ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു കോടികൾ വായ്പയെടുത്തു മുങ്ങിയ ഇന്ത്യൻ വജ്ര വ്യാപാരി നീരവ് മോദിക്ക് യുകെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. നാലാം തവണയാണു മോദിക്കു ജാമ്യം നിഷേധിക്കുന്നത്. മൂന്നു തവണ കീഴ്ക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണു മോദി ഹൈക്കോടതിയെ സമീപിച്ചത്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 14,000 കോടി രൂപ വായ്പ എടുത്ത മോദി യുകെയിലേക്കു മുങ്ങുകയായിരുന്നു. മാർച്ച് 19നാണു മോദിയെ അറസ്റ്റ് ചെയ്തത്.