വത്തിക്കാൻസിറ്റി: സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിലും അടുത്ത വർഷം ഇറാക്കിൽ സന്ദർശനം നടത്താൻ ആഗ്രഹമുണ്ടെന്നു ഫ്രാൻസിസ് മാർപാപ്പ . റിയൂണിയൻ ഓഫ് എയ്ഡ് ഏജൻസീസ് ഫോർ ദി ഓറിയന്റൽ ചർച്ചസ് എന്ന സംഘടനയുടെ പ്രതിനിധികളുമായി സംസാരിക്കവേയാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്. ഇറാക്കിൽ ഇതുവരെ ഒരു മാർപാപ്പയും സന്ദർശനം നടത്തിയിട്ടില്ല.
ഇറാക്കിലെ ന്യൂനപക്ഷ ക്രൈസ്തവർ ഐഎസിന്റെ ആക്രമണങ്ങൾ മൂലം ഏറെ ദുരിതം നേരിടേണ്ടിവന്നവരാണ്. ഇറാക്കിനെപ്പറ്റിയുള്ള ചിന്ത എപ്പോഴും തന്റെ ഉള്ളിലുണ്ടെന്നു മാർപാപ്പ പറഞ്ഞു.
പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്കു സമാധാനപരമായ പരിഹാരം കാണണം. സമാധാനത്തെക്കുറിച്ചു വാതോരാതെ പറയുകയും അതേസമയം യുദ്ധത്തിനു വേണ്ട ആയുധങ്ങൾ വില്പന നടത്തുകയും ചെയ്യുന്ന രാജ്യങ്ങളുടെ കാപട്യത്തെ മാർപാപ്പ വിമർശിച്ചു. അഭയാർഥി ബോട്ടുകൾക്കു പ്രവേശനം നിഷേധിക്കുകയും ആയുധങ്ങളുമായി വരുന്ന കപ്പലുകളെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന ചില യൂറോപ്യൻ രാജ്യങ്ങളുടെ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാക്കിലെ ന്യൂനപക്ഷ ക്രൈസ്തവർ ഐഎസിന്റെ ആക്രമണങ്ങൾ മൂലം ഏറെ ദുരിതം നേരിടേണ്ടിവന്നവരാണ്. ഇറാക്കിനെപ്പറ്റിയുള്ള ചിന്ത എപ്പോഴും തന്റെ ഉള്ളിലുണ്ടെന്നു മാർപാപ്പ പറഞ്ഞു.
പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്കു സമാധാനപരമായ പരിഹാരം കാണണം. സമാധാനത്തെക്കുറിച്ചു വാതോരാതെ പറയുകയും അതേസമയം യുദ്ധത്തിനു വേണ്ട ആയുധങ്ങൾ വില്പന നടത്തുകയും ചെയ്യുന്ന രാജ്യങ്ങളുടെ കാപട്യത്തെ മാർപാപ്പ വിമർശിച്ചു. അഭയാർഥി ബോട്ടുകൾക്കു പ്രവേശനം നിഷേധിക്കുകയും ആയുധങ്ങളുമായി വരുന്ന കപ്പലുകളെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന ചില യൂറോപ്യൻ രാജ്യങ്ങളുടെ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.