ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയുടെ അടിയന്തര മോചനത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ഒരു ട്വീറ്റ് ഇട്ടതിന്റെ പേരിൽ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാകില്ല എന്നു ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് കനോജിയയ്ക്ക് അടിയന്തര ജാമ്യം അനുവദിക്കാൻ കോടതി ഉത്തരവിട്ടത്.
മഫ്തിയിലെത്തിയ പോലീസുകാർ കഴിഞ്ഞ എട്ടാം തീയതി കനോജിയയെ വീട്ടിൽ നിന്നും പിടിച്ചു കൊണ്ടു പോയി എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ജഗീഷ നൽകിയ പരാതിയിൽ പറയുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്ന് പറയുന്ന യുവതിയുടെ വീഡിയോ ദൃശ്യം ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു എന്ന പേരിലാണ് കനോജിയയെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നത്.
അറസ്റ്റോ ? എന്നു ചോദിച്ച ജസ്റ്റീസ് ഇന്ദിര ബാനർജി ഒരു പൗരന്റെ വ്യക്തിസ്വാതന്ത്ര്യം ലംഘിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. ഞങ്ങൾ ഈ സംഭവങ്ങളിലൂടെ കടന്നു പോകുകയായിരുന്നു. തീർച്ചയായും അയാൾ പോസ്റ്റ് ചെയ്ത ട്വീറ്റുകൾ അങ്ങനെ ചെയ്യാൻ പാടില്ലാത്തതായിരുന്നു. എന്നാൽ, എന്തടിസ്ഥാനത്തിലാണ് അയാളെ അറസ്റ്റ് ചെയ്തത്. മൗലിക അവകാശങ്ങളുടെ പരിധിയിൽ വരുന്ന സ്വാതന്ത്ര്യം പവിത്രമാണ്. കനോജിയ ചെയ്തത് എന്തു തന്നെ ആയാലും അയാളെ ഉടൻ ജാമ്യത്തിൽ വിടണമെന്നും ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജീത്ത് ബാനർജിയോട് ജസ്റ്റീസ് ഇന്ദിര മുഖർജി പറഞ്ഞു.
എന്നാൽ, കനോജിയയെ ജാമ്യത്തിൽ വിട്ടാൽ അയാളുടെ ട്വീറ്റുകൾ സാധൂകരിക്കുകയാണെന്ന് പൊതുജനം കരുതുമെന്ന് വിക്രംജീത് ബാനർജി ചൂണ്ടിക്കാട്ടി. എന്നാൽ, ആ വാദത്തെ ചോദ്യം ചെയ്ത് ജസ്റ്റീസ് ഇന്ദിര ബാനർജി കനോജിയയെ ജാമ്യത്തിൽ വിടുന്നത് കൊണ്ട് അയാളുടെ വ്യക്തിസ്വാതന്ത്ര്യം മാത്രമാണ് സാധൂരിക്കപ്പെടുന്നതെന്ന് വ്യക്തമാക്കി. ഞങ്ങൾ കനോജിയ ട്വീറ്റ് ചെയ്ത രീതിയെ പ്രോത്സാഹിപ്പിക്കുന്നില്ല. അയാൾ അറസ്റ്റ് ചെയ്യപ്പെട്ടതിലാണ് ആശങ്കയുള്ളത്. ഒരു ഭരണഘടനയുള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. അയാൾക്കെതിരേ നിയമാനുസൃത വഴികൾ സ്വീകരിക്കാം. പക്ഷേ, അതൊരിക്കലും ജയിലിൽ ഇട്ടുകൊണ്ടാകരുതെന്നും ജസ്റ്റീസ് ഇന്ദിര ബാനർജി വ്യക്തമാക്കി.
എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ, മറ്റൊരാളുടെ അവകാശത്തെ ഹനിക്കുന്നതാകരുത്. വലിയ സ്വാതന്ത്ര്യത്തോടൊപ്പം വലിയ ഉത്തരവാദിത്തങ്ങളുമുണ്ടെന്നും എഎസ്ജി ചൂണ്ടിക്കാട്ടി. അഭിപ്രായസ്വാതന്ത്ര്യവും സോഷ്യൽ മീഡിയകളിലെ വിമർശനങ്ങളും തടയേണ്ടത് തടവിലിട്ടു കൊണ്ടല്ല എന്നാണ് ജസ്റ്റീസ് ഇതിന് മറുപടി നൽകിയത്. സോഷ്യൽ മീഡിയകളിൽ പലതും വരുന്നുണ്ട്. എന്നാൽ, അതൊന്നും തടവിലിടാൻ കാരണമാകുന്നുണ്ടോ, കുറച്ചു കൂടി മഹാമനസ്കത കാണിക്കൂ എന്നും ജസ്റ്റീസ് ഉത്തർപ്രദേശ് സർക്കാരിനോട് പറഞ്ഞത്.
കനോജിയയ്ക്ക് ജാമ്യം നൽകാൻ നിർദേശിച്ചു കൊണ്ടുള്ള ഉത്തരവ് അയാളുടെ ട്വീറ്റുകളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ജസ്റ്റീസ് വ്യക്തമാക്കി. എന്ത് പോസ്റ്റ് ചെയ്താലും പൊതുജനം അത് തൊണ്ടതൊടാതെ വിഴുങ്ങുമെന്നു കരുതരുത്. ജനങ്ങൾ വിദ്യാസന്പന്നരാണെന്നും ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
കനോജിയയെ ജൂറിസ്ഡിക്ഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന് തൃപ്തികരമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടാനാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. കനോജിയയുടെ ഭാര്യ ജഗീഷയ്ക്കുവേണ്ടി അഭിഭാഷക നിത്യ രാമകൃഷ്ണൻ സുപ്രീംകോടതിയിൽ നേരിട്ടു ഹേബിയസ് കോർപ്പസ് റിട്ട് നൽകുകയായിരുന്നു. കനോജിയ ജൂണ് 22 വരെ ജുഡീഷൽ കസ്റ്റഡിയിൽ ആണെന്നാണ് കഴിഞ്ഞ ദിവസം യുപി സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നത്. പതിനൊന്നു ദിവസത്തെ കസ്റ്റഡിയിൽ വിടാൻ ഇതെന്താ കൊലക്കുറ്റമാണോ എന്നായിരുന്നു കോടതി ചോദിച്ചത്. കനോജിക്കെതിരായ നടപടി വ്യക്തിപരമായ വിരോധത്തിന്റെ അടിസ്ഥാനത്തിൽ അല്ലെന്ന് യുപി സർക്കാർ കോടതിയെ ബോധിപ്പിച്ചു.
മഫ്തിയിലെത്തിയ പോലീസുകാർ കഴിഞ്ഞ എട്ടാം തീയതി കനോജിയയെ വീട്ടിൽ നിന്നും പിടിച്ചു കൊണ്ടു പോയി എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ജഗീഷ നൽകിയ പരാതിയിൽ പറയുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്ന് പറയുന്ന യുവതിയുടെ വീഡിയോ ദൃശ്യം ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു എന്ന പേരിലാണ് കനോജിയയെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നത്.
അറസ്റ്റോ ? എന്നു ചോദിച്ച ജസ്റ്റീസ് ഇന്ദിര ബാനർജി ഒരു പൗരന്റെ വ്യക്തിസ്വാതന്ത്ര്യം ലംഘിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. ഞങ്ങൾ ഈ സംഭവങ്ങളിലൂടെ കടന്നു പോകുകയായിരുന്നു. തീർച്ചയായും അയാൾ പോസ്റ്റ് ചെയ്ത ട്വീറ്റുകൾ അങ്ങനെ ചെയ്യാൻ പാടില്ലാത്തതായിരുന്നു. എന്നാൽ, എന്തടിസ്ഥാനത്തിലാണ് അയാളെ അറസ്റ്റ് ചെയ്തത്. മൗലിക അവകാശങ്ങളുടെ പരിധിയിൽ വരുന്ന സ്വാതന്ത്ര്യം പവിത്രമാണ്. കനോജിയ ചെയ്തത് എന്തു തന്നെ ആയാലും അയാളെ ഉടൻ ജാമ്യത്തിൽ വിടണമെന്നും ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജീത്ത് ബാനർജിയോട് ജസ്റ്റീസ് ഇന്ദിര മുഖർജി പറഞ്ഞു.
എന്നാൽ, കനോജിയയെ ജാമ്യത്തിൽ വിട്ടാൽ അയാളുടെ ട്വീറ്റുകൾ സാധൂകരിക്കുകയാണെന്ന് പൊതുജനം കരുതുമെന്ന് വിക്രംജീത് ബാനർജി ചൂണ്ടിക്കാട്ടി. എന്നാൽ, ആ വാദത്തെ ചോദ്യം ചെയ്ത് ജസ്റ്റീസ് ഇന്ദിര ബാനർജി കനോജിയയെ ജാമ്യത്തിൽ വിടുന്നത് കൊണ്ട് അയാളുടെ വ്യക്തിസ്വാതന്ത്ര്യം മാത്രമാണ് സാധൂരിക്കപ്പെടുന്നതെന്ന് വ്യക്തമാക്കി. ഞങ്ങൾ കനോജിയ ട്വീറ്റ് ചെയ്ത രീതിയെ പ്രോത്സാഹിപ്പിക്കുന്നില്ല. അയാൾ അറസ്റ്റ് ചെയ്യപ്പെട്ടതിലാണ് ആശങ്കയുള്ളത്. ഒരു ഭരണഘടനയുള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. അയാൾക്കെതിരേ നിയമാനുസൃത വഴികൾ സ്വീകരിക്കാം. പക്ഷേ, അതൊരിക്കലും ജയിലിൽ ഇട്ടുകൊണ്ടാകരുതെന്നും ജസ്റ്റീസ് ഇന്ദിര ബാനർജി വ്യക്തമാക്കി.
എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ, മറ്റൊരാളുടെ അവകാശത്തെ ഹനിക്കുന്നതാകരുത്. വലിയ സ്വാതന്ത്ര്യത്തോടൊപ്പം വലിയ ഉത്തരവാദിത്തങ്ങളുമുണ്ടെന്നും എഎസ്ജി ചൂണ്ടിക്കാട്ടി. അഭിപ്രായസ്വാതന്ത്ര്യവും സോഷ്യൽ മീഡിയകളിലെ വിമർശനങ്ങളും തടയേണ്ടത് തടവിലിട്ടു കൊണ്ടല്ല എന്നാണ് ജസ്റ്റീസ് ഇതിന് മറുപടി നൽകിയത്. സോഷ്യൽ മീഡിയകളിൽ പലതും വരുന്നുണ്ട്. എന്നാൽ, അതൊന്നും തടവിലിടാൻ കാരണമാകുന്നുണ്ടോ, കുറച്ചു കൂടി മഹാമനസ്കത കാണിക്കൂ എന്നും ജസ്റ്റീസ് ഉത്തർപ്രദേശ് സർക്കാരിനോട് പറഞ്ഞത്.
കനോജിയയ്ക്ക് ജാമ്യം നൽകാൻ നിർദേശിച്ചു കൊണ്ടുള്ള ഉത്തരവ് അയാളുടെ ട്വീറ്റുകളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ജസ്റ്റീസ് വ്യക്തമാക്കി. എന്ത് പോസ്റ്റ് ചെയ്താലും പൊതുജനം അത് തൊണ്ടതൊടാതെ വിഴുങ്ങുമെന്നു കരുതരുത്. ജനങ്ങൾ വിദ്യാസന്പന്നരാണെന്നും ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
കനോജിയയെ ജൂറിസ്ഡിക്ഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന് തൃപ്തികരമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടാനാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. കനോജിയയുടെ ഭാര്യ ജഗീഷയ്ക്കുവേണ്ടി അഭിഭാഷക നിത്യ രാമകൃഷ്ണൻ സുപ്രീംകോടതിയിൽ നേരിട്ടു ഹേബിയസ് കോർപ്പസ് റിട്ട് നൽകുകയായിരുന്നു. കനോജിയ ജൂണ് 22 വരെ ജുഡീഷൽ കസ്റ്റഡിയിൽ ആണെന്നാണ് കഴിഞ്ഞ ദിവസം യുപി സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നത്. പതിനൊന്നു ദിവസത്തെ കസ്റ്റഡിയിൽ വിടാൻ ഇതെന്താ കൊലക്കുറ്റമാണോ എന്നായിരുന്നു കോടതി ചോദിച്ചത്. കനോജിക്കെതിരായ നടപടി വ്യക്തിപരമായ വിരോധത്തിന്റെ അടിസ്ഥാനത്തിൽ അല്ലെന്ന് യുപി സർക്കാർ കോടതിയെ ബോധിപ്പിച്ചു.