കൊളംബോ: ഈസ്റ്റർദിന സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുന്ന പാർലമെന്റ് സെലക്ട് കമ്മിറ്റിക്കു മുന്പാകെ തനിക്കെതിരേ മൊഴി നല്കിയ ഇന്റലിജൻസ് മേധാവി സിസിര മെൻഡിസിനെ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കി. വെള്ളിയാഴ്ച രാത്രി സിരിസേന വിളിച്ചുചേർത്ത അടിയന്തര കാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം.
പാർലമെന്റ് കമ്മിറ്റിയുടെ അന്വേഷണവുമായി സഹകരിക്കേണ്ടെന്നു സിരിസേന തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. പോലീസ്, പട്ടാളം, ഇന്റലിജൻസ് ഏജൻസികൾ എന്നിവയിലെ ഉദ്യോഗസ്ഥർ കമ്മിറ്റിക്കു മൊഴി നൽകരുതെന്നു സിരിസേന നിർദേശിച്ചതായി ലങ്കൻ വൃത്തങ്ങൾ പറഞ്ഞു.
ഏപ്രിൽ 21ന് മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ 258 പേർ കൊല്ലപ്പെടുകയും 500ൽ അധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ ഏജൻസികൾ അടക്കം ആക്രമണത്തെക്കുറിച്ചു സൂചന നല്കിയിട്ടും സുരക്ഷ ശക്തമാക്കാൻ ലങ്കൻ സർക്കാർ മതിയായ നടപടി എടുത്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ഇന്റലിജൻസ് മേധാവി മൊഴി നൽകിയത്. ആക്രമണം ഒഴിവാക്കാമായിരുന്നുവെന്നു സിസിര മെൻഡിസ് പറഞ്ഞു. ഇസ്ലാമിസ്റ്റ് ഭീകരരിൽനിന്നുള്ള ഭീഷണി വിലയിരുത്താനായി പതിവു സുരക്ഷാ അവലോകന യോഗങ്ങൾ വിളിക്കുന്നതിൽ ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന പ്രസിഡന്റ് സിരിസേന പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മൊഴിയെടുക്കൽ നടപടിയുടെ തത്സമയ ടെലിവിഷൻ സംപ്രേഷണം സിരിസേനയുടെ ഓഫീസിൽനിന്നുള്ള നിർദേശത്തെത്തുടർന്നു പാതിവഴിയിൽ നിർത്തി.
ഇന്റലിജൻസ് മേധാവിയെ പുറത്താക്കുന്നതിനു പ്രത്യേക കാരണമൊന്നും സിരിസേനയുടെ ഓഫീസ് നല്കിയില്ല. പാർലമെന്റ് കമ്മിറ്റിയുടെ അന്വേഷണം സസ്പെൻഡ് ചെയ്യണമോ എന്നതടക്കമുള്ള വിഷയങ്ങളിൽ തീരുമാനമില്ലാതെയാണ് കാബിനറ്റ് യോഗം പിരിഞ്ഞത്. ഈസ്റ്റർ ദിന സ്ഫോടനങ്ങളെക്കുറിച്ചുള്ള ഇന്റലിജൻസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ എടുക്കുന്നതിൽ സിരിസേന വീഴ്ച വരുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു.
പാർലമെന്റ് കമ്മിറ്റിയുടെ അന്വേഷണവുമായി സഹകരിക്കേണ്ടെന്നു സിരിസേന തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. പോലീസ്, പട്ടാളം, ഇന്റലിജൻസ് ഏജൻസികൾ എന്നിവയിലെ ഉദ്യോഗസ്ഥർ കമ്മിറ്റിക്കു മൊഴി നൽകരുതെന്നു സിരിസേന നിർദേശിച്ചതായി ലങ്കൻ വൃത്തങ്ങൾ പറഞ്ഞു.
ഏപ്രിൽ 21ന് മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ 258 പേർ കൊല്ലപ്പെടുകയും 500ൽ അധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ ഏജൻസികൾ അടക്കം ആക്രമണത്തെക്കുറിച്ചു സൂചന നല്കിയിട്ടും സുരക്ഷ ശക്തമാക്കാൻ ലങ്കൻ സർക്കാർ മതിയായ നടപടി എടുത്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ഇന്റലിജൻസ് മേധാവി മൊഴി നൽകിയത്. ആക്രമണം ഒഴിവാക്കാമായിരുന്നുവെന്നു സിസിര മെൻഡിസ് പറഞ്ഞു. ഇസ്ലാമിസ്റ്റ് ഭീകരരിൽനിന്നുള്ള ഭീഷണി വിലയിരുത്താനായി പതിവു സുരക്ഷാ അവലോകന യോഗങ്ങൾ വിളിക്കുന്നതിൽ ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന പ്രസിഡന്റ് സിരിസേന പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മൊഴിയെടുക്കൽ നടപടിയുടെ തത്സമയ ടെലിവിഷൻ സംപ്രേഷണം സിരിസേനയുടെ ഓഫീസിൽനിന്നുള്ള നിർദേശത്തെത്തുടർന്നു പാതിവഴിയിൽ നിർത്തി.
ഇന്റലിജൻസ് മേധാവിയെ പുറത്താക്കുന്നതിനു പ്രത്യേക കാരണമൊന്നും സിരിസേനയുടെ ഓഫീസ് നല്കിയില്ല. പാർലമെന്റ് കമ്മിറ്റിയുടെ അന്വേഷണം സസ്പെൻഡ് ചെയ്യണമോ എന്നതടക്കമുള്ള വിഷയങ്ങളിൽ തീരുമാനമില്ലാതെയാണ് കാബിനറ്റ് യോഗം പിരിഞ്ഞത്. ഈസ്റ്റർ ദിന സ്ഫോടനങ്ങളെക്കുറിച്ചുള്ള ഇന്റലിജൻസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ എടുക്കുന്നതിൽ സിരിസേന വീഴ്ച വരുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു.