കുറ്റ്യാടി: നിര്‍ദ്ദിഷ്ട മലയോരഹൈവേ കടന്നുപോകുന്ന സ്ഥലങ്ങളിലെ വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ ഇന്നലെ കുറ്റ്യാടി പിഡബ്ല്യുഡി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
2009ല്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേ പ്രകാരം ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഇത് അട്ടിമറിച്ചാണ് പുതിയ സര്‍വേ നടത്തിയതെന്നും ആരോപിച്ചാണ് നാട്ടുകാര്‍ മാര്‍ച്ച് നടത്തിയത്. പഴയ അലൈൻമെന്റില് ഉള്‍പ്പെടാത്ത കായക്കൊടി, കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങള്‍ പുതിയ അലൈൻമെന്റില് ഉള്‍പ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുക്കുമ്പോള്‍ കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. താമസക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെയും റിലിന്ക്വിന്ഷ്മെന്റ് (ഒഴിഞ്ഞുകൊടുക്കല്‍) ഫോം പോലും ഒപ്പുവയ്പ്പിക്കാതെയും മതിയായ രേഖകളില്ലാതെയും കൈവശ ഭൂമി കുറ്റിയടിച്ച ഉദ്ദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. വിലങ്ങാട് പുല്ലുവപ്പുഴമുതല് തൊട്ടില്‍പ്പാലം വരെയുള്ള 28 കിലോമിറ്റര്‍ ദുരത്തിനുള്ളില്‍ മുന്നൂറോളം കുടുംബങ്ങള്‍ക്കാണ് വിടും ഭൂമിയും നഷ്ടപ്പെടുന്നത്.
ഇവരില്‍ പലരും 10 സെന്റിനുതാഴെ ഭൂമിയില്‍ വീട് വച്ച് കാലങ്ങളായി താമസിച്ചുപോരുന്നവരുമാണ്. ധര്‍ണ സാമുഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അജിതകൃഷ്ണ മുക്കാളി ഉദ്ഘാടനം ചെയ്തു.
പപ്പന് തെട്ടില്പ്പാലം അധ്യക്ഷതവഹിച്ചു. വിനോദന്കോതോട്, കെ. ബാബു, മുകുന്ദന്, സി.പി. വിജയന്, തോമസ് കെട്ടാരത്തില്‍, ടി.എ. കുഞ്ഞിക്കണ്ണന് എന്നിവർ പ്രസംഗിച്ചു.
2009ല്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേ പ്രകാരം ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഇത് അട്ടിമറിച്ചാണ് പുതിയ സര്‍വേ നടത്തിയതെന്നും ആരോപിച്ചാണ് നാട്ടുകാര്‍ മാര്‍ച്ച് നടത്തിയത്. പഴയ അലൈൻമെന്റില് ഉള്‍പ്പെടാത്ത കായക്കൊടി, കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങള്‍ പുതിയ അലൈൻമെന്റില് ഉള്‍പ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുക്കുമ്പോള്‍ കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. താമസക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെയും റിലിന്ക്വിന്ഷ്മെന്റ് (ഒഴിഞ്ഞുകൊടുക്കല്‍) ഫോം പോലും ഒപ്പുവയ്പ്പിക്കാതെയും മതിയായ രേഖകളില്ലാതെയും കൈവശ ഭൂമി കുറ്റിയടിച്ച ഉദ്ദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. വിലങ്ങാട് പുല്ലുവപ്പുഴമുതല് തൊട്ടില്‍പ്പാലം വരെയുള്ള 28 കിലോമിറ്റര്‍ ദുരത്തിനുള്ളില്‍ മുന്നൂറോളം കുടുംബങ്ങള്‍ക്കാണ് വിടും ഭൂമിയും നഷ്ടപ്പെടുന്നത്.
ഇവരില്‍ പലരും 10 സെന്റിനുതാഴെ ഭൂമിയില്‍ വീട് വച്ച് കാലങ്ങളായി താമസിച്ചുപോരുന്നവരുമാണ്. ധര്‍ണ സാമുഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അജിതകൃഷ്ണ മുക്കാളി ഉദ്ഘാടനം ചെയ്തു.
പപ്പന് തെട്ടില്പ്പാലം അധ്യക്ഷതവഹിച്ചു. വിനോദന്കോതോട്, കെ. ബാബു, മുകുന്ദന്, സി.പി. വിജയന്, തോമസ് കെട്ടാരത്തില്‍, ടി.എ. കുഞ്ഞിക്കണ്ണന് എന്നിവർ പ്രസംഗിച്ചു.