+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഹിന്ദി' തിരുത്തി കേന്ദ്രം തലയൂരി

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം 2019ന്‍റെ കരട് റിപ്പോർട്ടിലെ ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള നിർദേശം നടപ്പാക്കില്ലെന്നു കേന്ദ്ര സർക്കാർ. തമിഴ്നാട് ഉൾപ്പെടെ
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം 2019ന്‍റെ കരട് റിപ്പോർട്ടിലെ ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള നിർദേശം നടപ്പാക്കില്ലെന്നു കേന്ദ്ര സർക്കാർ.

തമിഴ്നാട് ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു രൂക്ഷ പ്രതിഷേധം ഉയർന്നതോടെയാണ് സർക്കാർ മുട്ടുമടക്കിയത്. കേന്ദ്ര മന്ത്രി നിർമല സീതാരാമനാണ് സർക്കാർ ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ലെന്ന് തമിഴിൽ ട്വീറ്റ് ചെയ്ത് ഉറപ്പു നൽകിയത്.

തമിഴ് ബന്ധമുള്ള നിർമല സീതാരാമനു പുറമേ തമിഴ്നാട്ടിൽ വേരുകളുള്ള വിദേശകാര്യമന്ത്രി എസ്. ജയശങ്കറെക്കൂടി രംഗത്തിറക്കിയാണ് ഹിന്ദിവിരുദ്ധ വികാരത്തെ മയപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിച്ചത്. പ്രതിഷേധങ്ങളെത്തുടർന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ ഞായറാഴ്ച തന്നെ വിവാദ നിർദേശം നീക്കം ചെയ്തു പകരം പുതുക്കിയ നിർദേശം ഉൾപ്പെടുന്ന കരട് നയം പ്രസിദ്ധീകരിച്ചിരുന്നു.

അതേസമയം, കമ്മിറ്റി നൽകിയ ശിപാർശകളും നിർദേശങ്ങളും ഉൾപ്പെട്ട കരട് നയം മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും സർക്കാർ ഇതുവരെ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിട്ടില്ല എന്നുമാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ നിലപാട്.

ഹിന്ദി സംസാരഭാഷയല്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ത്രിഭാഷാ പഠനപദ്ധതിയുടെ ഭാഗമായി ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത് എന്നാരോപിച്ചാണ് പ്രതിഷേധം ഉയർന്നത്. കരട് നയത്തിലെ നിർദേശമനുസരിച്ച് ഓരോ സംസ്ഥാനത്തെയും മാതൃഭാഷയും ഇംഗ്ലീഷും ഹിന്ദിയും എന്നതാണ് ത്രിഭാഷാ പഠനപദ്ധതിയുടെ ഫോർമുല.

എന്നാൽ, ഇപ്പോഴത് തിരുത്തി മാതൃഭാഷ, ഇംഗ്ലീഷ്, പിന്നെ വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന ഭാഷ എന്നാണു സർക്കാർ മാറ്റിയിരിക്കുന്നത്. ഇതു സംബന്ധിച്ച കരട് നയത്തിലെ സെക്‌ഷൻ 4.5.9 ഭാഗം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തിരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദിയും ഇംഗ്ലീഷും പിന്നൊരു ഇന്ത്യൻ ഭാഷയും എന്ന രീതി തുടരുകയും, ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ മാതൃഭാഷ, ഹിന്ദി, ഇംഗ്ലീഷ് എന്ന രീതിയിൽ ആയിരിക്കണം എന്ന ഭാഗമാണ് കരട് നയത്തിൽ തിരുത്തിയിരിക്കുന്നത്.
കരട് നയം പ്രസിദ്ധീകരിച്ചതിനു തൊട്ടുപിന്നാലെതന്നെ തമിഴ്നാട്ടിൽനിന്ന് വിവിധ രാഷ്‌ട്രീ യകക്ഷികൾ ഹിന്ദിവിരുദ്ധ വികാരവുമായി കേന്ദ്രസർക്കാരിനെതിരേ തിരിഞ്ഞിരുന്നു.

പിന്നീട് ഇത് കർണാടകത്തിലേക്കും മഹാരാഷ്‌ട്രയിലേക്കും വ്യാപിച്ചു. കർണാടകയിൽനിന്നു മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും മഹാരാഷ്‌ട്രയിൽനിന്നു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും കരട് നയത്തിനെതിരേ രംഗത്തെത്തി. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും നേരത്തേ രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും ദക്ഷിണേന്ത്യക്ക് പരിഗണന വേണമെന്നും സിദ്ധാരമയ്യ ട്വീറ്റ് ചെയ്തു.

സ്റ്റോപ് ഹിന്ദി ഇംപോസിഷൻ എന്ന ഹാഷ്‌ടാഗിൽ ഹിന്ദി പഠിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമായിരിക്കണമെന്നു അടിച്ചേൽപ്പിച്ചാവരുതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. പ്രസിദ്ധീകരിച്ചിരിക്കുന്നത് കരട് നയം മാത്രമാണെന്നും സർക്കാർ ദേശീയ വിദ്യാഭ്യാസ നയം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നുമുള്ള വിശദീകരണവുമായി ഞായറാഴ്ച തന്നെ കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു. എന്നാൽ, ജൂണ്‍ 30 വരെയുള്ള ചുരുങ്ങിയ കാലയളവ് മാത്രമാണ് കരട് നയത്തിൻമേൽ നിർദേശിക്കാനുള്ള അവസാന തീയതി. ഭാഷാപഠന നിർദേശത്തിനു പുറമേ ആധുനിക വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള പല നിർദേശങ്ങളും ഡോ. കസ്തൂരിരംഗൻ സമിതി തയാറാക്കിയ കരട് റിപ്പോർട്ടിലുണ്ട്.

സെബി മാത്യു