ഇറ്റാനഗർ/ന്യൂ ഡൽഹി: ആസാമിലെ ജോർഹട്ടിൽനിന്ന് അരുണാചൽപ്രദേശിലെ മെൻചുകയിലേക്കു പോയ വ്യോമസേനാ വിമാനം കാണാതായി. എട്ടു ജോലിക്കാരും അഞ്ച് യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. റഷ്യൻ നിർമിത ആന്റണോവ് എഎൻ-32 വിഭാഗത്തിൽപ്പെട്ട യാത്രാവിമാനമാണു കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 12.27നായിരുന്ന ജോർഹട്ടിൽനിന്നു വിമാനം പറന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണു ഗ്രൗണ്ട് കൺട്രോളുമായി അവസാനം ബന്ധപ്പെട്ടത്. ചൈനയുടെ അതിർത്തിയിലാണു മെൻചുക.
വ്യോമസേനയും കരസേനയും സംയുക്തമായാണു തെരച്ചിൽ നടത്തുന്നത്. വ്യോമസേനയുടെ സി-130ജെ, എഎൻ-32 വിമാനങ്ങളും രണ്ട് എംഐ-17 ഹെലികോപ്റ്ററുകളും കരസേനയുടെ ഹെലികോപ്റ്ററുകളും തെരച്ചിൽ നടത്തുന്നത്.
വ്യോമസേനയും കരസേനയും സംയുക്തമായാണു തെരച്ചിൽ നടത്തുന്നത്. വ്യോമസേനയുടെ സി-130ജെ, എഎൻ-32 വിമാനങ്ങളും രണ്ട് എംഐ-17 ഹെലികോപ്റ്ററുകളും കരസേനയുടെ ഹെലികോപ്റ്ററുകളും തെരച്ചിൽ നടത്തുന്നത്.