ഇസ്ലാമാബാദ്: മുൻ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയെ അഴിമതിക്കേസിൽ അറസ്റ്റു ചെയ്തു. പതിനഞ്ചംഗ എൻഎബി സംഘം പോലീസുമൊത്ത് സർദാരിയുടെ ഇസ്ലാമാബാദിലെ വസതിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുകയും രാജ്യത്തിനു പുറത്തേക്ക് കടത്തുകയും ചെയ്തുവെന്നാണ് സർദാരിക്ക് എതിരേയുള്ള ആരോപണം. സർദാരിയുടെ സഹോദരി ഫര്യാൽ തൽപ്പുരിനെതിരേയും വാറന്റുണ്ടായിരുന്നെങ്കിലും അവരെ അറസ്റ്റു ചെയ്തിട്ടില്ല.
ജാമ്യം നീട്ടിക്കിട്ടാൻ ഇരുവരും സമർപ്പിച്ച ഹർജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് അഴിമതി അന്വേഷണ ഏജൻസിയായ എൻഎബിയിലെ അംഗങ്ങൾ പോലീസുമൊത്ത് സർദാരിയുടെ വസതിയിലെത്തിയത്. വനിതാ പോലീസും സംഘത്തിലുണ്ടായിരുന്നു.
പിപിപി കോ-ചെയർമാനായ സർദാരിയെ അറസ്റ്റു ചെയ്യുന്നതു തടയാൻ പ്രവർത്തകർ ആദ്യം ശ്രമിച്ചു. എന്നാൽ സർദാരി പോലീസിനു കീഴടങ്ങാൻ തയാറാവുകയായിരുന്നു.
ഇളയപുത്രി ആസീഫായെ ആശ്ലേഷിച്ചശേഷം സർദാരി ഒരു കറുത്ത ലാൻഡ്ക്രൂസറിൽ കയറിപ്പോകുന്ന ദൃശ്യം ടിവിയിൽ കാണാം. സർദാരിയുടെ പുത്രനും പിപിപി ചെയർമാനുമായ ബിലാവൽ ഉൾപ്പെടെ നിരവധി പേർ തത്സമയം സ്ഥലത്തുണ്ടായിരുന്നു. പ്രവർത്തകരോടു ശാന്തരായി വർത്തിക്കാൻ ബിലാവൽ ആഹ്വാനം ചെയ്തു. റാവൽപ്പിണ്ടിയിലെ എൻഎബി ഓഫീസിലേക്കാണു സർദാരിയെ കൊണ്ടുപോയത്.
കൊല്ലപ്പെട്ട മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവായ സർദാരി 2008-2013 കാലഘട്ടത്തിലാണു പാക് പ്രസിഡന്റായി ഭരണം നടത്തിയത്. പ്രതിപക്ഷ നേതാക്കളെ അവഹേളിക്കാനുള്ള ഭരണകക്ഷിയുടെ നീക്കത്തിന്റെ ഭാഗമാണ് തനിക്ക് എതിരേയുള്ള കേസെന്നും വ്യാജബാങ്ക് അക്കൗണ്ടുകളുമായി തനിക്ക് ബന്ധമില്ലെന്നും സർദാരി പറഞ്ഞു. സർദാരിയും സഹോദരിയും ചേർന്ന് ബിനാമി അക്കൗണ്ടുകളിലൂടെ 15 കോടി രൂപയെങ്കിലും മാറിയെടുക്കുകയും രാജ്യത്തിനു പുറത്തേക്കു കടത്തുകയും ചെയ്തെന്നാണ് എൻഎബിയുടെ ആരോപണം.
ജാമ്യം നീട്ടിക്കിട്ടാൻ ഇരുവരും സമർപ്പിച്ച ഹർജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് അഴിമതി അന്വേഷണ ഏജൻസിയായ എൻഎബിയിലെ അംഗങ്ങൾ പോലീസുമൊത്ത് സർദാരിയുടെ വസതിയിലെത്തിയത്. വനിതാ പോലീസും സംഘത്തിലുണ്ടായിരുന്നു.
പിപിപി കോ-ചെയർമാനായ സർദാരിയെ അറസ്റ്റു ചെയ്യുന്നതു തടയാൻ പ്രവർത്തകർ ആദ്യം ശ്രമിച്ചു. എന്നാൽ സർദാരി പോലീസിനു കീഴടങ്ങാൻ തയാറാവുകയായിരുന്നു.
ഇളയപുത്രി ആസീഫായെ ആശ്ലേഷിച്ചശേഷം സർദാരി ഒരു കറുത്ത ലാൻഡ്ക്രൂസറിൽ കയറിപ്പോകുന്ന ദൃശ്യം ടിവിയിൽ കാണാം. സർദാരിയുടെ പുത്രനും പിപിപി ചെയർമാനുമായ ബിലാവൽ ഉൾപ്പെടെ നിരവധി പേർ തത്സമയം സ്ഥലത്തുണ്ടായിരുന്നു. പ്രവർത്തകരോടു ശാന്തരായി വർത്തിക്കാൻ ബിലാവൽ ആഹ്വാനം ചെയ്തു. റാവൽപ്പിണ്ടിയിലെ എൻഎബി ഓഫീസിലേക്കാണു സർദാരിയെ കൊണ്ടുപോയത്.
കൊല്ലപ്പെട്ട മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവായ സർദാരി 2008-2013 കാലഘട്ടത്തിലാണു പാക് പ്രസിഡന്റായി ഭരണം നടത്തിയത്. പ്രതിപക്ഷ നേതാക്കളെ അവഹേളിക്കാനുള്ള ഭരണകക്ഷിയുടെ നീക്കത്തിന്റെ ഭാഗമാണ് തനിക്ക് എതിരേയുള്ള കേസെന്നും വ്യാജബാങ്ക് അക്കൗണ്ടുകളുമായി തനിക്ക് ബന്ധമില്ലെന്നും സർദാരി പറഞ്ഞു. സർദാരിയും സഹോദരിയും ചേർന്ന് ബിനാമി അക്കൗണ്ടുകളിലൂടെ 15 കോടി രൂപയെങ്കിലും മാറിയെടുക്കുകയും രാജ്യത്തിനു പുറത്തേക്കു കടത്തുകയും ചെയ്തെന്നാണ് എൻഎബിയുടെ ആരോപണം.