വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അർധസഹോദരൻ കിം ജോംഗ് നാം സിഐഎ ചാരനായിരുന്നുവെന്നു യുഎസ് മാധ്യമങ്ങൾ. മലേഷ്യയിലെ ക്വാലാലന്പൂർ എയർപോർട്ടിൽ 2017 ഫെബ്രുവരിയിൽ രണ്ടു സ്ത്രീകൾ ചേർന്ന് രാസായുധാക്രമണത്തിലൂടെ ജോംഗ് നാമിനെ കൊലപ്പെടുത്തുകയായിരുന്നു.
ജോംഗ് നാം മലേഷ്യയിലേക്കു പോയത് സിഐഎ ഏജന്റിനെ കാണാനായിരുന്നുവെന്നു വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു. എന്നാൽ ഇക്കാര്യം സംബന്ധിച്ചു പ്രതികരിക്കാൻ സിഎഎ വിസമ്മതിച്ചു.
ജോംഗ് നാം കൊല്ലപ്പെടുന്നതിനു മുന്പ് കൊറിയൻ വംശജനായ അമേരിക്കക്കാരനുമായി കണ്ടുമുട്ടിയെന്നു കേസ് വിചാരണവേളയിൽ പോലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. യുഎസ് ഇന്റലിജൻസ് ഓഫീസറുമായി കിം ജോംഗ് നാം കൂടിക്കാഴ്ച നടത്തിയെന്ന് 2017 മേയിൽ ജപ്പാനിലെ അസാഹി ഷിംബുൺ പത്രവും റിപ്പോർട്ടു ചെയ്തിരുന്നു.
ജോംഗ് നാം മലേഷ്യയിലേക്കു പോയത് സിഐഎ ഏജന്റിനെ കാണാനായിരുന്നുവെന്നു വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു. എന്നാൽ ഇക്കാര്യം സംബന്ധിച്ചു പ്രതികരിക്കാൻ സിഎഎ വിസമ്മതിച്ചു.
ജോംഗ് നാം കൊല്ലപ്പെടുന്നതിനു മുന്പ് കൊറിയൻ വംശജനായ അമേരിക്കക്കാരനുമായി കണ്ടുമുട്ടിയെന്നു കേസ് വിചാരണവേളയിൽ പോലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. യുഎസ് ഇന്റലിജൻസ് ഓഫീസറുമായി കിം ജോംഗ് നാം കൂടിക്കാഴ്ച നടത്തിയെന്ന് 2017 മേയിൽ ജപ്പാനിലെ അസാഹി ഷിംബുൺ പത്രവും റിപ്പോർട്ടു ചെയ്തിരുന്നു.