റിയാദ്: തെക്കുപടിഞ്ഞാറൻ സൗദിയിലെ അബാ വിമാനത്താവളത്തിൽ യെമനിലെ ഹൗതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരി അടക്കം 26 സിവിലിയന്മാർക്കു പരിക്കേറ്റു.
ബുധനാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. എയർപോർട്ടിലെ അറൈവൽ ഹാളിലാണു മിസൈൽ പതിച്ചതെന്നും പരിക്കേറ്റവരിൽ വിവിധ രാജ്യക്കാരുണ്ടെന്നും സൗദി സഖ്യത്തിന്റെ വക്താവ് കേണൽ തുർക്കി അൽമാലിക് പറഞ്ഞു.
ഇന്ത്യ, യെമൻ, സൗദി സ്വദേശികളായ മൂന്നു വനിതകളും സൗദി സ്വദേശികളായ രണ്ടു കുട്ടികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.
ഹൗതി വിമതർ തൊടുത്ത രണ്ടു മിസൈലുകൾ ആകാശത്തു നശിപ്പിച്ചതായി സൗദി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമാനത്താവളത്തിനു നേർക്ക് ആക്രമണം ഉണ്ടായത്. ക്രൂസ് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഹൗതികൾ അറിയിച്ചു.
ഇറാന്റെ പിന്തുണയുള്ള ഹൗതി ഷിയാ വിമതർ സൗദിക്കു നേർക്ക് പതിവായി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്താറുണ്ട്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയാണ് യെമനിൽ ഹൗതികളോടു പോരാടുന്നത്.
അമേരിക്കാ - ഇറാൻ സംഘർഷം ശക്തമായ സമയത്ത് ഹൗതി വിമതർ സൗദിയിൽ പലവട്ടം ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു.
ബുധനാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. എയർപോർട്ടിലെ അറൈവൽ ഹാളിലാണു മിസൈൽ പതിച്ചതെന്നും പരിക്കേറ്റവരിൽ വിവിധ രാജ്യക്കാരുണ്ടെന്നും സൗദി സഖ്യത്തിന്റെ വക്താവ് കേണൽ തുർക്കി അൽമാലിക് പറഞ്ഞു.
ഇന്ത്യ, യെമൻ, സൗദി സ്വദേശികളായ മൂന്നു വനിതകളും സൗദി സ്വദേശികളായ രണ്ടു കുട്ടികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.
ഹൗതി വിമതർ തൊടുത്ത രണ്ടു മിസൈലുകൾ ആകാശത്തു നശിപ്പിച്ചതായി സൗദി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമാനത്താവളത്തിനു നേർക്ക് ആക്രമണം ഉണ്ടായത്. ക്രൂസ് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഹൗതികൾ അറിയിച്ചു.
ഇറാന്റെ പിന്തുണയുള്ള ഹൗതി ഷിയാ വിമതർ സൗദിക്കു നേർക്ക് പതിവായി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്താറുണ്ട്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയാണ് യെമനിൽ ഹൗതികളോടു പോരാടുന്നത്.
അമേരിക്കാ - ഇറാൻ സംഘർഷം ശക്തമായ സമയത്ത് ഹൗതി വിമതർ സൗദിയിൽ പലവട്ടം ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു.