നൂർസുൽത്താൻ: മുൻ സോവ്യറ്റ് റിപ്പബ്ലിക്കായ കസാക്കിസ്ഥാന്റെ പ്രസിഡന്റായി കാസിം-ജോമാർട്ട് ടൊക്കായെവ് തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ അദ്ദേഹത്തിന് 70.8ശതമാനം വോട്ട് കിട്ടിയെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
മാർച്ചിൽ നൂർസുൽത്താൻ നസർബായേവ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ഇടക്കാല പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു ടൊക്കായെവ്. സുരക്ഷാസമിതി ചെയർമാൻ എന്ന നിലയിൽ നസർബായേവാണ് യഥാർഥ ഭരണാധികാരി എന്നു ടൊക്കായെവ് വോട്ടിംഗിനു മുന്പ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പു ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടു പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റു ചെയ്തു.
മാർച്ചിൽ നൂർസുൽത്താൻ നസർബായേവ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ഇടക്കാല പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു ടൊക്കായെവ്. സുരക്ഷാസമിതി ചെയർമാൻ എന്ന നിലയിൽ നസർബായേവാണ് യഥാർഥ ഭരണാധികാരി എന്നു ടൊക്കായെവ് വോട്ടിംഗിനു മുന്പ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പു ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടു പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റു ചെയ്തു.