ബംഗളൂരു: കർണാടകത്തിലെ നഗര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബി.എസ്. യെദിയൂരപ്പയുടെ തട്ടകമായ ഷിക്കാരിപുരയിൽ ബിജെപിക്കു തിരിച്ചടി. ഷിക്കാരിപുര മുനിസിപ്പൽ കൗൺസിലിലെ 23 വാർഡുകളിൽ കോൺഗ്രസ് 12 സീറ്റ് നേടി. ബിജെപിക്ക് എട്ടു സീറ്റാണു കിട്ടിയത്. മൂന്നു സ്വതന്ത്രരും ജയിച്ചു. ഷികാലകൊപ്പ ടൗൺ പഞ്ചായത്തിലെ 17 സീറ്റുകളിൽ കോൺഗ്രസ് ഏഴു സീറ്റിൽ വിജയച്ചു. ബിജെപി രണ്ടും ജെഡിഎസ് മൂന്നും സ്വതന്ത്രർ അഞ്ചും സീറ്റ് നേടി. ഹോസനഗര ടൗൺ പഞ്ചായത്തിലെ 11 വാർഡുകളിൽ കോൺഗ്രസും ബിജെപിയും നാലു വീതം സീറ്റ് നേടി. ജെഡിഎസിന് മൂന്നു വാർഡ് കിട്ടി.
ശിവമോഗ ജില്ലയിലെ സൊറാബ ടൗൺ പഞ്ചായത്തിലും സാഗര മുനിസിപ്പിൽ കൗൺസിലിലും ബിജെപി ഭേദപ്പെട്ട പ്രകടനം നടത്തി. സൊറാബയിൽ ബിജെപി ആറും കോൺഗ്രസ് നാലും സീറ്റ് നേടി.
ജെഡിഎസും സ്വതന്ത്രരും ഓരോ സീറ്റും നേടി. സാഗരയിലെ 31 വാർഡുകളിൽ 16 എണ്ണം ബിജെപി നേടി. കോൺഗ്രസ് ഒന്‍പതിടത്ത് ജയിച്ചു. ജെഡിഎസ് ഒരു സീറ്റിലും സ്വതന്ത്രർ അഞ്ചിടത്തും ജയിച്ചു. ശിവമോഗ, ബംഗളൂരു റൂറൽ എന്നിവിടങ്ങളിലെ 140 വാർഡുകളിലെ ഫലം ഇന്നലെ പ്രഖ്യാപിച്ചതിൽ കോൺഗ്രസ് 53 എണ്ണത്തിൽ വിജയിച്ചു. ബിജെപി 40 വാർഡുകളിലും ജെഡിഎസ് 28ലും വിജയിച്ചു. സ്വതന്ത്രർ 18 വാർഡുകളിൽ വിജയിച്ചു. വെള്ളിയാഴ്ച ഫലം പ്രഖ്യാപിച്ച 1221 വാർഡുകളിൽ കോൺഗ്രസ് 509 എണ്ണത്തിൽ വിജയിച്ചിരുന്നു. ബിജെപി 366 വാർഡുകളിലും ജെഡിഎസ് 174 വാർഡുകളിലും വിജയിച്ചു.
കോൺഗ്രസും ജെഡിഎസും വെവ്വേറെയായിരുന്നു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ജെഡിഎസുമായി കോൺഗ്രസ് സഖ്യമുണ്ടാക്കും.
ശിവമോഗ ജില്ലയിലെ സൊറാബ ടൗൺ പഞ്ചായത്തിലും സാഗര മുനിസിപ്പിൽ കൗൺസിലിലും ബിജെപി ഭേദപ്പെട്ട പ്രകടനം നടത്തി. സൊറാബയിൽ ബിജെപി ആറും കോൺഗ്രസ് നാലും സീറ്റ് നേടി.
ജെഡിഎസും സ്വതന്ത്രരും ഓരോ സീറ്റും നേടി. സാഗരയിലെ 31 വാർഡുകളിൽ 16 എണ്ണം ബിജെപി നേടി. കോൺഗ്രസ് ഒന്‍പതിടത്ത് ജയിച്ചു. ജെഡിഎസ് ഒരു സീറ്റിലും സ്വതന്ത്രർ അഞ്ചിടത്തും ജയിച്ചു. ശിവമോഗ, ബംഗളൂരു റൂറൽ എന്നിവിടങ്ങളിലെ 140 വാർഡുകളിലെ ഫലം ഇന്നലെ പ്രഖ്യാപിച്ചതിൽ കോൺഗ്രസ് 53 എണ്ണത്തിൽ വിജയിച്ചു. ബിജെപി 40 വാർഡുകളിലും ജെഡിഎസ് 28ലും വിജയിച്ചു. സ്വതന്ത്രർ 18 വാർഡുകളിൽ വിജയിച്ചു. വെള്ളിയാഴ്ച ഫലം പ്രഖ്യാപിച്ച 1221 വാർഡുകളിൽ കോൺഗ്രസ് 509 എണ്ണത്തിൽ വിജയിച്ചിരുന്നു. ബിജെപി 366 വാർഡുകളിലും ജെഡിഎസ് 174 വാർഡുകളിലും വിജയിച്ചു.
കോൺഗ്രസും ജെഡിഎസും വെവ്വേറെയായിരുന്നു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ജെഡിഎസുമായി കോൺഗ്രസ് സഖ്യമുണ്ടാക്കും.