ലക്നോ: ഗുഡ്സ്ട്രെയിൻ പാളംതെറ്റിയ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ രണ്ടു റെയിൽവേ പോലീസുകാർ ക്രൂരമായി മർദിച്ചു. ലക്നോക്കു സമീപം ഷാംലിയിൽ അമിത് ശർമ എന്ന മാധ്യമപ്രവർത്തകനാണു മർദനമേറ്റത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ഷാംലി റെയിൽവേ പോലീസ് സ്റ്റേഷനിലെ ഓഫീസർ രാകേഷ് കുമാർ, കോൺസ്റ്റബിൾ സഞ്ജയ് പവാർ എന്നിവരെ സസ്പൻഡ് ചെയ്യുകയായിരുന്നു.
അതേസമയം, തന്നോടു വസ്ത്രങ്ങൾ ഊരിമാറ്റാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെന്നും അവർ ദേഹത്ത് മൂത്രമൊഴിച്ചുവെന്നും അമിത് ശർമ ആരോപിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് യുപിയിലെ റെയിൽവേ പോലീസ് മേധാവി ഒ.പി. സിംഗ്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ഷാംലി റെയിൽവേ പോലീസ് സ്റ്റേഷനിലെ ഓഫീസർ രാകേഷ് കുമാർ, കോൺസ്റ്റബിൾ സഞ്ജയ് പവാർ എന്നിവരെ സസ്പൻഡ് ചെയ്യുകയായിരുന്നു.
അതേസമയം, തന്നോടു വസ്ത്രങ്ങൾ ഊരിമാറ്റാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെന്നും അവർ ദേഹത്ത് മൂത്രമൊഴിച്ചുവെന്നും അമിത് ശർമ ആരോപിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് യുപിയിലെ റെയിൽവേ പോലീസ് മേധാവി ഒ.പി. സിംഗ്.