വാഷിംഗ്ടൺ ഡിസി: ചന്ദ്രൻ ചൊവ്വയുടെ ഭാഗമാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള പദ്ധതിക്കു കൂടുതൽ പണം വേണ്ടിവരുമെന്നുള്ള നാസാ ഡയറക്ടറുടെ പ്രസ്താവനയ്ക്കു മറുപടിയായിട്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്.
ചാന്ദ്രപര്യടനം അന്പതു വർഷം മുന്പു കൈവരിച്ച ലക്ഷ്യമാണെന്നും നാസ ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതു ചൊവ്വയുടെ കാര്യത്തിലായിരിക്കണമെന്നും ട്രംപ് പറഞ്ഞു.
പക്ഷേ, ഇതിനൊപ്പം ചന്ദ്രൻ ചൊവ്വയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞതെന്തിനാണെന്ന് ആർക്കും മനസിലായില്ല. അതേസമയം, ട്രംപിനെ കളിയാക്കാൻ പുതിയൊരു അവസരം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ട്രോളന്മാർ.
വിഷയത്തിൽ ട്രംപിനുള്ള ജ്ഞാനം, ഒരു മനുഷ്യന്റെ ചെറിയ ചുവടുവയ്പും മനുഷ്യരാശിയുടെ പിന്നോട്ടുള്ള വൻ കുതിച്ചുചാട്ടവുമാണെന്നു സിനിമാ സംവിധായകൻ ജറമി ന്യൂബർഗർ ട്രോളി.
ട്രംപിന്റെ ഭൂമിയിലെ പ്രകടനം പരിഗണിക്കുന്പോൾ, ബഹിരാകാശ വിഷയത്തിൽ നാസയ്ക്ക് അദ്ദേഹത്തിന്റെ ഉപദേശം വേണ്ടിവരില്ലെന്നു സിഎൻഎൻ ചാനലിലെ ദേശീയ സുരക്ഷാ വിശകലന വിദഗ്ധൻ സാം വിനോഗാർഡ് പറഞ്ഞു.
ചാന്ദ്രപര്യടനം അന്പതു വർഷം മുന്പു കൈവരിച്ച ലക്ഷ്യമാണെന്നും നാസ ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതു ചൊവ്വയുടെ കാര്യത്തിലായിരിക്കണമെന്നും ട്രംപ് പറഞ്ഞു.
പക്ഷേ, ഇതിനൊപ്പം ചന്ദ്രൻ ചൊവ്വയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞതെന്തിനാണെന്ന് ആർക്കും മനസിലായില്ല. അതേസമയം, ട്രംപിനെ കളിയാക്കാൻ പുതിയൊരു അവസരം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ട്രോളന്മാർ.
വിഷയത്തിൽ ട്രംപിനുള്ള ജ്ഞാനം, ഒരു മനുഷ്യന്റെ ചെറിയ ചുവടുവയ്പും മനുഷ്യരാശിയുടെ പിന്നോട്ടുള്ള വൻ കുതിച്ചുചാട്ടവുമാണെന്നു സിനിമാ സംവിധായകൻ ജറമി ന്യൂബർഗർ ട്രോളി.
ട്രംപിന്റെ ഭൂമിയിലെ പ്രകടനം പരിഗണിക്കുന്പോൾ, ബഹിരാകാശ വിഷയത്തിൽ നാസയ്ക്ക് അദ്ദേഹത്തിന്റെ ഉപദേശം വേണ്ടിവരില്ലെന്നു സിഎൻഎൻ ചാനലിലെ ദേശീയ സുരക്ഷാ വിശകലന വിദഗ്ധൻ സാം വിനോഗാർഡ് പറഞ്ഞു.