അഹമ്മദാബാദ്: 2002 ബിൽക്കിസ് ബാനു കൂട്ടമാനഭംഗക്കേസിലെ കുറ്റക്കാരൻ ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ ആർ.എസ്. ബഗോരയെ വിരമിക്കുന്നതിന് ഒരു ദിവസം മുന്പ് സർവീസിൽനിന്ന് പുറത്താക്കി. വിരമിക്കുന്നതിനു തലേന്ന് മേയ് 30ന് ബഗോരയെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സർവീസിൽനിന്നു പുറത്താക്കിയതായതായി സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മേയ് 31 ന് സർവീസിൽനിന്നു വിരമിക്കേണ്ട 60 കാരനായ ബഗോര അഹമ്മദാബാദ് പോലീസിൽ ഡെപ്യൂട്ടി കമ്മീഷണറായി സേവനം ചെയ്യുകയായിരുന്നു. മേയ് 29 മുതൽ ഇയാളെ സർവീസിൽനിന്ന് പുറത്താക്കിയതായി കേന്ദ്രമന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എം.ആർ. സോനി പറഞ്ഞു.
മേയ് 31 ന് സർവീസിൽനിന്നു വിരമിക്കേണ്ട 60 കാരനായ ബഗോര അഹമ്മദാബാദ് പോലീസിൽ ഡെപ്യൂട്ടി കമ്മീഷണറായി സേവനം ചെയ്യുകയായിരുന്നു. മേയ് 29 മുതൽ ഇയാളെ സർവീസിൽനിന്ന് പുറത്താക്കിയതായി കേന്ദ്രമന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എം.ആർ. സോനി പറഞ്ഞു.