ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചുമതലയേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെയാണ് അമിത് ഷാ നോർത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയത്തിലെത്തിയത്.
ആഭ്യന്തര സെക്രട്ടറി രാജീവ് ഗുബയും ഇന്റലിജന്റ്സ് ബ്യൂറോ ചീഫ് രാജീവ് ജെയിനും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു. ചുമതലയേറ്റതിനു പിന്നാലെ ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ റായ്, ജി. കിഷൻ റെഡ്ഡി എന്നിവർ ഷായുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവു, കേരള ഗവർണർ പി.സദാശിവം എന്നിവരും അദ്ദേഹത്തെ സന്ദർശിച്ചു. വൈകുന്നേകം നാലിന് നടന്ന ഉന്നതതല യോഗത്തിൽ രാജീവ് ഗുബയും 19 വിഭാഗങ്ങളിലെയും ജോയിന്റ് സെക്രട്ടറിമാരും പ്രവർത്തനം വിശദീകരിച്ചു.
ദേശീയ യുദ്ധസ്മാരകത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചാണ് രാജ്നാഥ് സിംഗ് ചുമതലയേറ്റത്. തുടർന്ന് സേനാമേധാവികളായ ബിപിൻ റാവത്ത്, ബി.എസ്. ധനോവ, കരംബീർ സിംഗ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്, പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്ര തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. പ്രകാശ് ജാവഡേക്കർ, ബാബുൽ സുപ്രീയോ തുടങ്ങിയ മന്ത്രിമാരും ഇന്നലെ ചുമതലയേറ്റു.
ആഭ്യന്തര സെക്രട്ടറി രാജീവ് ഗുബയും ഇന്റലിജന്റ്സ് ബ്യൂറോ ചീഫ് രാജീവ് ജെയിനും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു. ചുമതലയേറ്റതിനു പിന്നാലെ ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ റായ്, ജി. കിഷൻ റെഡ്ഡി എന്നിവർ ഷായുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവു, കേരള ഗവർണർ പി.സദാശിവം എന്നിവരും അദ്ദേഹത്തെ സന്ദർശിച്ചു. വൈകുന്നേകം നാലിന് നടന്ന ഉന്നതതല യോഗത്തിൽ രാജീവ് ഗുബയും 19 വിഭാഗങ്ങളിലെയും ജോയിന്റ് സെക്രട്ടറിമാരും പ്രവർത്തനം വിശദീകരിച്ചു.
ദേശീയ യുദ്ധസ്മാരകത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചാണ് രാജ്നാഥ് സിംഗ് ചുമതലയേറ്റത്. തുടർന്ന് സേനാമേധാവികളായ ബിപിൻ റാവത്ത്, ബി.എസ്. ധനോവ, കരംബീർ സിംഗ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്, പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്ര തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. പ്രകാശ് ജാവഡേക്കർ, ബാബുൽ സുപ്രീയോ തുടങ്ങിയ മന്ത്രിമാരും ഇന്നലെ ചുമതലയേറ്റു.