ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ പിടിമുറുക്കി ആഭ്യന്തരമന്ത്രി അമിത്ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി പുനഃസംഘടിപ്പിച്ച മന്ത്രിസഭാ ഉപസമിതികളിലെല്ലാം തന്നെ അമിത്ഷായും ഉണ്ട്. രണ്ടാമത് അധികാരത്തിൽ വന്നശേഷം പുതുതായി അഞ്ചു കാബിനറ്റ് സമിതികളാണ് മോദി പ്രഖ്യാപിച്ചത്. നിയമനങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയിൽ മോദിയും അമിത്ഷായും മാത്രമാണുള്ളത്. ഇതിനു പുറമേ എട്ടു കാബിനറ്റ് സമിതികളിലും അമിത് ഷാ ഉണ്ട്. രണ്ടു കാബിനറ്റ് സമിതികളുടെ അധ്യക്ഷനുമാണ്. അതേസമയം, തന്നെ തഴഞ്ഞെന്ന് ആരോപിച്ചു മന്ത്രിസഭയിലെ രണ്ടാമനായ രാജ്നാഥ് സിംഗ് ഇടഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടു സമിതികളിൽ മാത്രം ഉൾപ്പെടുത്തി അവഗണിച്ചതിനെതിരേയായിരുന്നു പ്രതിഷേധം.
പാർലമെന്ററികാര്യ കാബിനറ്റ് സമിതിയുടെയും സർക്കാർ ഭവനങ്ങൾ അനുവദിക്കുന്നതിനുള്ള സമിതിയുടെയും അധ്യക്ഷനും അമിത്ഷാ ഉൾപ്പെട്ടിരുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഏഴു സമിതികളിൽ ഉൾപ്പെട്ടപ്പോൾ തത്വത്തിൽ മോദി മന്ത്രിസഭയിലെ രണ്ടാമനായ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രണ്ടു സമിതികളിൽ മാത്രമാണു വന്നത്. സാന്പത്തിക കാര്യ സമിതിയിലും സുരക്ഷാകാര്യങ്ങൾക്കുള്ള സമിതിയിലുമാണ് രാജ്നാഥ് സിംഗ് വന്നത്. ഇദ്ദേഹം പ്രതിഷേധിച്ചതോടെ ആറു സമിതികളിൽ അംഗമാക്കിയെന്നാണ് സൂചന. രാഷ്ട്രീയകാര്യ സമിതിയിലും ഇദ്ദേഹത്തെ ഉൾപ്പെടുത്തിയെന്നും ഒരു സമിതിയിൽ അമിത്ഷായ്ക്കു പകരം അധ്യക്ഷനാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. ആർഎസ്എസ് ഇടപെട്ടാണ് പ്രശ്നം തീർത്തതെന്നും പറയുന്നു.
രാഷ്ട്രീയകാര്യസമിതിയിൽ എൻഡിഎ സഖ്യകക്ഷികളിൽനിന്നുള്ള മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, രാം വിലാസ് പസ്വാൻ, നരേന്ദ്ര സിംഗ് തോമർ, രവിശങ്കർ പ്രസാദ്, ഹർ സിമ്രത് കൗർ ബാദൽ, ഡോ. ഹർഷവർധൻ, പിയൂഷ് ഗോയൽ, അരവിന്ദ് സാവന്ത്, പ്രഹ്ലാദ് ജോഷി എന്നിവരാണ് രാഷ്ട്രീയകാര്യങ്ങൾക്കുള്ള കാബിനറ്റ് സമിതിയിലെ അംഗങ്ങൾ. പുതിയ സൂചന അനുസരിച്ചു രാജ് നാഥ് സിംഗ് കൂടി ഇതിൽ അംഗമാകും. പാർലമെന്ററി കാര്യസമിതിയിലാണ് ഇദ്ദേഹം അമിത് ഷായ്ക്കു പകരം അധ്യക്ഷനാകുന്നത്.
കേന്ദ്ര വാണിജ്യ, റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അഞ്ച് സമിതികളിൽ അംഗമാണ്. സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ ഉപസമിതിയിൽ പ്രധാനമന്ത്രിക്കു പുറമേ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത്ഷാ, ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരാണുള്ളത്. നിക്ഷേപം, തൊഴിൽ, സുരക്ഷാ കാര്യങ്ങൾ എന്നിവയ്ക്കുള്ള മന്ത്രിസഭാ സമിതികൾ കഴിഞ്ഞ ദിവസം തന്നെ രൂപീകരിച്ചിരുന്നു. സർക്കാരിന്റെ മുന്നിലെ സുപ്രധാന വെല്ലുവിളിയായ സാന്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും പ്രധാനമന്ത്രി ചെയർമാനായി സമിതി രൂപീകരിച്ചിട്ടുണ്ട്.
പാർലമെന്ററികാര്യ കാബിനറ്റ് സമിതിയുടെയും സർക്കാർ ഭവനങ്ങൾ അനുവദിക്കുന്നതിനുള്ള സമിതിയുടെയും അധ്യക്ഷനും അമിത്ഷാ ഉൾപ്പെട്ടിരുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഏഴു സമിതികളിൽ ഉൾപ്പെട്ടപ്പോൾ തത്വത്തിൽ മോദി മന്ത്രിസഭയിലെ രണ്ടാമനായ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രണ്ടു സമിതികളിൽ മാത്രമാണു വന്നത്. സാന്പത്തിക കാര്യ സമിതിയിലും സുരക്ഷാകാര്യങ്ങൾക്കുള്ള സമിതിയിലുമാണ് രാജ്നാഥ് സിംഗ് വന്നത്. ഇദ്ദേഹം പ്രതിഷേധിച്ചതോടെ ആറു സമിതികളിൽ അംഗമാക്കിയെന്നാണ് സൂചന. രാഷ്ട്രീയകാര്യ സമിതിയിലും ഇദ്ദേഹത്തെ ഉൾപ്പെടുത്തിയെന്നും ഒരു സമിതിയിൽ അമിത്ഷായ്ക്കു പകരം അധ്യക്ഷനാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. ആർഎസ്എസ് ഇടപെട്ടാണ് പ്രശ്നം തീർത്തതെന്നും പറയുന്നു.
രാഷ്ട്രീയകാര്യസമിതിയിൽ എൻഡിഎ സഖ്യകക്ഷികളിൽനിന്നുള്ള മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, രാം വിലാസ് പസ്വാൻ, നരേന്ദ്ര സിംഗ് തോമർ, രവിശങ്കർ പ്രസാദ്, ഹർ സിമ്രത് കൗർ ബാദൽ, ഡോ. ഹർഷവർധൻ, പിയൂഷ് ഗോയൽ, അരവിന്ദ് സാവന്ത്, പ്രഹ്ലാദ് ജോഷി എന്നിവരാണ് രാഷ്ട്രീയകാര്യങ്ങൾക്കുള്ള കാബിനറ്റ് സമിതിയിലെ അംഗങ്ങൾ. പുതിയ സൂചന അനുസരിച്ചു രാജ് നാഥ് സിംഗ് കൂടി ഇതിൽ അംഗമാകും. പാർലമെന്ററി കാര്യസമിതിയിലാണ് ഇദ്ദേഹം അമിത് ഷായ്ക്കു പകരം അധ്യക്ഷനാകുന്നത്.
കേന്ദ്ര വാണിജ്യ, റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അഞ്ച് സമിതികളിൽ അംഗമാണ്. സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ ഉപസമിതിയിൽ പ്രധാനമന്ത്രിക്കു പുറമേ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത്ഷാ, ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരാണുള്ളത്. നിക്ഷേപം, തൊഴിൽ, സുരക്ഷാ കാര്യങ്ങൾ എന്നിവയ്ക്കുള്ള മന്ത്രിസഭാ സമിതികൾ കഴിഞ്ഞ ദിവസം തന്നെ രൂപീകരിച്ചിരുന്നു. സർക്കാരിന്റെ മുന്നിലെ സുപ്രധാന വെല്ലുവിളിയായ സാന്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും പ്രധാനമന്ത്രി ചെയർമാനായി സമിതി രൂപീകരിച്ചിട്ടുണ്ട്.