ന്യൂഡൽഹി: കിർഗിസ്ഥാനിലേക്കുള്ള യാത്രയിൽ പാക്കിസ്ഥാന്റെ വ്യോമപാത ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യേഷ്യൻ രാജ്യങ്ങൾക്കു മുകളിലൂടെയാണു ഷാങ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി കിർഗിസ്ഥാനിലെ ബിഷ്കെക്കിലേക്കു പോകുക. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നും നാളെയുമാണ് ഉച്ചകോടി.
ഒമാൻ, ഇറാൻ എന്നീ രാജ്യങ്ങൾക്കു മുകളിലൂടെയാകും മോദിയുടെ യാത്ര. ബിഷ്കെക്കിലേക്കു മോദിയുടെ യാത്രയ്ക്ക് വ്യോമപാത അനുവദിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് അഭ്യർഥിച്ചിരുന്നു. തുടർന്ന് പാക്കിസ്ഥാൻ അനുമതി നല്കിയിരുന്നു.
ഒമാൻ, ഇറാൻ എന്നീ രാജ്യങ്ങൾക്കു മുകളിലൂടെയാകും മോദിയുടെ യാത്ര. ബിഷ്കെക്കിലേക്കു മോദിയുടെ യാത്രയ്ക്ക് വ്യോമപാത അനുവദിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് അഭ്യർഥിച്ചിരുന്നു. തുടർന്ന് പാക്കിസ്ഥാൻ അനുമതി നല്കിയിരുന്നു.