ന്യൂഡൽഹി: എറണാകുളം മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ തത്കാലം പൊളിക്കേണ്ടതില്ലെന്നും തത്സ്ഥിതി തുടരാനും സുപ്രീംകോടതി. ആറാഴ്ചത്തേക്കാണ് തത്സ്ഥിതി തുടരാൻ ഉത്തരവിട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എതിർകക്ഷികൾക്ക് നോട്ടീസയച്ചിട്ടുണ്ട്.
ഇതുവരെ അപ്പാർട്ട്മെന്റുകൾ പൊളിക്കില്ല. അതേസമയം, ഫ്ളാറ്റിലെ താമസക്കാർ നൽകിയ റിട്ട് ഹർജി ഫ്ളാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ട ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് കൈമാറി. ജസ്റ്റീസുമാരായ ഇന്ദിരാ ബാനർജി, അജയ് രസ്തോഗി എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ചാണ് തത്സ്ഥിതി തുടരാൻ ഉത്തവിട്ടത്.
ഇതുവരെ അപ്പാർട്ട്മെന്റുകൾ പൊളിക്കില്ല. അതേസമയം, ഫ്ളാറ്റിലെ താമസക്കാർ നൽകിയ റിട്ട് ഹർജി ഫ്ളാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ട ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് കൈമാറി. ജസ്റ്റീസുമാരായ ഇന്ദിരാ ബാനർജി, അജയ് രസ്തോഗി എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ചാണ് തത്സ്ഥിതി തുടരാൻ ഉത്തവിട്ടത്.