ബാങ്കോക്ക്: തായ്ലൻഡിൽ മുൻ പട്ടാള മേധാവി പ്രയുത് ചാൻ ഒച പ്രധാനമന്ത്രിപദം നിലനിർത്തി. പാർലമെന്റിൽ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ ക്രമക്കേടുണ്ടെന്നു പ്രതിപക്ഷം ആരോപിച്ചു. 2014-ൽ പ്രയുതിന്റെ നേതൃത്വത്തിൽ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചു. തുടർന്ന് അദ്ദേഹം തന്നെ പ്രധാനമന്ത്രിയായി.
ഇതിനുശേഷം കഴിഞ്ഞ മാർച്ചിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ല. മുൻ പ്രധാനമന്ത്രിമാരായ താക്സിൻ, യിംഗ്ലക് ഷിനവത്രമാരെ പിന്തുണയ്ക്കുന്ന ഫൂ തായ് പ്രതിപക്ഷ പാർട്ടിക്കാണു പാർലമെന്റിലെ അധോസഭയിൽ ഏറ്റവും കൂടുതൽ സീറ്റുള്ളത്. പക്ഷേ, പാർലമെന്റിന്റെ ഉപരിസഭയിലെ അംഗങ്ങൾ പട്ടാളത്തിന്റെ നോമിനികളാണ്. സംയുക്ത സഭാംഗങ്ങളുടെ വോട്ടെടുപ്പിൽ പ്രയുതിനു മേൽക്കൈ ലഭിച്ചത് ഇങ്ങനെയാണ്.
ഇതിനുശേഷം കഴിഞ്ഞ മാർച്ചിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ല. മുൻ പ്രധാനമന്ത്രിമാരായ താക്സിൻ, യിംഗ്ലക് ഷിനവത്രമാരെ പിന്തുണയ്ക്കുന്ന ഫൂ തായ് പ്രതിപക്ഷ പാർട്ടിക്കാണു പാർലമെന്റിലെ അധോസഭയിൽ ഏറ്റവും കൂടുതൽ സീറ്റുള്ളത്. പക്ഷേ, പാർലമെന്റിന്റെ ഉപരിസഭയിലെ അംഗങ്ങൾ പട്ടാളത്തിന്റെ നോമിനികളാണ്. സംയുക്ത സഭാംഗങ്ങളുടെ വോട്ടെടുപ്പിൽ പ്രയുതിനു മേൽക്കൈ ലഭിച്ചത് ഇങ്ങനെയാണ്.