ശ്രീനഗർ: പ്രതിരോധമന്ത്രിയായി ചുമതലയേറ്റ രാജ്നാഥ് സിംഗ് ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ ഇന്ത്യ-പാക് അതിർത്തിയിലെ സിയാച്ചിൻ സന്ദർശിച്ചു. സമുദ്രോപരിതലത്തിൽനിന്ന് 12,000 അടി ഉയരത്തിലാണ് സിയാച്ചിൻ സ്ഥിതിചെയ്യുന്നത്.
പ്രതിരോധമന്ത്രിയായി ചുമതലയേറ്റു മൂന്നാം ദിവസമാണ് രാജ്നാഥ് സിംഗ് സിയാച്ചിൻ സന്ദർശനം നടത്തുന്നത്. സിംഗിനൊപ്പം കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തും നോർത്തേൺ കമാൻഡ് കമാൻഡിംഗ് ചീഫ് രൺബീർ സിംഗുമുണ്ട്. സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച പ്രതിരോധമന്ത്രി, രാജ്യസേവനത്തിനു മക്കളെ നൽകിയ മാതാപിതാക്കൾക്ക് നന്ദി കുറിപ്പ് അയയ്ക്കുമെന്നും പറഞ്ഞു.
പ്രതികൂല സാഹചര്യത്തിൽ നമ്മുടെ സൈനികർ അസാമാന്യ ധൈര്യത്തോടെയാണ് സേവനം ചെയ്യുന്നത്. ഈ പൗരുഷത്തിനും വീര്യത്തിനും ഞാൻ അഭിവാദ്യം അർപ്പിക്കുന്നു. മാതൃരാജ്യത്തെ കാത്തുസംരക്ഷിക്കുന്ന സൈനികരുടെ വീര്യത്തിൽ അഭിമാനമുണ്ട്- രാജ്നാഥ് സിംഗ് പറഞ്ഞു.
ഹിമാലയത്തിലെ കാരക്കോ റം റേഞ്ചിലെ സിയാച്ചിൻ മഞ്ഞുമലയാണ് ലോകത്തിൽ സൈനിക സാന്നിധ്യമുള്ള ഏറ്റവും വലിയ യുദ്ധഭൂമി. ഹിമപാതവും മണ്ണിടിച്ചിലും ഇവിടെ നിത്യസംഭവമാണ്. ശൈത്യകാലത്ത് ഇവിടെ താപനില മൈനസ് 60 ഡിഗ്രിവരെയാകും.സിയാച്ചിൻ സംരക്ഷിക്കുന്നതിനിടെ, ഇതുവരെ 1,100 സൈനികർ വീരമൃത്യു വരിച്ചിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.
മുൻ പ്രതിരോധമന്ത്രിമാരായ ശരത് പവാർ, ജോർജ് ഫെർണാണ്ടസ്, മുലായം സിംഗ് യാദവ്, നിർമല സീതാരാമൻ എന്നിവർ സിയാച്ചിൻ സന്ദർശിച്ചിട്ടുണ്ട്. വാജ്പേയി സർക്കാരിൽ പ്രതിരോധമന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസ് രണ്ട് ഉദ്യോഗസ്ഥരെ സിയാച്ചിനിലേക്ക് അയച്ചിട്ടുണ്ട്. സിയാച്ചിനിലെ സൈനികർക്കു സ്നോ ബൈക്ക് വാങ്ങുന്നതിനുള്ള ഫയൽ തടഞ്ഞുവച്ചതിന് ശിക്ഷയായിട്ടായിരുന്നു ഫെർണാണ്ടസിന്റെ നടപടി.
പ്രതിരോധമന്ത്രിയായി ചുമതലയേറ്റു മൂന്നാം ദിവസമാണ് രാജ്നാഥ് സിംഗ് സിയാച്ചിൻ സന്ദർശനം നടത്തുന്നത്. സിംഗിനൊപ്പം കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തും നോർത്തേൺ കമാൻഡ് കമാൻഡിംഗ് ചീഫ് രൺബീർ സിംഗുമുണ്ട്. സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച പ്രതിരോധമന്ത്രി, രാജ്യസേവനത്തിനു മക്കളെ നൽകിയ മാതാപിതാക്കൾക്ക് നന്ദി കുറിപ്പ് അയയ്ക്കുമെന്നും പറഞ്ഞു.
പ്രതികൂല സാഹചര്യത്തിൽ നമ്മുടെ സൈനികർ അസാമാന്യ ധൈര്യത്തോടെയാണ് സേവനം ചെയ്യുന്നത്. ഈ പൗരുഷത്തിനും വീര്യത്തിനും ഞാൻ അഭിവാദ്യം അർപ്പിക്കുന്നു. മാതൃരാജ്യത്തെ കാത്തുസംരക്ഷിക്കുന്ന സൈനികരുടെ വീര്യത്തിൽ അഭിമാനമുണ്ട്- രാജ്നാഥ് സിംഗ് പറഞ്ഞു.
ഹിമാലയത്തിലെ കാരക്കോ റം റേഞ്ചിലെ സിയാച്ചിൻ മഞ്ഞുമലയാണ് ലോകത്തിൽ സൈനിക സാന്നിധ്യമുള്ള ഏറ്റവും വലിയ യുദ്ധഭൂമി. ഹിമപാതവും മണ്ണിടിച്ചിലും ഇവിടെ നിത്യസംഭവമാണ്. ശൈത്യകാലത്ത് ഇവിടെ താപനില മൈനസ് 60 ഡിഗ്രിവരെയാകും.സിയാച്ചിൻ സംരക്ഷിക്കുന്നതിനിടെ, ഇതുവരെ 1,100 സൈനികർ വീരമൃത്യു വരിച്ചിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.
മുൻ പ്രതിരോധമന്ത്രിമാരായ ശരത് പവാർ, ജോർജ് ഫെർണാണ്ടസ്, മുലായം സിംഗ് യാദവ്, നിർമല സീതാരാമൻ എന്നിവർ സിയാച്ചിൻ സന്ദർശിച്ചിട്ടുണ്ട്. വാജ്പേയി സർക്കാരിൽ പ്രതിരോധമന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസ് രണ്ട് ഉദ്യോഗസ്ഥരെ സിയാച്ചിനിലേക്ക് അയച്ചിട്ടുണ്ട്. സിയാച്ചിനിലെ സൈനികർക്കു സ്നോ ബൈക്ക് വാങ്ങുന്നതിനുള്ള ഫയൽ തടഞ്ഞുവച്ചതിന് ശിക്ഷയായിട്ടായിരുന്നു ഫെർണാണ്ടസിന്റെ നടപടി.