+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുഡാനിൽ തെരഞ്ഞെടുപ്പു നടത്താമെന്നു സൈന്യം

ഖാർത്തും: മൂന്നു വർഷത്തിനകം സിവിലിയൻ ഭരണകൂടത്തിന് അധികാരം കൈമാറാമെന്ന കരാർ റദ്ദാക്കിയ സുഡാനിലെ സൈന
സുഡാനിൽ തെരഞ്ഞെടുപ്പു നടത്താമെന്നു സൈന്യം
ഖാർത്തും: മൂന്നു വർഷത്തിനകം സിവിലിയൻ ഭരണകൂടത്തിന് അധികാരം കൈമാറാമെന്ന കരാർ റദ്ദാക്കിയ സുഡാനിലെ സൈനിക കൗൺസിൽ ഒന്പതു മാസത്തിനകം തെരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ചു.

കഴിഞ്ഞദിവസം പ്രതിപക്ഷ സമരക്കാരെ പിരിച്ചുവിടാൻ സൈന്യം നടത്തിയ വെടിവയ്പിൽ 35 പേർ കൊല്ലപ്പെടുകയുണ്ടായി. ഇതേത്തുടർന്നാണ് ഇടക്കാല സൈനിക സമിതിയുടെ അധ്യക്ഷൻ ലഫ്റ്റനന്‍റ് ജനറൽ അബ്ദൽ ഫത്താ അൽബുർഹൻ കരാർ റദ്ദാക്കിയത്. ദേശീയ, അന്തർദേശീയ സമിതികളുടെ മേൽനോട്ടത്തിൽ ഒന്പതു മാസത്തിനകം തെരഞ്ഞെടുപ്പു നടത്തുമെന്ന് ബുർഹൻ ടിവി പ്രസംഗത്തിൽ അറിയിച്ചു.

ബുർഹന്‍റെ നിർദേശം അംഗീകരിക്കില്ലെന്നു പ്രക്ഷോഭകാരികൾ വ്യക്തമാക്കി. സിവിലിയൻ ഭരണകൂടത്തിന്‍റെ കീഴിൽ ഇലക്‌ഷൻ നടത്തണമെന്നാണ് അവരുടെ ആവശ്യം. ഖാർത്തുമിലെ സൈനിക ആസ്ഥാനത്തിനു സമീപം സമരം നടത്തിയവരെ സൈന്യം ബലപ്രയോഗത്തിലൂടെ പിരിച്ചുവിട്ടത് അപലപനീയമാണെന്നു പ്രതിപക്ഷത്തെ മുഖ്യ സംഘടനയായ സുഡാനീസ് പ്രഫഷണൽ അസോസിയേഷൻ പറഞ്ഞു.

സൈനിക നടപടിയിൽ കുറഞ്ഞത് 35 പേർ കൊല്ലപ്പെട്ടു. 200ൽ അധികം പേർക്കു പരിക്കേറ്റു.
മൂന്നുദശകം ഏകാധിപത്യ ഭരണം നടത്തിയ അൽ ബഷീറിനെ പുറത്താക്കിയശേഷമാണ് ഇടക്കാല സൈനിക സമിതി അധികാരം ഏറ്റെടുത്തത്.