ന്യൂഡൽഹി: എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ ഫ്ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന ഉത്തരവിനെതിരേ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി. ഫ്ളാറ്റുകൾ നിർമിച്ചത് തീരദേശ നിയന്ത്രണ മേഖലാ മൂന്നിൽപ്പെട്ട സ്ഥലത്താണെന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഉത്തരവെന്ന് ഹോളി ഫെയ്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് നൽകിയ പുനഃപരിശോധനാ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
2019 ഫെബ്രുവരിയിൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് ഇറക്കിയ വിജ്ഞാപന പ്രകാരം തീരദേശ നിയന്ത്രണ മേഖല രണ്ടിൽ വരുന്ന സ്ഥലത്താണ് ഫ്ളാറ്റുകൾ നിർമിച്ചത്. തീരദേശ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് കെട്ടിടങ്ങളുടെ നിർമാണമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവ പൊളിച്ചുനീക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ, യഥാർഥ തർക്കവിഷയത്തിന്റെ പരിധി കടന്നാണ് സുപ്രീംകോടതിയുടെ നടപടിയെന്ന് പുനഃപരിശോധനാ ഹർജിയിൽ പറയുന്നു.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരം മരട് പഞ്ചായത്ത് അധികൃതർ അയച്ച കാരണംകാണിക്കൽ നോട്ടീസിന്റെ നിയമസാധുതയാണ് കേസിൽ ചോദ്യംചെയ്യപ്പെട്ടത്. കെട്ടിടനിർമാതാക്കളുടെ ഹർജിയിൽ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കിയതിലൂടെ ഹൈക്കോടതി അധികാരപരിധി ലംഘിച്ചുവെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട അധികൃതരോട് നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിരുന്നു സുപ്രീംകോടതി ആവശ്യപ്പെടേണ്ടിയിരുന്നത്. കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ പരാതിക്കാർക്ക് അവസരം നൽകണം. അതിനാൽ സ്വാഭാവിക നീതിയുടെ ലംഘനമാണ് ഇവിടെ നടന്നതെന്നും ഹർജിയിൽ പറയുന്നു.
2019 ഫെബ്രുവരിയിൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് ഇറക്കിയ വിജ്ഞാപന പ്രകാരം തീരദേശ നിയന്ത്രണ മേഖല രണ്ടിൽ വരുന്ന സ്ഥലത്താണ് ഫ്ളാറ്റുകൾ നിർമിച്ചത്. തീരദേശ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് കെട്ടിടങ്ങളുടെ നിർമാണമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവ പൊളിച്ചുനീക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ, യഥാർഥ തർക്കവിഷയത്തിന്റെ പരിധി കടന്നാണ് സുപ്രീംകോടതിയുടെ നടപടിയെന്ന് പുനഃപരിശോധനാ ഹർജിയിൽ പറയുന്നു.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരം മരട് പഞ്ചായത്ത് അധികൃതർ അയച്ച കാരണംകാണിക്കൽ നോട്ടീസിന്റെ നിയമസാധുതയാണ് കേസിൽ ചോദ്യംചെയ്യപ്പെട്ടത്. കെട്ടിടനിർമാതാക്കളുടെ ഹർജിയിൽ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കിയതിലൂടെ ഹൈക്കോടതി അധികാരപരിധി ലംഘിച്ചുവെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട അധികൃതരോട് നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിരുന്നു സുപ്രീംകോടതി ആവശ്യപ്പെടേണ്ടിയിരുന്നത്. കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ പരാതിക്കാർക്ക് അവസരം നൽകണം. അതിനാൽ സ്വാഭാവിക നീതിയുടെ ലംഘനമാണ് ഇവിടെ നടന്നതെന്നും ഹർജിയിൽ പറയുന്നു.