ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ മറയ്ക്കാൻ ഡൽഹിയിൽ വനിതകൾക്ക് മെട്രോ ട്രെയിനിലും സർക്കാർ ബസുകളിലും സൗജന്യ യാത്ര. ഡൽഹി മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യയാത്ര ചെയ്യുന്നതിനോട് വിയോജിപ്പുള്ള വനിതകൾക്ക് പണം മുടക്കിയും യാത്ര ചെയ്യാമെന്നു പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി കേജരിവാൾ പറഞ്ഞു. ഡൽഹിയിലെ വൈദ്യുതി നിരക്കിലെ നിജപ്പെടുത്തിയ തുകയിൽ (ഫിക്സഡ് റേറ്റ്) കുറവ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ, മനോനില തെറ്റിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്നാണ് ബിജെപി നേതൃത്വം കേജരിവാളിന്റെ സൗജന്യ യാത്രാപദ്ധതിയെ വിശേഷിപ്പിച്ചത്.
മാസങ്ങൾക്ക് മുൻപേ ഇരട്ടിയിലേറെയായി വർധിപ്പിച്ച ഡൽഹി മെട്രോ യാത്രാ നിരക്കിൽ പരിഹാരമില്ലാതെയാണ് തെരഞ്ഞെടുപ്പു മുൻനിർത്തി വനിതകൾക്ക് സൗജന്യ യാത്ര പദ്ധതി പ്രഖ്യാപിച്ചതെന്ന് പരക്കെ ആക്ഷേപമുണ്ട്.
പൊതു ഗതാഗത സംവിധാനങ്ങളിൽ പ്രതിദിനം യാത്ര ചെയ്യുന്നവരിൽ ഏറെയും വനിതകളാണ്. ഉയർന്ന യാത്രാ നിരക്കുകൾ അവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനാലാണ് സൗജന്യ യാത്ര പ്രഖ്യാപിക്കുന്നതെന്നും കേജരിവാൾ പറഞ്ഞു.
മൂന്നു മാസത്തിനുള്ളിൽ പദ്ധതി പ്രാബല്യത്തിൽ വരും. വനിതകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തുന്നതിലൂടെ ഡൽഹി സർക്കാരിന് ഈ വർഷം 700 കോടി രൂപ അധികച്ചെലവ് വരും. പദ്ധതി എങ്ങനെ നടപ്പാക്കാം എന്നതു സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി മെട്രോയുടെ ഭാഗികമായ നടത്തിപ്പ് ചുമതല ഡൽഹി സർക്കാരിനാണ്. ജനങ്ങളുടെ പണം ഫലപ്രദമായി വിനിയോഗിച്ച് ലാഭത്തിൽ പ്രവർത്തിക്കുന്ന ഏക സംസ്ഥാന സർക്കാർ ഡൽഹി സർക്കാർ മാത്രമാണെന്നും കേജരിവാൾ അവകാശപ്പെട്ടു.
മാസങ്ങൾക്ക് മുൻപേ ഇരട്ടിയിലേറെയായി വർധിപ്പിച്ച ഡൽഹി മെട്രോ യാത്രാ നിരക്കിൽ പരിഹാരമില്ലാതെയാണ് തെരഞ്ഞെടുപ്പു മുൻനിർത്തി വനിതകൾക്ക് സൗജന്യ യാത്ര പദ്ധതി പ്രഖ്യാപിച്ചതെന്ന് പരക്കെ ആക്ഷേപമുണ്ട്.
പൊതു ഗതാഗത സംവിധാനങ്ങളിൽ പ്രതിദിനം യാത്ര ചെയ്യുന്നവരിൽ ഏറെയും വനിതകളാണ്. ഉയർന്ന യാത്രാ നിരക്കുകൾ അവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനാലാണ് സൗജന്യ യാത്ര പ്രഖ്യാപിക്കുന്നതെന്നും കേജരിവാൾ പറഞ്ഞു.
മൂന്നു മാസത്തിനുള്ളിൽ പദ്ധതി പ്രാബല്യത്തിൽ വരും. വനിതകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തുന്നതിലൂടെ ഡൽഹി സർക്കാരിന് ഈ വർഷം 700 കോടി രൂപ അധികച്ചെലവ് വരും. പദ്ധതി എങ്ങനെ നടപ്പാക്കാം എന്നതു സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി മെട്രോയുടെ ഭാഗികമായ നടത്തിപ്പ് ചുമതല ഡൽഹി സർക്കാരിനാണ്. ജനങ്ങളുടെ പണം ഫലപ്രദമായി വിനിയോഗിച്ച് ലാഭത്തിൽ പ്രവർത്തിക്കുന്ന ഏക സംസ്ഥാന സർക്കാർ ഡൽഹി സർക്കാർ മാത്രമാണെന്നും കേജരിവാൾ അവകാശപ്പെട്ടു.