ന്യൂഡൽഹി: തമിഴ്നാട്ടിലെ ഇസ്ലാമിക് സ്റ്റേറ്റ് സൂത്രധാരൻ മുഹമ്മദ് അസറുദ്ദീനെ എൻഐഎ അറസ്റ്റ് ചെയ്തു. കേരളത്തിലും തമിഴ്നാട്ടിലും അടക്കം ഭീകരാക്രമണത്തിനു പദ്ധതിയിട്ട ആറംഗ ഐഎസ് സംഘത്തിന്റെ നേതാവാണ് അസറുദ്ദീൻ(32).
ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിൽ ചാവേർ ആക്രമണം നടത്തിയ സഹ്റാൻ ഹാഷിമിന്റെ ഫേസ്ബുക്ക് സുഹൃത്താണു മുഹമ്മദ് അസറുദ്ദീൻ. കോയന്പത്തൂരിൽ ഇന്നലെ ഏഴിടത്ത് നടത്തിയ റെയ്ഡിനുശേഷമായിരുന്നു അസറുദ്ദീനെ അറസ്റ്റ് ചെയ്തത്. 14 മൊബൈൽ ഫോണുകൾ, 29 സിം കാർഡുകൾ, 10 പെൻ ഡ്രൈവുകൾ, മൂന്ന് ടാപ്ടോപ്പുകൾ, ആറു മെമ്മറി കാർഡുകൾ, നാലു ഹാർഡ് ഡിസ്കുകൾ, 13 സിഡി/ഡിവിഡികൾ, ഇലക്ട്രോണിക് ലാത്തി, 300 എയർഗൺ പെല്ലറ്റുകൾ എന്നിവ എൻഐഎസംഘം പിടിച്ചെടുത്തു.
ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിൽ ചാവേർ ആക്രമണം നടത്തിയ സഹ്റാൻ ഹാഷിമിന്റെ ഫേസ്ബുക്ക് സുഹൃത്താണു മുഹമ്മദ് അസറുദ്ദീൻ. കോയന്പത്തൂരിൽ ഇന്നലെ ഏഴിടത്ത് നടത്തിയ റെയ്ഡിനുശേഷമായിരുന്നു അസറുദ്ദീനെ അറസ്റ്റ് ചെയ്തത്. 14 മൊബൈൽ ഫോണുകൾ, 29 സിം കാർഡുകൾ, 10 പെൻ ഡ്രൈവുകൾ, മൂന്ന് ടാപ്ടോപ്പുകൾ, ആറു മെമ്മറി കാർഡുകൾ, നാലു ഹാർഡ് ഡിസ്കുകൾ, 13 സിഡി/ഡിവിഡികൾ, ഇലക്ട്രോണിക് ലാത്തി, 300 എയർഗൺ പെല്ലറ്റുകൾ എന്നിവ എൻഐഎസംഘം പിടിച്ചെടുത്തു.