മങ്ങിത്തിളങ്ങി...

12:13 AM Jun 08, 2019 | Deepika.com
ഏകദിന ലോകകപ്പിന്‍റെ ആവേശം ഒരാഴ്ച പിന്നിടുന്പോൾ ടീമുകളുടെ ആദ്യ മത്സരങ്ങളുടെ അടിസ്ഥാനത്തിൽ കൂട്ടലും കിഴിക്കലും ക്രിക്കറ്റ് ലോകത്ത് തകൃതിയായി നടക്കുന്നു. ഈ ലോകകപ്പ് ആരു നേടുമെന്നതിലേക്കുള്ള സൂചനകളിലേക്കാണ് ടീമുകളുടെ പ്രകടനത്തെ വിലയിരുത്തി ക്രിക്കറ്റ് നിരീക്ഷകർ എത്തുന്നത്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റം നടത്തിയപ്പോൾ മറ്റു ചിലതിന് പ്രതീക്ഷ കാക്കാൻ സാധിച്ചില്ലെന്നതാണ് വാസ്തവം. ഇന്ത്യ ഒഴികെയുള്ള മറ്റ് ടീമുകൾ ചുരുങ്ങിയത് രണ്ട് മത്സരങ്ങൾ പൂർത്തിയാക്കി. ടീമുകളുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ അവർക്കുള്ള റാങ്കിംഗിലൂടെ...

ദക്ഷിണാഫ്രിക്ക

ഈ ലോകകപ്പിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ടീം. ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായ മൂന്ന് തോൽവി ആദ്യമായാണ് ദക്ഷിണാഫ്രിക്ക വഴങ്ങുന്നത്. നോക്കൗട്ടിൽ പ്രവേശിക്കാനുള്ള സാധ്യത ഓരോ മത്സരം കഴിയുന്പോഴും ആഫ്രിക്കൻ സംഘത്തിനു കുറഞ്ഞുവരുന്നു. ഇംഗ്ലണ്ടിനോട് 104 റണ്‍സിനു നാണം കെട്ട ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശിനു മുന്നിൽ 21 റണ്‍സിനു കീഴടങ്ങി. തുടർന്ന് ഇന്ത്യയിൽനിന്ന് ആറ് വിക്കറ്റിന്‍റെ പരാജയവും ഏറ്റതോടെ ദയനീയാവസ്ഥയിലായി.

ശ്രീലങ്ക

1996ൽ ലോകകപ്പ് നേടിയ ടീമാണ് ശ്രീലങ്ക. അരവിന്ദ ഡിസിൽവ, സനത് ജയസൂര്യ, കുമാർ സംഗക്കാര, മഹേല ജയവർധന തുടങ്ങിയവരെല്ലാം ഉണ്ടായിരുന്ന കാലഘട്ടത്തിൽ ലങ്കൻ ടീം ലോകശക്തികളിൽ ഒന്നായിരുന്നു. എന്നാൽ, നിലവിലെ ടീമിൽനിന്ന് അദ്ഭുതകരമായ പോരാട്ടങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ന്യൂസിലൻഡിനു മുന്നിൽ 136ന് പുറത്തായ ലങ്ക, അഫ്ഗാനിസ്ഥാനെതിരേ ഡിഎൽഎസ് നിയമത്തിലൂടെ ജയിച്ചു. തുടർ തോൽവിക്ക് വിരാമമിട്ടെങ്കിലും ലങ്കയുടെ പാരന്പര്യം കാക്കാൻ ഉതകുന്ന ജയമായിരുന്നില്ല അത്. പാക്കിസ്ഥാനെതിരായ മത്സരം ഉപേക്ഷിച്ചതോടെ ഒരു പോയിന്‍റ് ലഭിച്ച് പോയിന്‍റ് പട്ടികയിൽ മൂന്നാമതെത്തി.

അഫ്ഗാനിസ്ഥാൻ

ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. 10 ടീമുകളിൽ ഏറ്റവും മോശം നെറ്റ് റണ്‍റേറ്റുള്ള ടീം. പോയിന്‍റ് ടേബിളിൽ ഏറ്റവും പിന്നിൽ. എന്നിരുന്നാലും ദക്ഷിണാഫ്രിക്കയ്ക്കും ശ്രീലങ്കയ്ക്കും മുകളിലാണ് അഫ്ഗാനിസ്ഥാന്‍റെ റേറ്റിംഗ്. കാരണം, അഫ്ഗാനിസ്ഥാന്‍റെ രണ്ടാം ലോകകപ്പ് മാത്രമാണിത്. ദക്ഷിണാഫ്രിക്ക, ലങ്ക ടീമുകളേപ്പോലെ പാരന്പര്യ ശക്തികളുമല്ല.

ശ്രീലങ്കയെ പരാജയപ്പെടുത്താനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും അഫ്ഗാന് അതുസാധിച്ചില്ല. ഓസ്ട്രേലിയയ്ക്കെതിരേ അവർ പൊരുതി 200 കടന്നതും ശ്രദ്ധേയം.

ഇംഗ്ലണ്ട്

ലോക ഒന്നാം നന്പർ ടീം, ഈ ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒന്നാമത്... എന്നിരുന്നാലും പാക്കിസ്ഥാനെതിരായ തോൽവിയോടെ ഇംഗ്ലണ്ടിന്‍റെ റേറ്റിംഗ് കുത്തനെ ഇടിഞ്ഞു. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിനു കീഴടക്കി ഇംഗ്ലണ്ട് പാക്കിസ്ഥാനോട് 14 റണ്‍സ് തോൽവി വഴങ്ങി. പാക്കിസ്ഥാൻ തുടർച്ചയായി 11 മത്സരങ്ങളിൽ പരാജയപ്പെട്ട് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിൽനിൽക്കുന്പോഴാണ് ഇംഗ്ലണ്ടിന്‍റെ പരാജയം. എങ്കിലും സെമിയിൽ എത്താൻ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളുടെ പട്ടികയിൽ ഇംഗ്ലണ്ട് ഇപ്പോഴുമുണ്ട്. റണ്‍സ് വഴങ്ങുന്ന ബൗളർമാരാണ് ഇംഗ്ലണ്ടിന്‍റേതെന്നതാണ് പ്രശ്നം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇംഗ്ലണ്ട് കളിച്ച 27 ഏകദിനങ്ങളിൽ ഒരു മത്സരത്തിൽ ശരാശരി 340 റണ്‍സ് അവർ വഴങ്ങിയിട്ടുണ്ട്.

പാക്കിസ്ഥാൻ

ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനു മുന്നിൽ പാക്കിസ്ഥാൻ തകർന്നടിഞ്ഞിരുന്നു. 22 ഓവറിനുള്ളിൽ 105 റണ്‍സിന് പുറത്തായ അവർ ഏഴ് വിക്കറ്റ് തോൽവി വഴങ്ങി. തുടർച്ചയായ 11-ാം ഏകദിന തോൽവിയായിരുന്നു അത്. എന്നാൽ, ടൂർണമെന്‍റ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ 14 റണ്‍സിനു കീഴടക്കി തിരിച്ചുവരവ് നടത്തി. ഒരിക്കലും പ്രവചിക്കാൻ സാധിക്കില്ലാത്ത ടീമാണ് തങ്ങളുടേതെന്ന് അടിവരയിടുന്നതായിരുന്നു ഇംഗ്ലണ്ടിനെതിരായ മത്സരം. അതിനാൽ ഈ ലോകകപ്പിൽ എന്തും തങ്ങൾക്കു സാധ്യമാണെന്ന് പാക്കിസ്ഥാൻ സൂചിപ്പിച്ചു കഴിഞ്ഞു.

ബംഗ്ലാദേശ്

ഈ ലോകകപ്പിൽ കറുത്ത കുതിരകളാകാൻ സാധ്യതയുള്ള ടീം എന്ന വിശേഷണമാണ് ബംഗ്ലാദേശിനുള്ളത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 21 റണ്‍സിനു കീഴടക്കി ബംഗ്ല കടുവകൾ അത് ശരിവയ്ക്കുകയും ചെയ്തു. ഷക്കീബ് അൽ ഹസൻ എന്ന ലോക ഒന്നാം നന്പർ ഓൾ റൗണ്ടറുടെ മികവ് ബംഗ്ലാദേശിന്‍റെ പ്ലസ് പോയിന്‍റാണ്. ഭയമില്ലാതെ ഇറങ്ങുന്ന അവർക്ക് നേട്ടം കൊയ്യാനുള്ള കരുത്തുണ്ട്. രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനോട് രണ്ട് വിക്കറ്റിനു പരാജയപ്പെട്ടെങ്കിലും ശക്തമായ പോരാട്ടം കാഴ്ചവച്ചു.

വെസ്റ്റ് ഇൻഡീസ്

മിന്നും ബൗളിംഗും വെടിക്കെട്ട് ബാറ്റിംഗും. ഏതു ടീമിനെയും കീഴടക്കി കിരീടം നേടാൻ കരുത്തുള്ള സംഘം. വെസ്റ്റ് ഇൻഡീസിന്‍റെ വിശേഷങ്ങൾ ഇതൊക്കെയാണ്. ഇതിനു ബലം നല്കുന്നതായിരുന്നു ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടിയത്. എന്നാൽ, രണ്ടാം മത്സരത്തിൽ വിൻഡീസിനു ചുവടിടറി. ഓസ്ട്രേലിയയ്ക്കു മുന്നിൽ 15 റണ്‍സിനു തോറ്റു. എന്നാൽ, ഓസ്ട്രേലിയയെ വിറപ്പിച്ചശേഷമാണ് വിൻഡീസ് കീഴടങ്ങിയത്. ഓപ്പണിംഗ് സ്പെല്ലിൽ വിൻഡീസ് ബൗളിംഗ് തീതുപ്പുന്നതുതന്നെ.

ന്യൂസിലൻഡ്

ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ 10 വിക്കറ്റ് ജയം. മികച്ച ബൗളിംഗും ബാറ്റിംഗുമുള്ള ടീം. ബൗളിംഗാണ് തങ്ങളുടെ കരുത്തെന്ന് രണ്ടാം മത്സരത്തിലും തെളിയിച്ചു. ബംഗ്ലാദേശിനെ 244ന് പുറത്താക്കി. എന്നാൽ, ബംഗ്ല ബൗളിംഗ് ആക്രമണത്തിൽ വല്ലാതെ പതറി. ഒടുവിൽ രണ്ട് വിക്കറ്റ് ജയവുമായി കരകയറി. പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ന്യൂസിലൻഡ് ആണ്. നെറ്റ് റണ്‍റേറ്റിൽ ഏറ്റവും മികച്ച ടീമും.

ഇന്ത്യ

ഏറ്റവും താമസിച്ച് ലോകകപ്പ് പോരാട്ടത്തിന്‍റെ ചൂടിലേക്ക് ഇറങ്ങിയ ടീമാണ് ഇന്ത്യ. ഐപിഎലിനുശേഷം കൃത്യമായ വിശ്രമം കഴിഞ്ഞേ കളിക്കാവൂ എന്ന നിർദേശമുള്ളതിനാൽ അഞ്ചാം തീയതിയാണ് ആദ്യമായി കളത്തിലെത്തിയത്. ദക്ഷിണാഫ്രിക്കയെ 15 പന്ത് ബാക്കിനിൽക്കേ ആറ് വിക്കറ്റിന് കീഴടക്കി ഫേവറിറ്റ് ചിത്രത്തിൽ സജീവമായി.

ഞായറാഴ്ച ഓസ്ട്രേലിയയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യയുടെ കരുത്ത് പരീക്ഷിക്കപ്പെടുന്ന മത്സരങ്ങളിലൊന്നാകും അത്.

ഓസ്ട്രേലിയ

ലോകകപ്പ് തുടങ്ങുന്നതുവരെ ഫേവറിറ്റുകളുടെ പട്ടികയിൽ ഇംഗ്ലണ്ടിനും ഇന്ത്യക്കും പിന്നിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ, നിലവിലെ ചാന്പ്യന്മാർ ഓരോ മത്സരം കഴിയുന്പോഴും കരുത്ത് ആർജിച്ചുകൊണ്ടിരിക്കുന്നു. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനു കീഴടക്കിയ ഓസ്ട്രേലിയ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 15 റണ്‍സിനു പരാജയപ്പെടുത്തി. ഇതോടെ സെമിയിലേക്കുള്ള മുന്നേറ്റത്തിലാണ് കംഗാരുക്കൾ. ഞായറാഴ്ച ഇന്ത്യയുമായാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം.