ചെന്നൈ:ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ അണ്ണാ ഡിഎംകെയുടെ നിയന്ത്രണം ഒരൊറ്റ നേതാവിന്റെ കീഴിലാക്കണമെന്ന ആവശ്യംതള്ളി പാർട്ടി നേതൃത്വം. പാർട്ടിയുടെ നിയന്ത്രണം മുഖ്യമന്ത്രി കെ. പളനിസ്വാമിയും ഉപമുഖ്യമന്ത്രി പനീർശെൽവവും ഒന്നിച്ചുനിർവഹിക്കാൻ ഭാരവാഹികളുടെ യോഗത്തിൽ തീരുമാനമായി. ഇരുനേതാക്കൾക്കും സന്പൂർണാധികാരം ഉറപ്പാക്കുന്ന നിലവിലുള്ള സംവിധാനം തുടരുമെന്നു മുതിർന്ന നേതാക്കളായ ആർ. വൈദ്യലിംഗം, സംസ്ഥാനമന്ത്രിമാരായ ഡി.ജയകുമാർ, കെ.ടി. രാജേന്ദ്ര ബാലാജി എന്നിവർ അറിയിച്ചു.
ഉടൻ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി ഒരുങ്ങാൻ നേതൃത്വം അണികളോടു നിർദേശിച്ചു. ഇരട്ടനേതൃത്വമെന്ന രീതി തുടരുമെന്നു വൈദ്യലിംഗം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
എംപിമാരും എംഎൽഎമാരും മന്ത്രിമാരുമുൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിലാണു തീരുമാനം.
ഉടൻ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി ഒരുങ്ങാൻ നേതൃത്വം അണികളോടു നിർദേശിച്ചു. ഇരട്ടനേതൃത്വമെന്ന രീതി തുടരുമെന്നു വൈദ്യലിംഗം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
എംപിമാരും എംഎൽഎമാരും മന്ത്രിമാരുമുൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിലാണു തീരുമാനം.