കോൽക്കത്ത: പശ്ചിമബംഗാളിലെ നോർത്ത് 24 പർഗനാസിലെ സന്ദേശ്ഖല്ലിയിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ശനിയാഴ്ചയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. പ്രദേശത്ത് ജനജീവിതം സാധാരണനിലയിലായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ സംഘർഷം നിയന്ത്രിക്കുന്നതിനായി മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.സന്ദേശ്ഖല്ലി സംഘർഷത്തിൽ കേന്ദ്രം കടുത്ത ആശങ്ക രേഖപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷവും ഇത്തരത്തിൽ സംഘർഷം തുടരുന്നത് സംസ്ഥാനസർക്കാരിന്റെ പരാജയമാണ്.
ക്രമസമധാന പാലനത്തിനു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിക്കുകയും ചെയ്തു. അതേസമയം സംഘർഷത്തിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം സംബന്ധിച്ച് ഇരുപാർട്ടികളും ആരോപണപ്രത്യാരോപണങ്ങൾ തുടരുകയാണ്. അഞ്ച് പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നു ബിജെപി നേതൃത്വം പറയുന്നു. മുകുൾ റോയിയുടെ നേതൃത്വത്തിലുള്ള ബിജെപി ഉന്നതലസംഘം സംഘർഷബാധിത മേഖലയിലെത്തി. ബിജെപിയുടെ ആക്രമണത്തിൽ ആറ് പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് തൃണമൂൽ നേതൃത്വം ആരോപിക്കുന്നത്. അതേസമയം ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെയും രണ്ട് ബിജെപി അനുഭാവികളുടേയും മൃതദേഹങ്ങൾ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞു. ഒരാൾ കൂടി മരിച്ചതായി പോലീസും പറയുന്നു.
കൊല്ലപ്പെട്ടുവെന്നു പാർട്ടി നേതൃത്വം പറയുന്ന ആളുകളുടെ വസതികളിൽ പോലീസ് ഇന്നലെ പരിശോധന നടത്തി. നിരവധി പ്രവർത്തകരെ കാണാതായെന്നും രണ്ടു പാർട്ടികളുടേയും നേതൃത്വം ആരോപിക്കുന്നുണ്ട്.പ്രസംഗത്തിലൂടെയും പൊതുയോഗങ്ങളിലൂടെയും സംഘർഷമുണ്ടാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് മുൻ തൃണമൂൽ നേതാവ് കൂടിയായ മുകുൾ റോയി കൊൽക്കത്തയിൽ കുറ്റപ്പെടുത്തി. അഞ്ച് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നു പറഞ്ഞ അദ്ദേഹം നിരവധി പ്രവർത്തകരെ കാണാതായെന്നും പറഞ്ഞു. ഷാജഹാന് ഷെയ്ക് എന്ന പ്രാദേശികനേതാവാണ് അക്രമങ്ങളുടെ സൂത്രധാരനെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. പ്രദേശത്ത് ജനജീവിതം സാധാരണനിലയിലായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ സംഘർഷം നിയന്ത്രിക്കുന്നതിനായി മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.സന്ദേശ്ഖല്ലി സംഘർഷത്തിൽ കേന്ദ്രം കടുത്ത ആശങ്ക രേഖപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷവും ഇത്തരത്തിൽ സംഘർഷം തുടരുന്നത് സംസ്ഥാനസർക്കാരിന്റെ പരാജയമാണ്.
ക്രമസമധാന പാലനത്തിനു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിക്കുകയും ചെയ്തു. അതേസമയം സംഘർഷത്തിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം സംബന്ധിച്ച് ഇരുപാർട്ടികളും ആരോപണപ്രത്യാരോപണങ്ങൾ തുടരുകയാണ്. അഞ്ച് പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നു ബിജെപി നേതൃത്വം പറയുന്നു. മുകുൾ റോയിയുടെ നേതൃത്വത്തിലുള്ള ബിജെപി ഉന്നതലസംഘം സംഘർഷബാധിത മേഖലയിലെത്തി. ബിജെപിയുടെ ആക്രമണത്തിൽ ആറ് പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് തൃണമൂൽ നേതൃത്വം ആരോപിക്കുന്നത്. അതേസമയം ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെയും രണ്ട് ബിജെപി അനുഭാവികളുടേയും മൃതദേഹങ്ങൾ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞു. ഒരാൾ കൂടി മരിച്ചതായി പോലീസും പറയുന്നു.
കൊല്ലപ്പെട്ടുവെന്നു പാർട്ടി നേതൃത്വം പറയുന്ന ആളുകളുടെ വസതികളിൽ പോലീസ് ഇന്നലെ പരിശോധന നടത്തി. നിരവധി പ്രവർത്തകരെ കാണാതായെന്നും രണ്ടു പാർട്ടികളുടേയും നേതൃത്വം ആരോപിക്കുന്നുണ്ട്.പ്രസംഗത്തിലൂടെയും പൊതുയോഗങ്ങളിലൂടെയും സംഘർഷമുണ്ടാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് മുൻ തൃണമൂൽ നേതാവ് കൂടിയായ മുകുൾ റോയി കൊൽക്കത്തയിൽ കുറ്റപ്പെടുത്തി. അഞ്ച് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നു പറഞ്ഞ അദ്ദേഹം നിരവധി പ്രവർത്തകരെ കാണാതായെന്നും പറഞ്ഞു. ഷാജഹാന് ഷെയ്ക് എന്ന പ്രാദേശികനേതാവാണ് അക്രമങ്ങളുടെ സൂത്രധാരനെന്നും അദ്ദേഹം പറഞ്ഞു.