കൊളംബോ: ഈസ്റ്റർ ദിന സ്ഫോടനത്തിൽ തകർന്ന കൊളംബോ കൊച്ചിക്കാട സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായതിനെത്തുടർന്നു ദേവാലയത്തിന്റെ കൂദാശാകർമം കർദിനാൾ മാൽക്കം രഞ്ജിത്ത് നിർവഹിച്ചു. 185വർഷം പഴക്കമുള്ള ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനം നിർവഹിച്ചത് ശ്രീലങ്കൻ നാവിക സേനയാണ്.
കുറ്റവാളികൾക്കു സംരക്ഷണം നൽകാതെ അവരെ മാതൃകാപരമായി ശിക്ഷിക്കുന്ന നട്ടെല്ലുള്ള രാഷ്ട്രീയ നേതൃത്വമാണ് ഇന്നു രാജ്യത്തിന് ആവശ്യമെന്ന് ദേവാലയ കൂദാശയ്ക്കുശേഷം കർദിനാൾ പറഞ്ഞു.
സെന്റ് ആന്റണീസ് ദേവാലയത്തിലും നെഗംബോ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും ബട്ടിക്കലോവയിലെ സിയോൻ ചർച്ചിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ഈസ്റ്റർദിനത്തിൽ ചാവേറുകൾ നടത്തിയ ആക്രമണത്തിൽ 258 പേർക്കു ജീവഹാനി നേരിട്ടു.
500ൽ അധികം പേർക്കു പരിക്കേറ്റു. ഇന്ത്യയിൽ നിന്ന് ഇന്റലിജൻസ് റിപ്പോർട്ടു കിട്ടിയിട്ടും ചാവേറാക്രമണം തടയാൻ സാധിക്കാത്ത ശ്രീലങ്കൻ സർക്കാരിനെതിരേ രൂക്ഷവിമർശനമുയർന്നിരുന്നു. ഐഎസ് ബന്ധമുള്ള എൻടിജെ എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്നു കരുതപ്പെടുന്നു.
കുറ്റവാളികൾക്കു സംരക്ഷണം നൽകാതെ അവരെ മാതൃകാപരമായി ശിക്ഷിക്കുന്ന നട്ടെല്ലുള്ള രാഷ്ട്രീയ നേതൃത്വമാണ് ഇന്നു രാജ്യത്തിന് ആവശ്യമെന്ന് ദേവാലയ കൂദാശയ്ക്കുശേഷം കർദിനാൾ പറഞ്ഞു.
സെന്റ് ആന്റണീസ് ദേവാലയത്തിലും നെഗംബോ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും ബട്ടിക്കലോവയിലെ സിയോൻ ചർച്ചിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ഈസ്റ്റർദിനത്തിൽ ചാവേറുകൾ നടത്തിയ ആക്രമണത്തിൽ 258 പേർക്കു ജീവഹാനി നേരിട്ടു.
500ൽ അധികം പേർക്കു പരിക്കേറ്റു. ഇന്ത്യയിൽ നിന്ന് ഇന്റലിജൻസ് റിപ്പോർട്ടു കിട്ടിയിട്ടും ചാവേറാക്രമണം തടയാൻ സാധിക്കാത്ത ശ്രീലങ്കൻ സർക്കാരിനെതിരേ രൂക്ഷവിമർശനമുയർന്നിരുന്നു. ഐഎസ് ബന്ധമുള്ള എൻടിജെ എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്നു കരുതപ്പെടുന്നു.