ന്യൂഡൽഹി: കേരളത്തിൽ ഭൂരിപക്ഷ സമുദായങ്ങളുടെ മാത്രമല്ല, ന്യൂനപക്ഷ വോട്ടുകളിലും ഇത്തവണ വലിയ തോതിൽ ചോർച്ചയുണ്ടായെന്നു കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി. പരന്പരാഗതമായി കിട്ടിയിരുന്ന വിശ്വാസികളുടെ വോട്ടുകൾ ഇത്തവണ കിട്ടിയില്ല. കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും പാർട്ടി അനുഭാവികളുടെ വളരെയധികം വോട്ടുകൾ നഷ്ടമായെന്നു സമിതി വിലയിരുത്തി.
എന്നാൽ, പാർട്ടി അംഗങ്ങളിൽ നിന്നു വലിയ തോതിൽ ചോർച്ച ഉണ്ടായില്ലെന്നാണു സംസ്ഥാന ഘടകങ്ങൾ യോഗത്തിൽ അവകാശപ്പെട്ടത്. സിപിഎം പ്ലീന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാന നേതൃത്വങ്ങൾക്കു വീഴ്ച പറ്റിയെന്നു കേന്ദ്രസമിതിയിൽ വിമർശനം ഉയർന്നു.
സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ജനകീയാടിത്തറ വീണ്ടെടുക്കുന്നതിനുമായിരുന്നു പ്ലീനത്തിലെ ചർച്ചകൾ. ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു പ്ലീന തീരുമാനങ്ങൾ സംസ്ഥാന ഘടകകങ്ങൾ നടപ്പാക്കിയില്ല. നടപ്പാക്കിയതും നടപ്പാക്കാത്തതുമായ പ്ലീന തീരുമാനങ്ങൾ ഏതൊക്കെയാണെന്നു വിശദമാക്കുന്ന റിപ്പോർട്ട് മൂന്നു മാസത്തിനകം സംസ്ഥാന കമ്മിറ്റികൾ നൽകാൻ കേന്ദ്രസമിതി ആവശ്യപ്പെട്ടു.
എന്നാൽ, പാർട്ടി അംഗങ്ങളിൽ നിന്നു വലിയ തോതിൽ ചോർച്ച ഉണ്ടായില്ലെന്നാണു സംസ്ഥാന ഘടകങ്ങൾ യോഗത്തിൽ അവകാശപ്പെട്ടത്. സിപിഎം പ്ലീന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാന നേതൃത്വങ്ങൾക്കു വീഴ്ച പറ്റിയെന്നു കേന്ദ്രസമിതിയിൽ വിമർശനം ഉയർന്നു.
സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ജനകീയാടിത്തറ വീണ്ടെടുക്കുന്നതിനുമായിരുന്നു പ്ലീനത്തിലെ ചർച്ചകൾ. ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു പ്ലീന തീരുമാനങ്ങൾ സംസ്ഥാന ഘടകകങ്ങൾ നടപ്പാക്കിയില്ല. നടപ്പാക്കിയതും നടപ്പാക്കാത്തതുമായ പ്ലീന തീരുമാനങ്ങൾ ഏതൊക്കെയാണെന്നു വിശദമാക്കുന്ന റിപ്പോർട്ട് മൂന്നു മാസത്തിനകം സംസ്ഥാന കമ്മിറ്റികൾ നൽകാൻ കേന്ദ്രസമിതി ആവശ്യപ്പെട്ടു.