര്യത്തിനു മുന്പു 1931ലെ സെൻസസിലാണ് അവസാനമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തിയത്.
രാജ്യത്താകെ നിലവിലുള്ള 2,633 പിന്നോക്ക വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള 27 ശതമാനം സീറ്റുകളാണു മൂന്നു തരമായി തിരിക്കാൻ നിർദേശം. സംവരണത്തിന്റെ ആനുകൂല്യം ഇതുവരെ തീർത്തും കിട്ടാതെ പോയ വിഭാഗങ്ങൾക്ക് 10 ശതമാനവും ചെറിയ തോതിൽ ആനുകൂല്യം കിട്ടിയ വിഭാഗങ്ങൾക്ക് മറ്റൊരു പത്തു ശതമാനവും സംവരണം ചെയ്യും. ഒബിസി സംവരണത്തിന്റെ 25 ശതമാനം നേട്ടവും വെറും 10 ജാതികൾക്കു മാത്രമാണെന്നു കിട്ടുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്നവരിൽ 983 ഉപജാതികളിൽ പെട്ടവർക്ക് ഇതേവരെ സംവരണാനുകൂല്യങ്ങൾ ഒന്നും തന്നെ കിട്ടുന്നില്ല.
സംവരണത്തിന്റെ പരമാവധി ആനുകൂല്യം നേടിയ ജാതികളിൽ പെട്ടവർക്കു തുടർന്നും ഏഴു ശതമാനം സംവരണം നൽകണമെന്നാണു ജസ്റ്റീസ് രോഹിണി സമിതിയുടെ നിർദേശം. കേരളത്തിലെ ഈഴവർ അടക്കമുള്ള വിഭാഗങ്ങൾ പരമാവധി ആനുകൂല്യം നേടിയ കൂട്ടത്തിലാണ്. സംവരണ ആനുകൂല്യം നേടുന്ന വിഭാഗത്തിലെ തന്നെ കൂടുതൽ സീറ്റുകളും സ്വന്തമാക്കുന്ന സാന്പത്തികമായി ഉന്നതിയിലുള്ള മേൽത്തട്ടിനെ (ക്രീമിലെയർ) വേർതിരിക്കണമെന്ന നിർദേശത്തിേന്മേൽ ഇനിയും പ്രത്യേക തീരുമാനം എടുത്തിട്ടില്ല. വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കൂടുതലുള്ളവരാണ് മേൽത്തട്ടിലുള്ളവരെന്നു നേരത്തെ നിർവചിച്ചിരുന്നു.
പിന്നോക്ക വിഭാഗങ്ങളിലെ ജാതി തിരിച്ചുള്ള കണക്കെടുക്കാൻ നിയമിച്ച കമ്മീഷൻ അടുത്ത മാസം കേന്ദ്രസർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം റിപ്പോർട്ട് അംഗീകരിച്ചാൽ ദേശീയ രാഷ്ട്രീയത്തിലും സാമൂഹിക ഘടനയിലും വിപ്ലകരമായ മാറ്റങ്ങൾക്കു വഴിതെളിക്കും. ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസായ ജി. രോഹിണി അധ്യക്ഷയും ഡോ. ജെ.കെ ബജാജ് അടക്കം നാല് അംഗങ്ങളുമുള്ളതാണു കമ്മീഷൻ. 2017 ഒക്ടോബറിലായിരുന്നു കമ്മീഷനെ രാഷ്ട്രപതി നിയമിച്ചത്.
രാജ്യത്തെ ഐഐടി, എൻഐടി, ഐഐഎം, എയിംസ്, കേന്ദ്രസർവകലാശാലകൾ എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ പിന്നോക്ക ക്വോട്ടയിൽ പ്രവേശനം നേടിയ ഒരു ലക്ഷം പേരുടെ കണക്കെടുത്താണു പതിവായി സംവരണ ആനുകൂല്യം നേടിയവരും നേടാത്തവരുമായ ഉപജാതികളെ കമ്മീഷൻ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തു കേന്ദ്രസർക്കാർ നിയമനങ്ങൾ നേടിയ പിന്നോക്ക വിഭാഗക്കാരായ 1.30 ലക്ഷം പേരുടെയും വിശദാംശങ്ങളും കമ്മീഷൻ പരിശോധിച്ചു.
കമ്മീഷൻ റിപ്പോർട്ട് കിട്ടിയ ശേഷം പരിശോധിച്ചു തീരുമാനം എടുക്കുമെന്ന് സാമൂഹിക നീതി മന്ത്രി തവർ ചന്ദ ഗെലോട്ട് പറഞ്ഞു. ആദ്യം റിപ്പോർട്ട് ലഭിക്കട്ടെ. മന്ത്രിസഭയിൽ അടക്കം ചർച്ച ചെയ്താകും അനന്തര നടപടികളെന്നും മന്ത്രി വ്യക്തമാക്കി. പട്ടികജാതി, വർഗ വിഭാഗങ്ങളുടേതു പോലെ പിന്നോക്ക വിഭാഗങ്ങൾക്കു സംവരണം ഭരണഘടനയിൽ നിർദേശിച്ചിരുന്നില്ല. പിന്നീട് മണ്ഡൽ കമ്മീഷൻ ശിപാർശയനുസരിച്ചാണ് 1990ൽ ഒബിസി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിയത്.
രാജ്യത്താകെ നിലവിലുള്ള 2,633 പിന്നോക്ക വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള 27 ശതമാനം സീറ്റുകളാണു മൂന്നു തരമായി തിരിക്കാൻ നിർദേശം. സംവരണത്തിന്റെ ആനുകൂല്യം ഇതുവരെ തീർത്തും കിട്ടാതെ പോയ വിഭാഗങ്ങൾക്ക് 10 ശതമാനവും ചെറിയ തോതിൽ ആനുകൂല്യം കിട്ടിയ വിഭാഗങ്ങൾക്ക് മറ്റൊരു പത്തു ശതമാനവും സംവരണം ചെയ്യും. ഒബിസി സംവരണത്തിന്റെ 25 ശതമാനം നേട്ടവും വെറും 10 ജാതികൾക്കു മാത്രമാണെന്നു കിട്ടുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്നവരിൽ 983 ഉപജാതികളിൽ പെട്ടവർക്ക് ഇതേവരെ സംവരണാനുകൂല്യങ്ങൾ ഒന്നും തന്നെ കിട്ടുന്നില്ല.
സംവരണത്തിന്റെ പരമാവധി ആനുകൂല്യം നേടിയ ജാതികളിൽ പെട്ടവർക്കു തുടർന്നും ഏഴു ശതമാനം സംവരണം നൽകണമെന്നാണു ജസ്റ്റീസ് രോഹിണി സമിതിയുടെ നിർദേശം. കേരളത്തിലെ ഈഴവർ അടക്കമുള്ള വിഭാഗങ്ങൾ പരമാവധി ആനുകൂല്യം നേടിയ കൂട്ടത്തിലാണ്. സംവരണ ആനുകൂല്യം നേടുന്ന വിഭാഗത്തിലെ തന്നെ കൂടുതൽ സീറ്റുകളും സ്വന്തമാക്കുന്ന സാന്പത്തികമായി ഉന്നതിയിലുള്ള മേൽത്തട്ടിനെ (ക്രീമിലെയർ) വേർതിരിക്കണമെന്ന നിർദേശത്തിേന്മേൽ ഇനിയും പ്രത്യേക തീരുമാനം എടുത്തിട്ടില്ല. വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കൂടുതലുള്ളവരാണ് മേൽത്തട്ടിലുള്ളവരെന്നു നേരത്തെ നിർവചിച്ചിരുന്നു.
പിന്നോക്ക വിഭാഗങ്ങളിലെ ജാതി തിരിച്ചുള്ള കണക്കെടുക്കാൻ നിയമിച്ച കമ്മീഷൻ അടുത്ത മാസം കേന്ദ്രസർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം റിപ്പോർട്ട് അംഗീകരിച്ചാൽ ദേശീയ രാഷ്ട്രീയത്തിലും സാമൂഹിക ഘടനയിലും വിപ്ലകരമായ മാറ്റങ്ങൾക്കു വഴിതെളിക്കും. ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസായ ജി. രോഹിണി അധ്യക്ഷയും ഡോ. ജെ.കെ ബജാജ് അടക്കം നാല് അംഗങ്ങളുമുള്ളതാണു കമ്മീഷൻ. 2017 ഒക്ടോബറിലായിരുന്നു കമ്മീഷനെ രാഷ്ട്രപതി നിയമിച്ചത്.
രാജ്യത്തെ ഐഐടി, എൻഐടി, ഐഐഎം, എയിംസ്, കേന്ദ്രസർവകലാശാലകൾ എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ പിന്നോക്ക ക്വോട്ടയിൽ പ്രവേശനം നേടിയ ഒരു ലക്ഷം പേരുടെ കണക്കെടുത്താണു പതിവായി സംവരണ ആനുകൂല്യം നേടിയവരും നേടാത്തവരുമായ ഉപജാതികളെ കമ്മീഷൻ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തു കേന്ദ്രസർക്കാർ നിയമനങ്ങൾ നേടിയ പിന്നോക്ക വിഭാഗക്കാരായ 1.30 ലക്ഷം പേരുടെയും വിശദാംശങ്ങളും കമ്മീഷൻ പരിശോധിച്ചു.
കമ്മീഷൻ റിപ്പോർട്ട് കിട്ടിയ ശേഷം പരിശോധിച്ചു തീരുമാനം എടുക്കുമെന്ന് സാമൂഹിക നീതി മന്ത്രി തവർ ചന്ദ ഗെലോട്ട് പറഞ്ഞു. ആദ്യം റിപ്പോർട്ട് ലഭിക്കട്ടെ. മന്ത്രിസഭയിൽ അടക്കം ചർച്ച ചെയ്താകും അനന്തര നടപടികളെന്നും മന്ത്രി വ്യക്തമാക്കി. പട്ടികജാതി, വർഗ വിഭാഗങ്ങളുടേതു പോലെ പിന്നോക്ക വിഭാഗങ്ങൾക്കു സംവരണം ഭരണഘടനയിൽ നിർദേശിച്ചിരുന്നില്ല. പിന്നീട് മണ്ഡൽ കമ്മീഷൻ ശിപാർശയനുസരിച്ചാണ് 1990ൽ ഒബിസി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിയത്.