ന്യൂഡൽഹി: ഓണ്ലൈൻ സാന്പത്തിക തട്ടിപ്പിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ആർ.എം ലോധയ്ക്കു നഷ്ടമായത് ഒരു ലക്ഷം രൂപ.
കഴിഞ്ഞ ഏപ്രിൽ 19ന് സുഹൃത്തും ജഡ്ജിയുമായ ബി.പി സിംഗിന്റെ ഇ-മെയിലിൽ നിന്നാണ് സാന്പത്തിക സഹായം ആവശ്യപ്പെട്ട് ജസ്റ്റീസ് ആർ.എം ലോധയ്ക്കു സന്ദേശം ലഭിക്കുന്നത്.
അടുത്ത ബന്ധുവിന്റെ അടിയന്തര ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ വേണമെന്നായിരുന്നു സന്ദേശം. തുടർന്ന് താൻ പണം നൽകി എന്നുമാണ് ജസ്റ്റീസ് ലോധയുടെ പരാതിയിൽ പറയുന്നത്.
ഇ- മെയിൽ സന്ദേശത്തിൽ പണം നൽകേണ്ട അക്കൗണ്ട് നന്പറും നൽകിയിരുന്നു. ഉടൻ തന്നെ ലോധ രണ്ടു തവണയായി ഒരു ലക്ഷം രൂപ ഈ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു.
ഇതിനു മുന്പും ബി.പി സിംഗുമായി ഇതേ ഇ-മെയിൽ വിലാസത്തിലൂടെ ആശയവിനിമയം നടത്തിയിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന് സംശയമൊന്നും തോന്നിയിരുന്നില്ല. മേയ് 30ന് ബി.പി സിംഗിന്റെ മറ്റൊരു മെയിൽ വന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ജസ്റ്റീസ് ലോധ അറിയുന്നത്.
തന്റെ മെയിൽ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴാണ് ശരിയായതെന്നും കാണിച്ചായിരുന്നു ബി.പി സിംഗിന്റെ മെയിൽ. തുടർന്ന് ഇരുവരും നേരിട്ട് ബന്ധപ്പെടുകയും ഡൽഹി പോലീസിനെ സമീപിക്കുകയുമായിരുന്നു. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്തു.
കഴിഞ്ഞ ഏപ്രിൽ 19ന് സുഹൃത്തും ജഡ്ജിയുമായ ബി.പി സിംഗിന്റെ ഇ-മെയിലിൽ നിന്നാണ് സാന്പത്തിക സഹായം ആവശ്യപ്പെട്ട് ജസ്റ്റീസ് ആർ.എം ലോധയ്ക്കു സന്ദേശം ലഭിക്കുന്നത്.
അടുത്ത ബന്ധുവിന്റെ അടിയന്തര ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ വേണമെന്നായിരുന്നു സന്ദേശം. തുടർന്ന് താൻ പണം നൽകി എന്നുമാണ് ജസ്റ്റീസ് ലോധയുടെ പരാതിയിൽ പറയുന്നത്.
ഇ- മെയിൽ സന്ദേശത്തിൽ പണം നൽകേണ്ട അക്കൗണ്ട് നന്പറും നൽകിയിരുന്നു. ഉടൻ തന്നെ ലോധ രണ്ടു തവണയായി ഒരു ലക്ഷം രൂപ ഈ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു.
ഇതിനു മുന്പും ബി.പി സിംഗുമായി ഇതേ ഇ-മെയിൽ വിലാസത്തിലൂടെ ആശയവിനിമയം നടത്തിയിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന് സംശയമൊന്നും തോന്നിയിരുന്നില്ല. മേയ് 30ന് ബി.പി സിംഗിന്റെ മറ്റൊരു മെയിൽ വന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം ജസ്റ്റീസ് ലോധ അറിയുന്നത്.
തന്റെ മെയിൽ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴാണ് ശരിയായതെന്നും കാണിച്ചായിരുന്നു ബി.പി സിംഗിന്റെ മെയിൽ. തുടർന്ന് ഇരുവരും നേരിട്ട് ബന്ധപ്പെടുകയും ഡൽഹി പോലീസിനെ സമീപിക്കുകയുമായിരുന്നു. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്തു.