ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലുള്ള ത്രിഭാഷാ പദ്ധതിക്കു വഴങ്ങിക്കൊടുക്കുകയല്ല അതു ഫലപ്രദമായി വിനിയോഗിക്കുകയാണു വേണ്ടതെന്നു കോണ്ഗ്രസ് എംപി ശശി തരൂർ അഭിപ്രായപ്പെട്ടു. ത്രിഭാഷ പഠനം എന്നത് 1960 മുതലുള്ളതാണ്. എന്നാൽ, ഇതുവരെ അതു വേണ്ട രീതിയിൽ നടപ്പാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം തന്നെ ഹിന്ദി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പഠിക്കുന്നുണ്ട്. എന്നാൽ, വടക്കേ ഇന്ത്യയിലെ ഒരു സ്കൂളിൽ പോലും മലയാളമോ തമിഴോ പഠിപ്പിക്കുന്നതായി കണ്ടിട്ടില്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. മാതൃഭാഷയ്ക്ക് പുറമേ ഇംഗ്ലീഷും ഹിന്ദിയും കൂടിച്ചേർന്നതാണ് ത്രിഭാഷാ പാഠ്യ പദ്ധതി. പഠിക്കുന്ന ഒരു ഭാഷയെങ്കിലും മാതൃഭാഷയായിരിക്കണം എന്നതാണ് ഇതിന്റെ സവിശേഷത.
ഹിന്ദി ഭാഷാ വിവാദ വിഷയത്തിൽ മുമ്പു പാർലമെന്റിൽ ഇംഗ്ലീഷിനെ അനുകൂലിച്ചു സംസാരിച്ചതിന്റെ പേരിൽ ഭരണപക്ഷത്തുനിന്ന് തരൂരിന് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം തന്നെ ഹിന്ദി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പഠിക്കുന്നുണ്ട്. എന്നാൽ, വടക്കേ ഇന്ത്യയിലെ ഒരു സ്കൂളിൽ പോലും മലയാളമോ തമിഴോ പഠിപ്പിക്കുന്നതായി കണ്ടിട്ടില്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. മാതൃഭാഷയ്ക്ക് പുറമേ ഇംഗ്ലീഷും ഹിന്ദിയും കൂടിച്ചേർന്നതാണ് ത്രിഭാഷാ പാഠ്യ പദ്ധതി. പഠിക്കുന്ന ഒരു ഭാഷയെങ്കിലും മാതൃഭാഷയായിരിക്കണം എന്നതാണ് ഇതിന്റെ സവിശേഷത.
ഹിന്ദി ഭാഷാ വിവാദ വിഷയത്തിൽ മുമ്പു പാർലമെന്റിൽ ഇംഗ്ലീഷിനെ അനുകൂലിച്ചു സംസാരിച്ചതിന്റെ പേരിൽ ഭരണപക്ഷത്തുനിന്ന് തരൂരിന് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.